2010, മേയ് 11, ചൊവ്വാഴ്ച

മത്തി മാഹാത്മ്യം

മത്തി .
സ്നേഹപൂര്‍വ്വം ഞാന്‍ നിന്നെ എന്ത് വിളിക്കും .
മത്തി മോള്‍ എന്നോ മത്തി മോന്‍ എന്നോ വിളിക്കട്ടെ.
പാവപ്പെട്ടവന്‍ ഉച്ചക്കും അത്താഴത്തിനും നിന്നെ കൂട്ടാന്‍ വെച്ചും വറുത്തും കഴിക്കും .
സാധാരണക്കാരന്റെ ഇഷ്ട്ട മല്‍സ്യം ആണ് നീ .
പക്ഷെ എനിക്ക് നീ ഒരു മീന്‍ മാത്രം അല്ല.
എന്റെ കൌമാര ദശയുടെ ആരംഭ കാലം മുതല്‍ക്കു നിന്നെ ഞാന്‍
ആദരവോടെ ആണ് നോക്കി കാണുന്നത് .
ഒരു ചെറുപ്പക്കാരന്റെ കന്യകനായിരിക്കാനുള്ള മോഹം ആര്‍ക്കും
നിഷേധിക്കാനോ തകര്‍ത്തു കളയാനോ പാടുള്ളതല്ല .
ഒരു മത്തിക്ക് പോലും അവിടെ ഇടപെടാം ..
ആ കഥ ഞാന്‍ പറഞ്ഞാല്‍ ആരും കോപിക്കരുത് .
അതി സ്വകാര്യങ്ങള്‍ പരസ്യം ആകുന്നതു നന്നല്ല എങ്കിലും പലതും
പറയാന്‍ വെമ്പി നില്‍ക്കുന്ന ഒരു മത്തി എന്റെ ഉള്ളില്‍ കിടന്നു പിടക്കുന്നു.


എന്തിനു വേണ്ടിയാണെന്ന് ഓര്‍ക്കുന്നില്ല .
ഞങ്ങള്‍ ഒരു സമരം നടത്തി .
തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ചു . നാടും നാട്ടാരും വിദ്യഭ്യാസ മന്ത്രിയും
എല്ലാവരും കേള്‍ക്കട്ടെ . ഞങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ തീപ്പൊരി ചിതറുന്നതായിരുന്നു .
"ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി
സൂക്ഷിച്ചോ .."
സമരം നടത്തി കോളേജ് വിട്ടു.
അവധി സമ്പാദിച്ച് കൊടുത്തതിനു ചില മടിയന്മാര്‍ എന്നെ ആരാധനയോടെ നോക്കി .
ചില പുസ്തകപ്പുഴുക്കള്‍ എന്നെ തുറിച്ച് നോക്കി
രണ്ടായാലും സാരമില്ല .
സമരം വിജയിച്ചല്ലോ .
കോളേജ് ജംഗ്ഷനില്‍ കുറേ നേരം സൊറ പറഞ്ഞിരുന്നിട്ട് വീട്ടില്‍എത്തിയപ്പോള്‍ ഉച്ചയായി .
വിശക്കുന്നുണ്ട് .
നേരെ അടുക്കളയില്‍ കയറി
വെന്ത ചോറും മീന്‍ കറിയും.
കുശാലായി .
അമ്മയുടെ കൈകൊണ്ടു വെച്ച മീന്‍ കറിക്ക് എന്നും
ഒരു പ്രത്യേക സ്വാദാണ് .
വയറു നിറച്ചു കഴിച്ചു .
ഇനി ഒന്നുറങ്ങണം
നല്ല ചൂടുണ്ട് .
ഫാന്‍ പരമാവധി സ്പീഡില്‍ ഇട്ടു .
ആര്‍ത്തലച്ചു കരയാന്‍ വെമ്പുന്ന പോലെ ഫാന്‍ എന്നെ ദയനീയമായി നോക്കി .
എനിക്ക് വയ്യ കറങ്ങാന്‍ എന്ന് പറയുന്നത് പോലെ .
പറ്റില്ല നീ കറങ്ങിയെ പറ്റു .
കറങ്ങു .
ഞാന്‍ മനസ് കൊണ്ട് ആജ്ഞാപിച്ചു
പാവം ഫാന്‍.
അനുസരിക്കാതെ നിവര്‍ത്തിയില്ലല്ലോ .
എന്റെ ശക്തമായ് മനോ നിയന്ത്രണത്തില്‍
ഇലക്ട്രിക് ഫാന്‍
കിറു കിറ ശബ്ദ മുണ്ടാകി കറങ്ങി തുടങ്ങി .
എന്റെ മുറിയില്‍ ഉള്ള എല്ലാ വസ്തുക്കളോടും എനിക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു .
പല്ലി മുതല്‍ പാറ്റ വരെ എന്റെ ലിസ്റ്റില്‍ പെടും .
സ്ഥിരമായി എന്റെ മേല്‍വീഴുന്ന ഒരു വലിയ പാറ്റ ചോദിക്കും
"നീ എന്താ എന്നെ ചെരുപ്പ് കൊണ്ട് അടിച്ചു അടിച്ചു കൊല്ലാത്തത്?"
"നിന്നെ കൊന്നാല്‍ പിന്നെ മറ്റാരാണ്‌ ഇങ്ങനെ എന്റെ മേല്‍ വന്നു വീഴാന്‍ ഈ മുറിയില്‍ ഉള്ളത് ? ".
പാറ്റക്ക് നാണം.
അവള്‍ ഓടി ഒളിച്ചു.
അടുക്കി വെക്കാത്ത എന്റെ പുസ്തക കൂട്ടങ്ങള്‍ക്കിടയില്‍ മുട്ടയിട്ട ഒരു പല്ലി എന്നെ നോക്കി ഇബ്‌ലീസിനെ പോലെ ചിരിച്ചു കാണിച്ചു .
"നിന്നെ ഒരു ചെറു വിരല്‍ കൊണ്ട് അടിച്ചു കൊല്ലാന്‍ വയ്യാഞ്ഞിട്ടല്ല . നിന്റെ കുഞ്ഞുങ്ങള്‍ ഒന്ന് വിരിഞ്ഞോട്ടെ, അല്ലെങ്കില്‍ അവര്‍ അനാഥരായി പോകും ".
അമ്പട ഞാനെ!!!!!!!!!!!!
എന്റെ ഒരു ഫിലോസഫി .
ചുമ്മാതല്ല എന്റെ മുറിയുടെ വാതുക്കല്‍ ഇടക്ക് ചില ബോര്‍ഡ്‌കള്‍ തൂങ്ങാറുള്ളത്.
പ്രേതമുറി , കാഴ്ചബംഗ്ലാവ് അങ്ങനെ ചിലവ.
ജനാലകളും വാതിലും തുറന്നു തന്നെ കിടക്കട്ടെ . എന്റെ അന്തേവാസികള്‍ക്കും ഇടക്കെല്ലാം ഒന്ന് പുറത്തു പോയി വരണമല്ലോ.
ഞാന്‍ അല്‍പ്പം ഔദാര്യവാന്‍ ആയി .
ആളെ കാണാന്‍ കഴിയാത്ത രീതിയില്‍ കുഴിഞ്ഞു പോകുന്ന ഒരു വലിയ സ്പോന്ജ് മെത്തയില്‍ കയറി ഒറ്റകിടപ്പ്
ഹോ എന്തൊരാശ്വാസം .
ഇനി ഒറക്കം കൂടി വരണം .
ഞാന്‍ കഷണിച്ചു .
അവള്‍ എന്റെ കൂടെ കട്ടിലിലേക്ക് കയറി .
പാറി നടന്നിരുന്ന എന്റെ കാഴ്ചകളെ അവള്‍ കാര്‍കൂന്തല്‍ കൊണ്ട് മറച്ചു
നിശാഗന്ധിയുടെ ഇതളുകള്‍ ചൂടിയ ആ മുടിയിഴകളില്‍ എവിടെയോ എന്റെ ബോധ മനസ്സു അലിഞ്ഞു ചേര്‍ന്നു.
സ്വപ്‌നങ്ങള്‍ നിറം പിടിപ്പിച്ച ലോകത്തേക്കുള്ള ജനാലകള്‍
തുറന്നിട്ട്‌ അവള്‍ കടന്നു പോയി
ഇപ്പോള്‍ എന്റെ ശരീരം ഒറ്റക്കായിരികുന്നു . ആര്‍ക്കും എന്നെ കീഴ്പെടുത്താം
മുറിയിലെ പല്ലികള്‍ക്കും പാറ്റകള്‍ക്കും കൌതുകം തോന്നുന്നുണ്ടോ?
(നിശ്ചലമായി കിടക്കുന്ന ഈ ശരീരത്തില്‍ പ്രപഞ്ചം സൂക്ഷമതയോടെ ചുറ്റി വരിഞ്ഞിരികുന്ന
ജീവന്റെ തന്ത്രികള്‍ എവിടെയെല്ലാം ആണ് തുടിക്കുന്നത് .
മനസ് ഇപ്പോള്‍ എവിടെയാണ് . ശരീരം ഒരു മരണം അഭിനയിക്കുന്നുണ്ടോ ? ഈ അടിസ്ഥാന ജീവി വര്‍ഗത്തിന് പോലും ഇപ്പോള്‍ എന്തെല്ലാം സംശയങ്ങളാണ്. ഞാന്‍ അറിയുന്നുണ്ട് , ഉണരെട്ടെ എന്നിട്ട് പറഞ്ഞു തരാം എല്ലാം .)
ഉറക്കം കൊണ്ടു പോവുകയാണ് .
വലിയ താഴ്വരകളിലൂടെ ഞാന്‍ പറന്നു നടക്കുന്നു. പറന്നു താഴ്ന്നു വരുമ്പോള്‍ അടിവയറ്റില്‍ ഒരു ആളല്‍ . വെള്ളാരം കല്ലുകള്‍ നിറഞ്ഞ പുഴ
പ്രൌഡമായി ഒഴുകുന്നു . സ്നേഹമസൃണമായ കരങ്ങള്‍

കൊണ്ട് അവള്‍ ഭൂമിയെ ചുറ്റി പിടിച്ച് ആശ്ലേഷിക്കുന്നു .
സ്നേഹ മുദ്രകള്‍ കൊണ്ട് കവിളുകളില്‍ തഴുകുന്നു. കണ്ണുകളില്‍ ചുംബിക്കുന്നു .
(ഒരു പുഴയ്ക്കു എന്തെല്ലാം ചെയ്യാം .. )
പെട്ടന്ന് ആരോ എന്റെ ചിറകുകള്‍ കൂട്ടി പിടിച്ചതുപോലെ .
ഞാന്‍ പറക്കട്ടെ.... വിടു
ഇല്ല വിടില്ല .
ആഴമുള്ള പുഴയുടെ അഗാധതതകളിലേക്ക്
ഞാന്‍ ആണ്ട് പോകുന്നത് പോലെ .
വിചിത്രമായ എന്തോ എന്നിലൂടെ പരകായ പ്രവേശനം നടത്തുന്നു .
കാലുകളില്‍ ഞരമ്പുകള്‍ വീര്‍ത്തു വരുന്നു .
ഒറ്റ തള്ളല്‍ .
ഞെട്ടി ഉണര്‍ന്നു .
ആരാണ് ആ നില്കുന്നത്‌
കണ്ണ് തിരുമി നോക്കുമ്പോള്‍ ഒരു സ്ത്രീ രൂപം
ഈ മുറിയില്‍ ഇങ്ങനെയും ഒരന്തേവാസിയോ?
എവിടെ ഒളിച്ചിരുന്നു?
ഞാന്‍ കാണാതെ ...
അല്ല യാഥാര്‍ത്ഥ്യം തന്നെ .
അവര്‍ എന്നെ നോക്കി ചിരിക്കുന്നു .
വീണ്ടും അടുത്തേക്ക് വരുന്നു .
ഞാന്‍ ചാടി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു .
ആളെ മനസിലായി . നാട്ടുകാരി തന്നെ .
ഇടക്കെല്ലാം കാണാറുണ്ട് . കാണുമ്പോള്‍ അവളുടെ
കടക്കണ്ണിലെ മദന പൂവമ്പുകള്‍ എന്റെ ഹൃദയകവാടങ്ങളില്‍ ചിന്നി ചിതറി വീഴാറുണ്ട്‌ .
അതല്ലാതെ ..
ഇങ്ങനെ ഒരു അക്രമത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ ഒന്നും ഉണ്ടായിട്ടില്ല .
വീട്ടില്‍ ആരും ഇല്ലാത്ത സമയത്ത് തന്നെ അവള്‍ അതിനു തിരഞ്ഞെടുത്തു .
പുണ്യവാളന്‍ ആയ ഞാന്‍ ഇതാ മരണാസന്നന്‍ ആയിരിക്കുന്നു .
ആരെങ്കിലും എനിക്കല്‍പ്പം ജലം തരു . ഞാന്‍ ഈ സ്ത്രീയുടെ കയ്യില്‍ കിടന്നു മരിക്കാന്‍ പോകുന്നു .
അവര്‍ എന്നെ കട്ടിലില്‍ വീണ്ടും തള്ളിയിട്ടു.
എന്താണിവര്‍ക്ക് വേണ്ടത് ?
കൊല്ലാന്‍ ആണെങ്കില്‍ ഇതിന്റെ ആവിശ്യം ഇല്ലല്ലോ .
ഞാന്‍ ഉറങ്ങി കിടന്നപ്പോള്‍ ആകാമായിരുന്നില്ലേ ?
ഹോ ഇനി വല്ല ബലാല്‍സംഗവും?
ആലോചിച്ചപ്പോള്‍ ഉള്ളില്‍ കുളിര് കോരി ഇടുന്നപോലെ .
ഗൂഡമായ ഒരു ഭാവം എന്റെ മനസ്സിലും മുഖത്തും ചെമ്പരത്തി പൂ പോലെ വിരിഞ്ഞു .
പക്ഷെ മറ്റു ചില ചിന്തകള്‍ കൂടി ഒപ്പം കടന്നു വന്നു .
സുരക്ഷക്കായി എന്റെ കയ്യില്‍ ഒന്നും തന്നെ ഇല്ല .
എന്റെ അല്പ്പമായ ആരോഗ്യം പോലും ഈ തടിമാടത്തിയുടെ മുന്നില്‍ വിലപോവില്ല.
വായിച്ച പുസ്തകങ്ങളിലെ അല്പവസ്ത്രധാരികളായ മാരക രോഗങ്ങള്‍ എന്റെ മുന്നില്‍ നിന്ന്
ഉറഞ്ഞു തുള്ളുന്നു .
കാണുന്ന എല്ലാ ആരോഗ്യ പുസ്തകങ്ങളും
വായിക്കരുത് . വായിച്ചാല്‍ ചിലപ്പോള്‍ ഇത്തരം സമയങ്ങളില്‍ അറിവ് തടസമാകും .
(ഹോ എന്റെ ഒരു നാശംപിടിച്ച അറിവ് .)
ഈ സമയത്ത് അതോര്‍ക്കെണ്ടായിരുന്നു.
ഒന്നിനും നേരമില്ല രണ്ടിലൊന്ന് ഇപ്പോള്‍ തീരുമാനിക്കണം .
നീരാളിപോലെ ആണ് ഈ സ്ത്രീ .
ആകെ ചുറ്റി വരിയുന്നു .
എന്റെ ദൈവമേ ..
മൂടികിടന്നിരുന്ന തീകനലുകള്‍ ആളി പടരുന്നു .
കാറ്റില്‍ തീനാളങ്ങള്‍ ആടിയുലയുന്നു .
തീ കത്തി കയറുകയാണ് .
സര്‍വവും ദഹിപ്പിക്കുന്ന അഗ്നി ...
നാലു കണ്ണുകള്‍ കൂടി മുട്ടി
കാലാതീതമായ പ്രവാഹം പോലെ സ്ത്രീയും പുരിഷനും മാത്രമാകുന്ന നിമിഷം .
ഉള്ളില്‍ നിന്നും അപ്പോളും ഒരു സദാചാര പ്രിയനായ
യുവാവ്‌ നിലവിളിക്കുന്നു .
ഞാന്‍ അവനെ ശാസിച്ചു. അടക്കി നിര്‍ത്താന്‍ ശ്രമിച്ചു .
എന്റെ പൌരുഷത്തിനു മേല്‍ കുതിര കേറാന്‍ വരുന്നോ ?
മിണ്ടരുത് ...
സദാചാരവും സമൂഹവും എന്ന വിഷയത്തില്‍ നിനക്ക് പിന്നെ ക്ലാസ്സ്‌ എടുക്കാം.
ഇപ്പോള്‍ ശരീരവും ശരീരവും തമ്മില്‍ ആണ് മത്സരം .
കീഴ്പെടുത്താന്‍ നിമിഷങ്ങള്‍ മതി .
വിജയിച്ചു വരുമ്പോള്‍ നീ എന്നെ നോക്കി മുദ്രാവാക്യം വിളിക്കണം.

എന്താ പറ്റില്ലെന്നോ ?
വിജയിച്ചവന്റെ ഒപ്പം നില്ക്കാന്‍ നിന്നെ ഞാന്‍ പഠിപ്പിക്കുന്നുണ്ട് .
എന്റെ മുറിയിലെ അന്തേവാസികളില്‍ ആരും മിണ്ടുന്നില്ല ...
പെട്ടന്ന് അസഹനീയമായ ഒരു രൂക്ഷ ഗന്ധം ...
ഒരു ഉളുമ്പ് മണം .
ഓക്കാനം വരുന്നു .
ഈ സ്ത്രീ ഇന്ന് പച്ച മത്തിയാണോ തിന്നത്‌ .
ഇന്നെങ്കിലും അവര്‍ക്ക് ഇതൊഴിവാക്കി കൂടായിരുന്നോ ?
പറ്റുന്നില്ല.
വിയര്‍പ്പില്‍ നനഞ്ഞ പൌഡര്‍ ഒഴുകി വരുന്ന ഒരു തടിച്ച മുഖം എന്റെ അടുത്തേക്ക് വരുന്നു .
ഒപ്പം ഉളുമ്പ് മണക്കുന്ന ശരീരവും .
(നമ്ര മുഖിയായി , മുല്ലപൂ ചൂടി , വെണ്ണിലാവു പോലെ ഒരു സുന്ദരി കടന്നു വരുന്ന ആദ്യ രാത്രിയും സ്വപ്നം കണ്ടു ഉറങ്ങാറുള്ള ഒരു യുവ കോമളന് ഈ മുഖം അസഹനീയം തന്നെ )
ദൈവമേ ..
പിന്നെ ഒന്നും ആലോചിച്ചില്ല. തള്ളി മാറ്റി .
ചാരി വെച്ചത് പോലെ അവര്‍ വിണ്ടും വീണു.
ഇത്തവണ ആഞ്ഞു തള്ളി
കട്ടിലില്‍ നിന്നും എഴുന്നേറ്റ് ഒറ്റ ഓട്ടം .
നേരെ വാഷ്‌ ബേസിനില്‍ പോയി മുഖം കഴുകി.
ഒന്നും അറിയാത്തപോലെ വിസിറ്റിംഗ് റൂമിലെ സോഫയില്‍ പോയിരുന്നു
അപകടം!!!!!!!!!!!
സോഫക്കും ചിലപ്പോള്‍ കട്ടിലിന്റെ സ്വഭാവം ഉണ്ടാകാം.
ഇനി ഒന്നും നോക്കാനില്ല .
വീടിന്റെ വരാന്തയില്‍ ചെന്ന് അന്തം വിട്ട്‌ നിന്നു .
വേണമെങ്കില്‍ സ്വന്തം വീട്ടില്‍ നിന്നും ഇറങ്ങി ഓടാനും ഞാന്‍ തയ്യാറായിരുന്നു .
അവര്‍ ഉള്ളില്‍ നിന്നും പതുക്കെ പുറത്തേക്കു വന്നു .
കരുണ വറ്റിയ ആ മുഖത്ത് ഭീഭല്സമായ രണ്ടു കണ്ണുകള്‍ തുറിച്ച് നില്‍ക്കുന്നു.
ഞാന്‍ വ്രഥാ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു .
വിജയിച്ചില്ല .
എന്നാ പിന്നെ വരാം മോനെ .
(മോനോ?)

വരണ്ട . ഞാന്‍ പറഞ്ഞു
ഇറങ്ങി പോ ...
ഞാന്‍ വഴിമാറി കൊടുത്തു .
നിന്നെ ഞാന്‍ പിന്നെ എടുത്തോളാം ...
പോകുന്ന പോക്കില്‍ ഒരു ഭീഷണിയും .
ഉള്ളില്‍ നിന്നും പൊന്തിവന്ന കടുത്ത അമര്‍ഷം ഞാന്‍
തടുത്തു നിര്‍ത്തി .
(ഇല്ലെങ്കില്‍ മാനം പോയേനെ )
അയല്‍വാസികളുടെയും നാട്ടുകാരുടെയും മുന്നില്‍ പരിഹാസപാത്രമായി നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തന്നെ വയ്യ .
എനിക്കെന്റെ മാന്യത നോക്കണമല്ലോ .
അന്ന് മുതല്‍ മത്തി എന്ന മത്സ്യം
എന്റെ ആരാധനാ പാത്രം ആയി .
മത്തിക്കു വേണ്ടി ഇടക്കൊക്കെ ഞാന്‍ ശബ്ദം ഉയര്‍ത്താറുണ്ട്.
മത്തി ഒരു ആഗോള മത്സ്യം ആണെന്നും
മത്തി വറുക്കാനോ കറി വെക്കാനോ പാടില്ലാത്ത ഇനം ആണെന്നും
മനുഷ്യന്റെ മാനം രക്ഷിക്കാന്‍ മറ്റു മല്‍സ്യങ്ങള്‍ക്കില്ലാത്ത ഒരു കഴിവ് മത്തിക്കുണ്ടെന്നും
ഞാന്‍ ഘോര ഘോരം പ്രസ്താവിക്കുന്നു .
മത്തി മഹാത്മ്യം എന്ന പേരില്‍ ഒരു പുസ്തകം തന്നെ എഴുതാന്‍ എനിക്ക് പരിപാടി ഉണ്ട്.

ലോകത്തുള്ള സകലമാന മത്തികളും വിജയിക്കട്ടെ
മത്തികള്‍ കീ ജയ്.
ശുഭം .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...