2014 ജനുവരി 11, ശനിയാഴ്‌ച

എനിക്ക് നിന്നെ നഷ്ടമായത് ............

നാം തമ്മിൽ പരിചയപ്പെടുന്നത് ഫെബ്രുവരിയിൽ 

തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചത് മാർച്ചിൽ 

എനിക്ക് നിന്നെ വീണ്ടം കാണണമെന്ന് തോന്നിയത് ഏപ്രിലിൽ

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് എനിക്ക് മനസ്സിലായത് ഒരു മെയ്‌ മാസത്തിൽ

നീ എന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞത് ഒരു ജൂണിൽ

ഒരിടനാഴിയിലെ അരണ്ട വെളിച്ചത്തിൽ ഒരു ചുംബനത്തിന്റെ
മാസ്മരികതയിൽ നാം അലിഞ്ഞു ചേർന്നത്‌ ജൂലയ് മാസത്തിൽ

നമ്മുടെ ലോകം ചുരുങ്ങി നമ്മിലേക്ക്‌ മാത്രം ഒതുങ്ങി പോയത് ഓഗസ്റ്റിൽ

നിന്റെ കുടുംബത്തെ ഞാൻ കാണുന്നത് സെപ്റ്റംബറിൽ

നാം തമ്മിൽ ആദ്യമായി പിണങ്ങുന്നത് ഒക്ടോബറിൽ .

നീ എന്റെ അരികിൽ നിന്നും നടന്നകന്നത്‌ ഒരു നവംബറിൽ

എന്നന്നേക്കുമായി എനിക്ക് നിന്നെ നഷ്ടമായത് ഒരു ഡിസംബറിൽ ..

ഇന്നത്തെ സ്ടാട്ടസ് ....

മീൻ പൊതിഞ്ഞു കൊടുത്ത് കൊണ്ടിരുന്നപ്പോഴാണ് 
രാഘവൻ ഓർത്തത് ..ഇന്ന് ഫേസ് ബുക്കിൽ സ്ടാട്ടസ് മെസ്സേജ് ഇട്ടില്ലല്ലോ ..

ശ്ശൊ 

എന്റെ സ്ടാട്ടസ് വായിച്ചു കോൾമയിർ കൊള്ളുന്ന ഫേസ്ബുക്കിലെ ആരാധക വൃന്ദം എന്ത് കരുതും 
അവരുടെ രോമാഞ്ചം എഴുന്നു നില്ക്കുന്നത് എത്രയോ തവണ താൻ മനതാരിൽ കണ്ടു പുളകിതനായിരിക്കുന്നു ..

പൊതിഞ്ഞു കൊണ്ടിരുന്ന മത്തി തഴേക്കിട്ട് അയാള് ഒറ്റയോട്ടം .
നേരെ വീട്ടില് ചെന്ന് കുന്ത്രാണ്ടത്തിന്റെ മുനമ്പിൽ പിടിച്ച് ഒരു ഞെക്ക് കൊടുത്തു ..
എന്തൊക്കെയോ മറിമായങ്ങൾ കഴിഞ്ഞ് ലത് കണ്ണ് തുറന്നു ..
ഫേസ്ബുക്കിന്റെ യുസർ നെയിം മത്തി . പാസ്സ്‌വേർഡ്‌ ഒറോപ്പാ

രണ്ടും പുന്നക്കായും ഒതളങ്ങയും പോലെ അയാളെ ഒന്ന് മിഴിച്ചു നോക്കി
ഓടി മറഞ്ഞു ..
..
രാഘവൻ ഊർജ്ജം ആഞ്ഞു വലിച്ചു .
നാസാരന്ത്രങ്ങളിൽ മത്തിച്ചൂര് ..
ചെതുമ്പൽ പുരണ്ട ചൂണ്ടു വിരൽ കൊണ്ട് കീബോർഡിൽ അയാള് ആഞ്ഞു ഞെക്കി
ഒറ്റയക്ഷരങ്ങളും ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും കൂട്ടി മുട്ടി പട വെട്ടി

ഇന്നത്തെ സ്ടാട്ടസ് ....

മത്തി ഒരു കിലോ നൂറ്റൻപതു രൂപാ
അയല ഒരു കിലോ അറുനൂറു രൂപാ
അയക്കൂറ ഒരു കിലോ ആയിരത്തിയഞ്ഞൂറു രൂപ ....

ഭാര്യ കറികത്തിയുമായി നിൽക്കുമ്പോൾ

കാലത്ത് തന്നെ രാഘവൻ കുന്ത്രാണ്ടത്തിനു മുന്നിൽ ഇരുപ്പുറപ്പിച്ചതാണ് .
അയാള് തലങ്ങും വിലങ്ങും പരിശോദിച്ചു; നിന്നും ഇരുന്നും കിടന്നും ആലോചിച്ചു. 
ഒരെത്തും പിടിയും വലിയും കിട്ടുന്നില്ല ....
രണ്ടു വർഷമായി തന്റെ പ്രൊഫൈൽ തുടങ്ങിയിട്ട് . ഇതുവരെ അഞ്ഞൂറ് പേർ തികച്ചില്ല .
എന്നാൽ കഴിഞ്ഞയാഴ്ച്ച താൻ തന്നെ തന്റെ പ്രിയതമയുടെ 
പേരില് ആരംഭിച്ച പേജിൽ ആറായിരം പേർ ....

വളഞ്ഞും തിരിഞ്ഞും ഉന്തിയും തള്ളിയും പാവം അടുക്കളയിൽ കഞ്ഞിയും കറിയും വെക്കാൻ
ഊത്തോടെ ഊത്ത് .
വാസന്തി എന്ന താൻ ഫേസ് ബുക്കിൽ ആറായിരം മണ്ണുണ്ണി കളുടെ കണ്ണിലുണ്ണിയും കാതിലുണ്ണിയും
ആണെന്ന് അവളുണ്ടോ അറിയുന്നു . ഇനി അറിഞ്ഞാൽ തന്നെ പ്രയോജനം നഹി .
കമ്പ്യൂട്ടറിന്റെ കാ കാ കി കീ അവള്ക്കറിയില്ല ... .
വാസന്തി ഒരു താരമായി പടരുകയാണ് ... ഒരേ സമയം വന്നു കുമിഞ്ഞു കൂടുന്ന ഒന്നിലധികം മെസ്സേജുകൾക്ക് ആവും പോലെ അയാള് മറുപടി എഴുതുന്നു ..
ഓരോരുത്തര്ക്കും എന്തെല്ലാമാണ് അറിയേണ്ടത് .. വീടെവിടെ ?, നാടെവിടെ ? വീട്ടുപെരെന്താ ?കൂട്ടുകാരുണ്ടോ ? ഫോട്ടോ തരുമോ ? നമ്പർ തരുമോ ?
ഹായ് സ്വീറ്റി ....ഹല്ലോ ഡാർലിംഗ് ...ഹായ് ...ഹം ഹും ......
ഭർത്താവായ താൻ പോലും അവളെ ഇത് വരെ ഇതൊന്നും വിളിച്ചിട്ടില്ല ....
ലോകത്തെ എല്ലാ കാമുക ഹൃദയങ്ങളും തന്റെ കമ്പ്യൂട്ടർ ലക്ഷമാക്കി പാഞ്ഞടുക്കുകയാണ് ..
ഏതു സമയവും അവർ മോണിറ്റർ തകർത്ത് തന്റെ ഭാര്യയുടെ മേൽ ചാടി വീഴാം .
രാഘവന് ആകെയൊരു വെപ്രാളം ..
ഇടക്കയാൾ അടുക്കളയിൽ പോയി നോക്കി .
അവൾ അവിടെ തന്നെയുണ്ടോ എന്നറിയണമല്ലോ ..
അതോ ഏതെങ്കിലും ഫേസ് ബുക്ക് പൂവാലന്മാരുടെ ബൈക്കിനു പിന്നിൽ ഇരുന്ന് പാഞ്ഞു പോയ്കൊണ്ടിരിക്കുകയാണോ ?.. അല്ല . അവൾ അടുക്കളയിൽ തന്നെയുണ്ട്‌ ..
കൂട്ടാന് ഞുറുക്കുകയാണ് .
അവളുടെ കയ്യിലിരിക്കുന്ന
വായ പോയ കറികത്തി കണ്ടപ്പോൾ അയാളുടെ ഉള്ളൊന്ന് ആളി ...ഈ സമയത്ത് സഹധർമ്മിണി യോട് ഒന്നും രണ്ടും പറയുന്നത് നന്നല്ല .പതുക്കെ കമ്പ്യൂട്ടറിന് മുന്നിലേക്ക്‌ വലിഞ്ഞു ... ..

ഇന്നത്തെ സ്റ്റാറ്റസ്

ഭാര്യ കറികത്തിയുമായി നിൽക്കുമ്പോൾ അവളുടെ പ്രൊഫൈൽ തുറക്കരുത് .
അഥവാ സംശയ രോഗികൾ കല്യാണം കഴിക്കരുത് .

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച

പെണ്‍ ചിലന്തി


ആദ്യം ചിരി ചോദിച്ചു .


പിന്നെ കുട ചോദിച്ചു .

ഇന്ന് കിടക്ക ചോദിച്ചു .

നാളെ കിടപ്പാടം ചോദിക്കും .

മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോലിയും 

എനിക്ക് സെന്‍ട്രല്‍ ജയിലും .....


2013 ഫെബ്രുവരി 5, ചൊവ്വാഴ്ച

എന്റെ രാജ്യം വരേണമേ

എനിക്കൊരു രാജ്യം 
ആവിശ്യമുണ്ട് ..

പടക്കോപ്പുകളും,
 വെടിയൊച്ചകളും,
  ഇല്ലാത്ത രാജ്യം .
നീലാകാശവും ,
വിളഞ്ഞ പാടങ്ങളും,
  നിറഞ്ഞ ധാന്യപ്പുരകളും ,
മഴവില്ലും ,
പൂന്തോട്ടങ്ങളും,
 ഉള്ള രാജ്യം ..

ആരും കരയുകയും ,
കരയിപ്പിക്കുകയും ,
ചെയ്യാത്ത രാജ്യം .
ആരുടെഹൃദയത്തിലും 
മുറിവുകളും ,
 അടങ്ങാ പകകളും 
ഇല്ലാത്ത രാജ്യം .

നീയും ഞാനും  ഇല്ലാത്ത  
നമ്മള്‍ മാത്രമുള്ള രാജ്യം ..



2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

നിന്റെ സ്നേഹത്തിന് മുല്ലപ്പൂവിന്റെ മണമാണ് .

നീ പോകരുത്.
നിന്നെ ഞാനിപ്പോള്‍ സ്നേഹിക്കുന്നില്ലെങ്കില്‍  കൂടി .

വേണമെങ്കില്‍ ഒരുകള്ളം പറഞ്ഞ് 
നിന്നെ എനിക്കൊപ്പം 
അല്‍പ്പ കാലം കൂടി  കൂട്ടാമായിരുന്നു 

ഇപ്പൊ  നല്ല തണുപ്പും  ഈ സീസണിലെ 
മനോഹരങ്ങളായ   ദിവസങ്ങളുമാണ് 

ഈ തടാകത്തില്‍  അരയന്നത്തിന്റെ 
ആകൃതിയിലുള്ള  ഒരു ബോട്ടില്‍ 
നമുക്ക് മാത്രമായി  ഒഴുകി നടക്കാമായിരുന്നു .

പക്ഷെ  നിന്നെ  കൈവിട്ടു കളയാന്‍ 
എനിക്കാവുന്നില്ല , അത് നിന്നോടുള്ള 
സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതേ ..

 നിന്‍റെ കണ്ണുകള്‍ ഈ തടാക തീരത്തെ 
 കാട്ടു  പൂവ് പോലെയാണ് ..
വന്യമായ പ്രണയം കൊണ്ട്  അവ 
ഈ പ്രകൃതിയെ നിശ്ചലമാക്കിയീരിക്കുന്നു .

നിന്റെ സ്നേഹത്തിന്  മുല്ലപ്പൂവിന്റെ 
മണമാണ് .
നിന്റെ മുടിയിഴകള്‍ എന്റെ മുഖത്തേക്ക് 
ചിതറി വീഴുമ്പോള്‍ 
ത്രസിപ്പിക്കുന്ന യൗവ്വനമാണെനിക്ക് .


പക്ഷെ നിന്നോടെനിക്ക് 
സ്നേഹമില്ലെങ്കില്‍ കൂടി 
നീ പോയ്‌ കഴിഞ്ഞാല്‍ 
ഞാന്‍ വീണ്ടും ആ ഇരുട്ടുമുറിയില്‍ ...
ഒരു  കുപ്പി വോഡ്കയും 
ഗ്ലാസ്സുമായ് ...
 നിന്നെ മാത്രം ആലോചിച്ച്  ...
എല്ലാ ദിവസ്സവും .................







2013 ഫെബ്രുവരി 2, ശനിയാഴ്‌ച

എനിക്കു നിന്നെ സ്നേഹിക്ക വയ്യ ....

ഒരു പനിനീര്‍പ്പൂവും 
ഒരു കുറിപ്പും  നീയെനിക്കു നല്‍കി ..
നിന്റെ ഹൃദയം 
സ്നേഹസംബന്നവും അലിവുള്ളതുമാണെന്ന്  
എനിക്കറിയാം ..

പക്ഷെ 
നിനക്കറിയുമോ , ഞാന്‍ വിവാഹിതനാണെന്ന് .
എന്റെ ഭാര്യ ,
അവള്‍ പ്രായമായ എന്റെ മാതാപിതാക്കളെ 
പരിചരിച്ചും മക്കളെ വളര്‍ത്തിയും 
എനിക്ക് വേണ്ടി ജീവിക്കുന്നു .
ഞാന്‍ അവളോട്‌ വാഗ്ദാനം  നല്‍കിയിട്ടുണ്ട് 
ഒരിക്കലും വേര്‍ പിരിയില്ലെന്ന് 

അതുകൊണ്ട് ..

നീ നല്‍കിയ പുഷ്പം ഞാന്‍ തിരികെ നല്‍കുന്നു 
വീടെത്തുന്നതിനു മുന്പ്  അത് വാടിപ്പോകും .
പക്ഷെ ഈ കുറിപ്പ് ഞാനെടുക്കുന്നു .
എന്റെ പ്രിയതമയെ കാണിക്കുവാന്‍ .
ആര്‍ക്കും സ്നേഹം തോന്നാവുന്നത്ര 
സ്നേഹം ഉള്ളയാളാണ് 
അവളുടെ പ്രിയതമന്‍  എന്ന് അവള്‍ 
പറയുന്നത്  കേള്‍ക്കാന്‍ ......

നിന്റെ കണ്ണുകള്‍ തുളുംബിയല്ലോ ....



എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...