2012, ഡിസംബർ 31, തിങ്കളാഴ്‌ച

സ്നേഹം ....


നിദ്രാവിഹീനത എന്നാല്‍  എന്തുപോലെയാണന്നു നിങ്ങള്‍ക്കറിയുമോ  ?
 ഒരിക്കലെങ്കിലും നിങ്ങള്‍  നഖങ്ങള്‍  കൊണ്ട്  നിങ്ങളുടെ തലയണ കീറി മുറിച്ചിട്ടുണ്ടോ  ?
 മച്ചിലേക്ക് നോക്കി ഒരു രാത്രി മുഴുവനും ഉറങ്ങാന്‍ കഴിയാതെ  കിടന്നിട്ടുണ്ടോ ?
 നിങ്ങള്‍ കാത്തിരിക്കുന്ന ഒരാള്‍ വരും എന്ന് കരുതി ഒരു ദിവസം മുഴുവനും കാത്തിരുന്നിട്ടുണ്ടോ ?
 നിങ്ങളെ ആരും വിളിക്കാത്ത ഒരു ദിവസം നിങ്ങള്‍ കരഞ്ഞു മരണത്തോളം എത്തിയിട്ടുണ്ടോ ?
 എന്നിട്ട് നിങ്ങള്‍ ഏകാന്തത യുടെ  ഇരുട്ടിലേക്ക് മടങ്ങിപോയിട്ടുണ്ടോ ?

നിങ്ങളുടെ പ്രണയിനിക്ക് നിങ്ങള്‍  നല്‍കിയത് 
ഒന്നൊന്നായി നിങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടോ ?


 നീണ്ടു നിവര്‍ന്നു  കിടക്കുന്ന  റോഡുകളിലും   ശൂന്യമായ  
പാര്‍ക്കുകളിലും ആള്‍ത്തിരക്കില്ലാത്ത തെരുവുകളിലും  
ഇരുണ്ടു പോയ 
മനസുമായി നിങ്ങള്‍ വലിച്ചെറിയപ്പെട്ടിട്ടുണ്ടോ ?

വയസ്സനായ ഒരു നായയെ പോലെ ?
ഒരു പഴയ കുപ്പായം പോലെ ?

ശരീരം മുഴുവനും 
കത്തുന്ന  ജ്വരവുമായി 
നിങ്ങള്‍  പകലും രാത്രിയും 
അലഞ്ഞു നടന്നിട്ടുണ്ടോ ?
നിങ്ങളുടെ  പ്രിയപ്പെട്ടവളെ തേടി ?
ഏകാന്തതയുടെ  വേദന നിങ്ങള്‍ക്കറിയുമോ ?
 എല്ലാവരാലും മറക്കപ്പെട്ടവന്‍റെ അവസ്ഥ 
നിങ്ങളെ ഇടനെഞ്ഞില്‍ കൂര്‍ത്ത കത്തി  കുത്തിയിറക്ക 
പെട്ടവനെ പോലെ വേദനിപ്പിച്ചിട്ടുണ്ടോ ?

അസൂയയുടെ വിഷ പുഷ്പ്പങ്ങള്‍  എപ്പോഴെങ്കിലും 
നിങ്ങളുടെ ഉള്ളില്‍ വിരിഞ്ഞിട്ടുണ്ടോ ?
 നിങ്ങളുടെ എല്ലാ അഹന്തകളും വെടിഞ്ഞ് 
നിങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങളുടെ പ്രണയിനി നടന്നു പോയ വഴികളില്‍ ചുംബിച്ചിട്ടുണ്ടോ  ?

ആശയറ്റവനാവുക   എന്ന് പറഞ്ഞാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ ?

നിങ്ങള്‍ ഒരിക്കലെങ്കിലും അസാന്നിധ്യം എന്താണ് എന്ന് അറിഞ്ഞിട്ടുണ്ടോ ?
 വേദനിക്കുന്ന തല കൊണ്ട് നിങ്ങള്‍ ഭിത്തിയില്‍  ഇടിച്ചിട്ടുണ്ടോ ?
 ഓരോ ദിവസവും  ആയിരം തവണ നിങ്ങള്‍ മരിച്ചിട്ടുണ്ടോ ?

എന്നെ വിമര്‍ശിക്കരുതേ  ,,കാരണം  ഞാനിങ്ങനെയൊക്കെയാണ് ..

മുരിവേറ്റവനും മര്‍ദ്ധിതനുമായ  ഒരു പടയാളിയെ പോലെ 
ഒരിക്കല്‍ ഞാന്‍ നിത്യതയുടെ ആഴങ്ങളിലേക്ക് എന്നെ  കൊണ്ടുപോയാല്‍ 
അധിക്ഷേപിക്കരുത്..

ഓരോ  കാമുകനും പേരില്ലാത്ത   ഓരോ വീര യോദ്ധാക്കളാണ് 

സ്നേഹിക്കുകയും  സ്നേഹിക്കപ്പെടുകയും ചെയ്യുമ്പോഴേ 
നമ്മള്‍ മനുഷ്യരാവുകയുള്ളൂ ....


2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ഞാന്‍ നിന്നോടൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നു .



            


എവിടെയോ വെച്ച് നാം തമ്മില്‍ കണ്ടു മുട്ടി ..
 എനിക്കൊര്‍മവരുന്നില്ല ..
എങ്ങിനെയെന്ന് ..
ഭൂമിയിലൊരിടം  തന്നെ ..
എന്തുകൊണ്ട് ഓര്‍മിക്കുന്നില്ല എന്ന് ചോദിക്കരുത് 
കാരണം അതില്‍ കാര്യമില്ല .
എനിക്ക് നിന്നെ ആലിംഗനം  ചെയ്യണം ..
ഒരിക്കല്‍  മാത്രം ..
നിന്നെയാണ് ഞാന്‍ ജീവിത കാലമത്രയും  തേടിയിരുന്നത് ..

സ്നേഹം വന്നു വാതിലില്‍ മുട്ടുമ്പോള്‍ 
ആരെങ്കിലും കതകു തുറക്കാതിരിക്കുമോ .
ഒറ്റെക്കു ജീവിക്കാന്‍  പ്രയാസമാണ് 
പക്ഷെ കാത്തിരിക്കാന്‍ അതിലും പ്രയാസമാണ് .
 ഞാന്‍ ധാരാളം  അനുഭവിച്ചു കഴിഞ്ഞു ..
ഇനി വയ്യ . 
എന്നോടൊപ്പം ജീവിക്കൂ .


നിങ്ങള്‍ പ്രണയിക്കുമ്പോള്‍  നിങ്ങളുടെ കാര്യകാരണബുദ്ധിയും 
ദൃഡനിശ്ചയവും  ആത്മബലവും  
ശെരിയായി പ്രവര്‍ത്തിക്കണം എന്നില്ല ..
 ഞാന്‍ നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു ..

പ്രണയത്തില്‍ ഞാനൊരിക്കല്‍ വിശ്വസിച്ചിരുന്നില്ല 
പ്രണയിക്കുന്നവരെ  പരിഹസിച്ചിരുന്നു .
എന്റെ വിധി ഞാന്‍ തീരുമാനിക്കുമെന്ന് ഊറ്റം കൊണ്ടിരുന്നു .
 പക്ഷെ നിങ്ങള്‍ പ്രണയിക്കുമ്പോള്‍  വാക്കുകള്‍ വെറുതെയാകും .

 നിന്നെ കാണുമ്പോള്‍ എന്റെ ഹൃദയം ഭ്രാന്തമായ്  
തുടിക്കുന്നു ...

നിങ്ങള്‍ പ്രണയിക്കുമ്പോള്‍  നിങ്ങളുടെ കാര്യകാരണബുദ്ധിയും 
ദൃഡനിശ്ചയവും  ആത്മബലവും  
ശെരിയായി പ്രവര്‍ത്തിക്കണം എന്നില്ല ..
 ഞാന്‍ നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നു ..


2012, ഡിസംബർ 27, വ്യാഴാഴ്‌ച

ഇനിയെന്ത് ?


എന്റെ  ഭൂഗുരുത്വം കുറഞ്ഞു വരുന്നു ..
 എന്റെ ചിന്തകളും ..
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി വരുകയാണ് ..

ശതകോടി ദൂരങ്ങള്‍  താണ്ടി 
എല്ലാം ഉപേക്ഷിച്ച് ..
നിനക്ക് വേണ്ടി മാത്രമായി 
ഞാന്‍ മടങ്ങി വരുന്നു ...

ഒരിക്കലും നടന്നിട്ടില്ലാത്ത 
കഥകളുടെ കെട്ടുകള്‍ 
ഞാന്‍ അഴിക്കുന്നു ..
എന്നോട് തന്നെ ആവര്‍ത്തിച്ചു  പറഞ്ഞവ .
ഇനിയും  തടഞ്ഞു വെക്കാനാവില്ല 
നിന്റെ അമര്‍ത്തിയുള്ള  ചുംബനങ്ങള്‍ ,,


നിന്റെ സാന്നിധ്യം എന്നെ പരാജിതനും 
നിരായുധനും ആക്കുമെങ്കിലും 
എന്റെയുള്ളില്‍ നീ പകരുന്ന സൗരഭം 
നിന്റെ ശരീരത്തേക്കാള്‍ 
മനസ്സിനെയും ഹൃദയത്തെയും 
കീഴ്പ്പെടുത്തും ..

 എന്നിലേക്ക്‌ നീ പകര്‍ന്ന 
നിര്‍മല സ്നേഹത്തിന്‍ 
തേന്‍തുള്ളികള്‍  എന്നും 
നീയെന്നരികിലുന്ടായിരുന്നെങ്കില്‍ 
എന്ന്  മോഹിപ്പിക്കുന്നു ...

എന്നിട്ടും  ഞാനിവിടെ ബന്ധിതനാവുനു 
യാഥാര്‍ത്ഥ്യം വിദൂരമെങ്കിലും 
എന്റെ ഹൃദയം നിന്നോടുള്ള 
സ്നേഹത്താല്‍ വിറ കൊള്ളുന്നു ..
 ഒന്നറിയാം ..
നിന്നെയാണ് എനിക്ക് സ്നേഹിക്കേണ്ടത് 
പക്ഷെ നാമെന്തു ചെയ്യും 
എന്നും എപ്പോഴുമിങ്ങനെ 
ആഗ്രഹിച്ചു  ജീവിച്ചു  തീര്‍ക്കാം ...



2012, ഡിസംബർ 26, ബുധനാഴ്‌ച

ഒറ്റക്കാകുമ്പോള്‍


ഒരു നേരിപ്പോടിനുള്ളിലേക്ക് 
എന്റെ ഹൃദയം വീണു പോയിരിക്കുന്നു .

മനസ്സാകട്ടെ കൊടുങ്കാറ്റില്‍ ആടിയുലയുന്ന
 ഒരു പുല്കൊടിപോലെയും.

കാതങ്ങള്‍ പിന്നിട്ട സമയ സൂചികയില്‍ 
ഒരു വിളിപ്പാടകലെ അവള്‍ നില്‍പ്പുണ്ട് .

ഒന്നു ചിരിച്ചാല്‍
ഒരുവാക്ക് പറഞ്ഞാല്‍
 ഒരു മഞ്ഞുമല പോലെ
         എല്ലാം ഉരുകി അവസാനിക്കും ........

പക്ഷെ .....

നീയും ഞാനും


നീ  ഇരുളില്‍ ഒളിക്കാന്‍ ശ്രമിക്കുമ്പോള്‍ 
ഞാന്‍ പകലില്‍ ജീവിക്കാന്‍ ശ്രമിക്കുന്നു 

നീ പക്ഷികളെ ഉറക്കാനായ്  പാടുമ്പോള്‍ 
ഞാനവയെ ആഴമുള്ള  ഉറക്കത്തില്‍ നിന്നും 
ഉണര്‍ത്താനായ്  പാടുന്നു 
നീ ശുഭ സായാഹ്നം നേരുമ്പോള്‍ 
ഞാന്‍ സുപ്രഭാതം  നേരുന്നു 

നീ മറ്റാരെയോ പ്രതീക്ഷിക്കുമ്പോള്‍ 
ഞാന്‍ നിന്നെ പ്രതീക്ഷിക്കുന്നു ..

നീ ശുഭ രാത്രി  നേര്‍ന്ന്  പോകുമ്പോള്‍ 
ഞാന്‍ നിന്നിലൊരിത്തിരി  വെട്ടം തിരയുന്നു ....

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

PART - 2

ഏകദേശം രാത്രി രണ്ടു മണിയായി കാണും ...അവസ്സാനത്തെ അതിഥിതിയും പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ ഗേറ്റ് അടച്ചു .. മുസ്തഫ രണ്ടു ദിവസമായി ആരോടും മിണ്ടാതെ മൌനിയായി ഇരുന്നത് കൊണ്ട് ഞാന്‍ ആ ജോലി സ്വയം ഏറ്റെടുത്തതാണ് . .. എന്റെ മുറിയോട് ചേര്‍ന്നു തന്നെയാണ് അയാളുടെയും മുറി . കിടക്കാനുള്ള വിരി കുടഞ്ഞ്‌ ഒന്ന് കൂടി വിരിച്ചു .... ഒരു ദീര്‍ഘനിശ്വാസത്തോടെ കട്ടിലിലേക്ക് വീണു ... നാടിന്റെ ഓര്‍മകളും സുഹ്രത്തുക്കളും ക്ലബ്ബും ഓണവും , കോളേജും സമരങ്ങളും എല്ലം മനസ്സിലേക്ക് കടന്ന് വരുന്ന നിമിഷം .. കണ്ണ് നിറക്കാതെ കണ്ണടക്കാന്‍ സാധിക്കാത്ത ഓരോ രാത്രികളും ഓരോ ദുര്‍ഘട സന്തികള്‍ പോലെ തോന്നിയിരുന്നു ... കവിതയും കവിയരങ്ങും .. അദ്ധ്യാപനവും .. പൊതു പ്രവര്‍ത്തനവും എന്തെല്ലാമായിരുന്നു ..... ഇപ്പൊ കുറഞ്ഞ മാസങ്ങള്‍കൊണ്ട്‌ നിലയും നിലവാരവുമറ്റ ഒരു കുറഞ്ഞ വേതനക്കാരന്‍ ... കുക്ക് , ക്ലീനിംഗ് ലേബര്‍ , മാഷ്‌ , വീട്ടു കാവല്‍ക്കാരന്‍ .എന്തെല്ലാം മേല്‍വിലാസങ്ങളാണ് .... ചിന്തകള്‍ അങ്ങനെ കാട് കയറി കൊണ്ടിരിക്കും . എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അധിശയിക്കാനില്ലെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്ന രാത്രികള്‍ .. പെട്ടന്ന് കതകിലാരോ മുട്ടി .. വൈകി വന്ന ഏതെങ്കിലും അതിഥിക്ക് വേണ്ടി വീണ്ടും ചായയും ഷീഷയും ഉണ്ടാക്കാന്‍ പറയാനായിരിക്കും . ഉള്ളിലെ മുഷിച്ചില്‍ പുറത്തു കാണിക്കാതെ ചെന്ന് കതകു തുറന്നു .. എന്റെ കഫീല്‍ .. "hai" ..."how are you Saaji ?" "fine sir...." "saaji ,give this to Musthafa and tell him to eat it .. eat it .. one bye one... "morning evening and night ...." "what happened to Musthafa ..sir ?" "he is not good now ..." എന്റെ മുഖത്തു വീണ്ടും സംശയങ്ങള്‍ കൂട് കെട്ടിയത് കൊണ്ടായിരിക്കാം അദ്ദേഹം ചൂണ്ടു വിരല്‍ കൊണ്ട് സ്വന്തം തലയില്‍ മുട്ടി കാണിച്ചു ... "every year he is like this . he needs medication " ok ..give him......, give him ......... ok .........Saaji .. bye .." ...... കഫീല്‍ പോയി .. ചെറിയ കീസിലെ ഗുളികകളും പിടിച്ച് ഞാന്‍ അല്‍പ നേരം സ്തബ്ധനായി നിന്നു ... ഈ രാത്രിയില്‍ അയാളെ വിളിച്ചെഴുന്നെല്‍പ്പിക്കണോ? ഒരു പക്ഷെ ഉറങ്ങിയിട്ടില്ലെങ്കിലോ ?..അല്‍പ്പ നേരം കാത്തു നോക്കാം .. എയര്‍ കണ്ടീഷനുകള്‍ വലിയ വണ്ടുകളെ പോലെ മുരണ്ടു കൊണ്ടിരുന്നതിനാല്‍ അപ്പുറത്തെ മുറിയില്‍ അയാള്‍ ഉണര്ന്നിരിക്കുന്നതായി തോന്നിയില്ല .. പക്ഷെ പെട്ടന്നാണ് എന്തിലോ മുട്ടുന്ന ശബ്ദം കേള്‍ക്കാന്‍ തുടങ്ങിയത് .. മുസ്തഫാക്ക .. ഞാന്കതകില്‍ മുട്ടി ... ഒരു നിമിഷ ത്തെ നിശ്ശബ്ദത ... വീണ്ടും വിളിച്ചു മുസ്തഫാക്ക .. അബുഅബ്ടുള്ള ഒരു കീസ് തന്നു ..ഇങ്ങക്ക് തരാന്‍ ..... കതകില്‍ ഒന്ന് രണ്ട് തവണ കൂടി മുട്ടി .. പിന്നീട് നടന്നത് പറയാന്‍ എളുപ്പമല്ല .. കതകു വലിച്ചു തുറന്നിട്ട്‌ അയാള്‍ അലറി വിളിച്ചു കൊണ്ട് തിരിഞ്ഞോടി .. ഭയന്ന് വിറച്ച ഞാന്‍ മുറിയുടെ വാതുക്കല്‍ നിന്നും മുസ്ത്ഫാക്ക മുസ്തഫാക എന്ന് വിളിച്ചു കൂവി .. മുറിയുടെ മൂലയില്‍ഭിത്തിയോട് ചേര്‍ത്തിട്ടിരിക്കുന്ന മേശയില്‍ ഒരു ടേബിള്‍ ലാംബ് കത്തുന്നുണ്ട് .. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു .... നെഞ്ചോടു ചേര്‍ത്തു പിടിച്ച ഒരു ഖുറാനുമായി മുറിക്കുള്ളിലൂടെ മുസ്തഫ തലങ്ങും വിലങ്ങും പായുന്നു .. പേടിച്ചരണ്ട ഒരു കൊച്ചുകുട്ടിയെ പോലെ .. എന്നെ കണ്ടതും അയാള്‍ ഒരിക്കല്‍ കൂടി ഓടി .. കട്ടിലിന്റെ മുകളിലൂടെ ചാടി കടന്ന് മുറിയുടെ ഒരു മൂലയ്ക്ക് ചെന്ന് വിറച്ചു കൊണ്ട് നില്‍പ്പായി.. അപ്പോഴും ഖുറാന്‍ നെഞ്ചില്‍ നിന്നും മാറ്റിയിട്ടില്ല .ജിന്ന്... ജിന്ന് ,,,, എന്നെല്ലാം ഇടക്ക് പറയുന്നുമുണ്ട് .. അസ്പഷ്ടമായി ചില ഖുറാന്‍ വാക്യങ്ങള്‍ ഓതുന്നു ... ആ ദയനീയ രംഗം കണ്ട് എന്റെ ഉള്ളില്‍ നിന്നും സങ്കടം അണപൊട്ടിയൊഴുകി .. എന്റെ ഭയം പാടെ മാറി .... ഞാന്‍ കരഞ്ഞു കൊണ്ട് മുറിയിലേക്ക് കയറി ... .. കീസില്‍ നിന്നും രണ്ടു ഗുളികകള്‍ പൊട്ടിച്ചെടുത്ത് അയാള്‍ക്ക്‌ നേരെ നീട്ടി . മുസ്തഫാക്ക ...ദാ ഈ ഗുളികകള്‍ കഴിക്കു ... ഇജ്ജെന്നെ കൊല്ലാനല്ലേ ? ഞാന്‍ വീണ്ടും നടുങ്ങി ... അല്ല ഇത് ഉറങ്ങാനുള്ളതാണ് , അബു അബ്ദുള്ള തന്നതാണ് ... . .. കഴിക്ക്.. രണ്ടു ഗുളികകളും അയാളുടെ ഒരു കയ്യില്‍ പിടിപ്പിച്ചു .. കഴിക്ക് .. ഗുളികകള്‍ നിര്‍ബന്ധിച്ചു കഴിപ്പിച്ചു ..മുറിയിലുണ്ടായിരുന്ന പഴയ പ്ലാസ്റ്റിക്‌ ജഗ്ഗിലെ വെള്ളം കുടിപ്പിച്ചു .. മുസ്തഫാക്ക ഇവിടെ വന്നു കിടക്ക്‌ അയാള്‍ തണുത്തു വിറക്കുന്നതു പോലെ മുറിയുടെ മൂലയോട് ചേര്‍ന്നു നിന്നു... ആ ഖുറാന്‍ ഇങ്ങു താ .. അയാള്‍ തരാന്‍ കൂട്ടാക്കിയില്ല .. എങ്കില്‍ വേണ്ട ..അത് പിടിച്ചോ.. കിടക്കു ..ഞാന്‍ ലൈറ്റ് അണക്കാം.... കിടന്നു ഉറങ്ങിക്കോ .. അയാള്‍ എന്നെ അനുസരിക്കുന്നുണ്ടോ എന്നൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല .... ഭ്രാന്തമായ ചിന്തകളുമായി മുസ്തഫ നില്‍പ്പ് തുടരുമ്പോള്‍ ഞാന്‍ മുറി വിട്ട്‌ പുറത്തിറങ്ങി ... കതകടച്ചു ... പലപ്പോഴും ഈ ഓര്‍മ്മകള്‍ ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് .. ഒരിക്കലും ഞാന്‍ അതില്‍ വിജയിച്ചിട്ടില്ല .. കുറെ വാക്കുകള്‍ കൊണ്ട് ആ കുറച്ചു നിമിഷങ്ങളിലെ അനുഭവം എനിക്ക് പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല .. ഇപ്പോഴും അങ്ങനെ തന്നെ .. എങ്ങനെയൊക്കെയോ എഴുതി തീര്‍ത്തു എന്നേ പറയാന്‍ പറ്റു .. മുസ്തഫ ഇന്നും സൌദിയില്‍ തന്നെയുണ്ട്‌ ..അതേ വീട്ടില്‍ ... നല്ലവരായ ഞങ്ങളുടെ സൌദിയും കുടുംബവും അദേഹത്തെ കൈവിട്ടിട്ടില്ല .. ഒരു മാസം മുന്പ് നാട്ടില്‍ പോകുന്നതിനായി ജെദ്ധ യില്‍ വന്നപ്പോള്‍ എന്നെ കാണാന്‍ വന്നിരുന്നു .. പഴയ മുസ്തഫയില്‍ നിന്നും ശാരീരികമായി ചില വ്യത്യാസങ്ങള്‍ .... പക്ഷെ സ്വഭാവം പാടെ മാറി പോയി .. എന്നോട് എത്ര സ്നേഹത്തോടെയാണ് പെരുമാറിയത് ... എന്റെ കുട്ടികളെ കാണാന്‍ താല്പര്യപ്പെട്ടപ്പോള്‍ വീട്ടില്‍ കൊണ്ട് പോയി ....എന്റെ മക്കളോടെ വലിയ വാത്സല്യം കാണിച്ചു... എന്റെ മകനോട്‌ നന്നായി പഠിക്കണമെന്നുപദേശിച്ചു.... "നിന്റെ ഉപ്പ നന്നായി പഠിച്ചതുകൊണ്ടാണ് ഇപ്പൊ ഇവിടെ ഈ ജോലി ചെയ്യുന്നത് .. പണ്ട് എന്റെ കൂട്യായിരുന്നു..." ഓര്‍ക്കാനിഷ്ടപ്പെടാത്ത കുറച്ചു വര്‍ഷങ്ങള്‍ ... അതിലെ ഓരോ നിമിഷങ്ങളും നിര്‍ദയം അപഹരിച്ചെടുത്ത ഒരു മനുഷ്യന്‍ ........ ഈ ഓര്‍മ്മകള്‍ ഇവിടെ നിര്‍ത്തുന്നു .... ഇനിയുമുണ്ട് കഥാപാത്രങ്ങള്‍ അബ്ദു റസാക്ക് , ബാപ്പൂട്ടി , മുജീബ് (ഒരു ബംഗാളി ) എഡ്വിന്‍ (ഫിലിപ്പിനോ ) റോസ് , ഫാത്തിമ , ...മറിയം ..... റഷീദ ,( മൊറോക്കോ ) നൂരിയ ( ഹബിഷി ) ....... പ്രവാസികള്‍ ആരായിരുന്നാലും ഏതു രാജ്യക്കാരായിരുന്നാലും എല്ലാവരും കാമ്പും കഴംബുമുള്ള ഓരോ കഥാപാത്രങ്ങളാണ് ......

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

മുസ്ത്വഫാ .... യാ മുസ്ത്വഫാ .......

പതിനാലോളം വര്‍ഷങ്ങളായി നാട്ടിലെ അരിഷ്ടതകളില്‍ നിന്നും ഗള്‍ഫിലെ ദയനീയതയിലെത്തിയിട്ട്.. കുറെ ഏറെ മനുഷ്യരെ കാണാന്‍ തുടങ്ങിയത് ഇവിടെവെച്ചാണ്. അതിനു മുന്പ് മനുഷ്യരെ കണ്ടിട്ടില്ലെന്നല്ല ... കാണേണ്ടത് പോലെ കണ്ടിട്ടുണ്ടായിരുന്നില്ല . ഒരാളുടെ പെരുമാറ്റം , ശൈലികള്‍ , സംസാരത്തിലെ താളങ്ങള്‍ , താളപ്പിഴകള്‍ ,വേഷം ,നോട്ടം ..അങ്ങനെ ഒരാളുമായി ഇടപെടുമ്പോള്‍ അയാളെ കുറച്ചെങ്കിലും മനസിലാക്കാനുള്ള ഒരു ശ്രമം ആരംഭിച്ചത് ഇവിടെ വന്നതിനു ശേഷമാണ് .. റിയാദില്‍ മൂന്നു വര്‍ഷത്തോളം കഫീലിന്റെ കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ആയിരുന്നു ദുര്യോഗം .. ദുര്യോഗം എന്ന് പറഞ്ഞത് അതിന്റെ എല്ലാ അര്‍ത്ഥത്തിലും ശേരിയല്ലെങ്കിലും മിക്കവാറും അങ്ങനെ ഒക്കെ തന്നെ യായിരുന്നു ... ഗുരു എന്നെ സങ്കല്പം ഒരു സങ്കല്പ്പമേ അല്ലെങ്കില്‍ ഗുരുവും ഇല്ല ശിഷ്യനും ഇല്ല . അതായിരുന്നു അവസ്ഥ .. നീണ്ട അഞ്ചര മാസം ജോലിയും ഇല്ലാ കൂലിയും ഇല്ലാ ആഹാരനീഹാരാധികള്‍ ഇല്ലേയില്ല എന്ന അവസ്ഥയിലായിരുന്നു . ഒടുക്കം പോലീസില്‍ പിടികൊടുത്ത് ഞാനും എന്നോടൊപ്പം ഉണ്ടായിരുന്ന ഇരുപത്തിനാല് പേരും നാട്ടില്‍ പോകാന്‍ നില്‍ക്കുമ്പോള്‍ പെട്ടന്ന് ഒരു ഫോര്‍ഡ് കാറില്‍ കഫീല്‍ വന്നു .. ..പോലീസുകാര്‍ അദേഹത്തെ അഭിവാദ്യം ചെയ്തു .. അദേഹം അറബിയില്‍ ഞങ്ങളെ നോക്കി എന്തെല്ലാമോ പറഞ്ഞു .. ആരും ഒന്നും മിണ്ടുന്നില്ല ... ഇതാണ് എന്റെ അവസരം എന്ന് തോന്നിയഹ്ടു കൊണ്ട് ഞങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ അദേഹത്തെ അറിയിക്കാന്‍ ഒരു ശ്രമം നടത്തി .. എന്റെ ഇന്ത്യന്‍ ഇംഗ്ലീഷ് ന്റെ വഴക്കമില്ലാത്ത പരുക്കന്‍ ഉച്ചാരണം അദേഹം സാകൂതം കേട്ടു . "ഓക്കേ ഓക്കേ സ്തോപ്. ." ഞാന്‍ നിര്‍ത്തി .. tell them ..... എന്ന് പറഞ്ഞിട്ട് അദേഹം ഒരു വിധം ഇംഗ്ലീഷില്‍ തന്നെ എല്ലാവരോടുമായി സംസാരിച്ചു .. "ടെല്‍ തേം ടെല്‍ തേം ."എന്ന് എന്നോട് വീണ്ടും ആവിശ്യപ്പെട്ടു . കമ്പനി യില്‍ എന്താ നടക്കുന്നത് എന്ന് അദേഹത്തിന് അറിയില്ലായിരുന്നു ..ഒരു morocco ക്കാരനാണ് കമ്പനി യുടെ ചാര്‍ജ്. എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതിയിരുന്നത് നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ പരിഹരിക്കാം എല്ലാവരും താമസ സ്ഥലത്തേക്ക് ക്ക് മടങ്ങി പോകണം ....." പലരുടെയും മുഖത്ത് അവിശ്വാസം ... "വാട്ട്‌ ഈസ്‌ യു നെയിം ? "എന്നോടാണ് ചോദ്യം ഞാന്‍ പേര് പറഞ്ഞു .. what ?? അന്‍വര്‍ ഷാജി .. ""ok shaji ... "Tomorrow come my home with your all bags " എന്റെ തലവര ആ ത്രിസന്ധ്യയില്‍ നിശ്ചയിക്കപെടുകായിരുന്നു .. ************************************************************************************* ഞാന്‍ ആ വീട്ടില്‍ ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നത് ഒരു മേലാറ്റൂ രുകാരന്‍ മുസ്തഫയായിരുന്നു .. മുസ്തഫയെ കുറിച്ച് പറഞ്ഞാല്‍ എനിക്കാദ്യം ഓര്‍മ്മ വരുന്നത് ഒരു കഷണ്ടി തലയും സൌദികള്‍ ഇടുന്ന ഒരു കറുത്ത തോബും തേഞ്ഞു തീരാറായ ഒരു ചപ്പലും .. ഇതാണ് മിക്കവാറും വേഷം ഇരുപതു വര്‍ഷമായി ആ വീട്ടിലെയും അനുബന്ധ മജിലിസിലെയും ജോലിക്കാരനാണ് മുസ്തഫ .. സത്യസന്ധനും കഠിനാധ്വാനിയും ആയിരുന്നു അയാള്‍ . അതുകൊണ്ട് എല്ലാവര്ക്കും പ്രിയപ്പെട്ടവനും ആയിരുന്നു . പക്ഷെ എന്റെ വരവ് അയാളില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കി എന്നത് സത്യമായിരുന്നു . തുടക്ക ദിവസം തന്നെ എന്നെ അയാള്‍ എതിരേറ്റത് ദഹിപ്പിച്ചു കളയുന്ന നോട്ടവുമായാണ് .. വാക്ക് കൊണ്ടും നോട്ടം കൊണ്ടും എന്നെ അയാള്‍ മുറിപ്പെടുത്തി കൊണ്ടേ ഇരുന്നു .. രണ്ടും മൂന്നും ദിവസം ജോലിത്തിരക്ക് കൊണ്ട് ഉറങ്ങാന്‍ കഴിയാത്ത അയാളെ അയാളുടെ സമ്മതമില്ലാതെ തന്നെ ഞാന്‍ സഹായിക്കാന്‍ തുടങ്ങി .. നീ എന്റെ ജോലി തട്ടി എടുക്കുമോ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നതൊഴിച്ചാല്‍ മറുത്തൊന്നും അയാള്‍ പറഞ്ഞില്ല .പക്ഷെ പിന്നീട് കഥയാകെ മാറി .. ഒരു ദിവസം കഫീല്‍ കുറച്ചു സ്കൂള്‍ പുസ്തകങ്ങള്‍ കൊണ്ട് വന്നു .. ഞാന്‍ അത് മറിച്ചു നോക്കി .നമ്മുടെ നാട്ടിലെ യു . പി ക്ലാസ്സുകളുടെ നിലവാരത്തിലുള്ള കുറച്ചു പുസ്തകങ്ങള്‍ .. നിനക്കിതു എന്റെ കുട്ടികളെ പഠിപ്പിക്കാമോ ... ഞാന്‍ വേഗം സമ്മതിച്ചു .വന്നിട്ട് രണ്ടു മൂന്നു ദിവസമായി എനിക്ക് ജോലിയൊന്നും പ്രത്യേകം ഉണ്ടായിരുന്നില്ല ..നിന്റെ ഇവിടുത്തെ ജോലി ഇതാണ് .. teach my kids .ok ? ഓക്കേ സാര്‍ .. സൗദി പറയുന്നത് തര്‍ജമ ചെയ്തു എന്നെ സഹായിക്കാന്‍ വന്ന മുസ്തഫ വെടി കൊണ്ടത്‌ പോലയായി .. അയാള്‍ പെട്ടന്ന് അവിടുന്ന് പോയി .. ആ പോക്ക് നോക്കി യിരുന്ന സൌദിയുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു . പിന്നീടങ്ങോട്ട് മുസ്തഫ ശെരിക്കും ഒരു dictator ആകുകയായിരുന്നു .... കുട്ടികളെ പഠിപ്പിക്കാന്‍ നിയമിക്കപ്പെട്ട ഞാന്‍ പതുക്കെ അയാളുടെ മൈക്കടായി മാറി കൊണ്ടിരുന്നു ...മുറ്റം വൃത്തിയാക്കി കഴിഞ്ഞാല്‍ സന്ദര്‍ശകരായ സൌദികള്‍ ഉപയോഗിക്കുന്ന ബാത്രൂം ക്ലീനിംഗ് ,, അവര്‍ക്കുള്ള ആഹാരം പാകം ചെയ്യന്ന വലിയ അലുമിന്യം ചെമ്പുകള്‍ വൃത്തിയാക്കല്‍... അങ്ങനെ എന്റെ പണിയുടെ ലിസ്റ്റ് നീണ്ടു കൊണ്ടിരുന്നു .. വൈകുന്നേരമാകുമ്പോള്‍ സൌദിയുടെ വീട്ടിനുള്ളില്‍ നിന്നും അനൂന്‍ എന്ന തടിച്ചി ഇന്ടോനെസി ഖദ്ധാമ , "യാ ഷാജീ .. മദാം അബുഗാ .ബനാത്ത് എബുഗാ.അബൂദി എബുഗാ " എന്ന് മൂരിയുടെ സ്വരത്തില്‍ പരുഷമായി വിളിച്ചു പറഞ്ഞിട്ട് പോകും . മുസ്തഫുടെ മുഖം ഈര്‍ഷ്യ കൊണ്ട് ചുവക്കും .. "ആ പോ ,, നിന്നെ തള്ള വിളിക്കുന്നു .. ചെക്കന്‍ വിളിക്കുന്നു .....പഠിപ്പിക്കാന്‍ ആയിരിക്കും " കക്കൂസ് കഴികു കൊണ്ടിരുന്നവന്‍ പെട്ടന്ന് മാഷായി മാറുന്നു .. രണ്ടു മൂന്നു മണിക്കൂര്‍ മദാമിന് വേണ്ടി കുട്ടികളെ പഠിപ്പിക്കും .. ചെറുപ്പക്കാരനായ മാഷിനു കാവല്‍ മറൊരു ഖദ്ദാമ . കുട്ടികള്‍ പ്രധാനമായി ചോദിച്ചിരുന്ന സംശയം ഹിന്ദി പാട്ടുകളുടെ അര്‍ത്ഥം ആയിരുന്നു .. അക്കാലത്തായിരുന്നു egyptian ഗായകന്‍ ഹിഷാം അബ്ബാസിന്റെ നാരി നാരി എന്ന ഗാനം തരംഗമായത് .. ഹിന്ദി അക്ഷരങ്ങള്‍ പോലും പൂര്‍ണമായി അറിയാത്ത ഞാന്‍ ഹിന്ദി ആയത് എങ്ങനെ എന്ന് സ്വയം ചിന്തിച്ചു വിഷണ്ണനായി പോയ സന്ദര്‍ഭം ..... ഒട്ടു മിക്ക ഹിന്ദി നടന്മാരെയും നടിമാരെയും സൗദി കുട്ടികള്‍ക്കറിയാം . എനിക്ക് കണ്ടാല്‍ പോലും . അവരുടെ പേരുകള്‍ പറയാന്‍ അറിയില്ല .ഹിന്ദിയിലോ ഉര്‍ദുവിലെ ഒരു വരി പോലും പാടാനും അറിയില്ല ..നാരി എന്നുപറഞ്ഞാല്‍ സ്ത്രീ എന്നാണ് എന്ന എന്റെ മറുപടിക്ക് അവരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല ... അങ്ങനെ അന്നത്തെ പഠിപ്പീരും കഴിഞ്ഞു പുറത്തു വന്നാല്‍ മുസ്തഫയുടെ കൂര്‍ത്ത നോട്ടം കാത്തു നില്പുണ്ടാകും ..മുന വെച്ച ചോദ്യവും . എല്ലാം പഠിപ്പിച്ചോ .. പരിഹാസമാണ് ..... ചിലപ്പോള്‍ ചാട്ടുളി പോലെ തറക്കുന്ന വാക്കുകള്‍.. "അനക്ക് വേണമെങ്കില്‍ പോയി തിന്നോ ..അവിടെ ചോറുണ്ട് .. ഇജ്ജു ശമ്പളം വാങ്ങുന്നത് ജോലി ചെയ്യാനാണ് . ഒറങ്ങാന്‍ വേറെ സ്ഥലം നോക്കണം നീ ഒറക്ക വിസക്കണോ വന്നത് ? അന്റെ തലേ വരച്ച കോല് കൊണ്ട് എനിക്കൊരു ഏറ് കിട്ടിയാല്‍ മതിയായിരുന്നു ..." ഇയാള്‍ എന്തിനാണ് എന്നെ ഇങ്ങനെ പീഡിപ്പിക്കുന്നത് !!!!!.... ഒരു വൈകുന്നേരം പതിവുപോലെ മജ്ലിസില്‍ ഇരിക്കുന്ന സൌദികള്‍ക്ക് ഗാവയുമായി പോയ മുസ്തഫ മോന്ത വീര്‍പ്പിച്ചു പിറുപിറുത്തു കൊണ്ടാണ് മടങ്ങി വന്നത് .. അടുക്കളയോട് ചേര്‍ന്നു പണിക്കാര്‍ക്കായി ഒരു ചെറിയ മുറിയുണ്ട് ..വലിയ ജനലും ഒരു കാര്‍പെട്ടും മാത്രമാണ് ആ മുറിയിലുള്ളത് .. പഴയ ഒരു അറബി പാത്രം കൌതുകം കൊണ്ട് മറിച്ചു നോക്കി കൊണ്ടിരുന്ന എന്റെ നേരെ അയാള്‍ കയര്‍ത്തു .. അനക്ക് ശമ്പളം തരുന്നത് ഓന്‍ ആണ് പോലും .അത് കൊണ്ട് അനക്ക് ജോലി ഒണ്ടാക്കി കൊടുക്കേണ്ട കാര്യം എനിക്കില്ലാന്നു പറയുന്നു...... അന്റെ കഫീല്‍ .. എനിക്കൊന്നും മനസിലായില്ല ... എന്താ പറ്റിയത് മുസ്തഫാക്ക ... "തുര്‍ക്കിയുയ്ടെ വീട്ടില്‍ ഹാരിസ്സായി അന്നേ വിടാന്‍ ഞാന്‍ പറഞ്ഞു ..ഓര്‍ക്കതിഷ്ട്ടപ്പെട്ടില്ല .." അപ്പൊ അതാണ്‌ കാര്യം .. തുര്‍ക്കി എന്റെ കഫീലിന്റെ അനുജനാണ് .. അയാളും കുടുംബവും അക്കാലങ്ങളില്‍ അമേരിക്കയില്‍ ആയിരുന്നു .. അവരുടെ വീട്ടില്‍ കാവല്‍ക്കാരനായി എന്നെ പറഞ്ഞയക്കാനുള്ള മ്സുതഫയുടെ ശ്രമം തുടക്കത്തിലെ പരാജയപ്പെട്ടിരിക്കുന്നു .അതിന്റെ പ്രതികരണമാണ് ഇപ്പൊ കണ്ടത് . ഞാന്‍ ഇരുന്നു വെറുതെ ചിരിച്ചു ... "അന്റെ ഈ ചിരി കൊലചിരിയാണ് ..." ഞാന്‍ പെട്ടന്ന് ചിരി അവസാനിപ്പിച്ച് പത്രത്തിലേക്ക് മുഖം പൂഴ്ത്തി .. .. മുസ്തഫ വല്ലപ്പോഴും ഒക്കെ ശാന്തനാകും ... ഒരു റോത്മാന്‍ സിഗരറ്റും വലിച്ച് പഴയ ഒരു ഇശലും പാടി താളവും പിടിച്ച് അയാള്‍ അങ്ങനെ ഇരിക്കും ..വല്ലപ്പോഴും കാണുന്ന ഒരു കാഴ്ചയാണ് .. ആ വഴി എങ്ങാനും ഞാന്‍ വന് പോയാല്‍ .. "ആ എന്താടാ സാജി ... ഇന്ന് പഠിപ്പിക്കലോന്നുമില്ലേ ജ്ജ് പഠിപ്പിച്ചു കുട്ട്യോളെ കേട് വരുത്ത്വോ അതോ ഇജ്ജു കേടാവ്വോ .. ഹഹഹഹ് .." ഇതും പറഞ്ഞ് അയാള്‍ ഉറക്കെ ചിരിക്കും .. മുസ്തഫയുടെ സ്വഭാവം എനിക്ക് വളരെ വിചിത്രമായി തോന്നി .. യാതൊരു പ്രകോപനവും ഇല്ലാതെ എന്നോട് ദേഷ്യ പ്പെടുകയും എങ്ങനെ എങ്കിലും എന്നെ അവിടുന്ന് പുറത്താക്കാന്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ ഒരു മാനസീക ഉല്ലാസത്തിന് വേണ്ടിയാണോ ഇയാള്‍ ഇത് ചെയ്യുന്നത് എന്ന് ഞാന്‍ സംശയിക്കാരുണ്ടായിരുന്നു . അയാളുടെ ഭൂതകാലത്തിലെ ഏതെങ്കിലും മുറിപ്പെടുത്തുന്ന അനുഭവം മറക്കാനോ കുഴിച്ചു മൂടാനോ വേണ്ടി അയാളുടെ ഉപബോധ മനസ്സ് നടത്തുന്ന ഒരു defense mechanism ആയിരിക്കാം ഈ പെരുമാറ്റം എന്ന് അല്‍പ്പം ശാസ്ത്രീയമായി ചിന്തിച്ചു സ്വയം സമാധാനിക്കുവാനും അയാളോട് സഹതപിക്കുവാനും ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു .. ഒരു തരം മാനസീക രോഗമായിരിക്കും ഇത് എന്ന് വിലയിരുത്തുവാന്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്നില്ല ... പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം അത് സംഭവിച്ചു .. (തുടരും എന്നെഴുതാനുള്ള ധൈര്യം ഇല്ല .. തുടരുമായിരിക്കും ... ഇത് ഞാന്‍ എന്നെ സ്വയം നിര്‍ബന്ധിപ്പിച്ചു എഴുതിയതാണ് ,,കാരണം മുസ്തഫ കഴിഞ്ഞ മാസം എന്നെ കാണാന്‍ ജിദ്ധയില്‍ വന്നിരുന്നു ,എന്റെ വീട്ടില്‍ ...)

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ജെദ്ദ മുകുന്ദന്‍ ജയിലില്‍

പത്തു വര്‍ഷങ്ങള്‍ക്കു മുന്പ് .. ജെദ്ദയിലെ അനധികൃത താമസക്കാരെ പാര്‍പ്പിക്കുന്ന തര്‍ഹീലില്‍ ഇടിച്ചു കയറി ചെന്ന് താമസമുറപ്പിച്ച ഒന്‍പതു ദിവസങ്ങള്‍ .... ഒന്‍പതു നരകങ്ങള്‍ കടന്ന് ഒടുക്കം ഇന്ത്യയിലെത്തി ... രാജ്യ തലസ്ഥാനത്ത് ... ************************************************************* പകല്‍ വര്‍ത്തമാനം പറഞ്ഞും ചിരിച്ചും മൌനമായിരുന്നും സമയം കളയും .. consulate -ല്‍ നിന്നും ആള് വന്നു എന്ന് ആരെങ്കിലും മനസ്സില്‍ പറഞ്ഞാല്‍ മതി ഇന്ത്യക്കാരെല്ലാം അടച്ചു കിടക്കുന്ന ജയിലിന്റെ ഇരുമ്പ് കവാടത്തില്പോയി ഉന്തും തള്ളുമുണ്ടാക്കി ഒരു ക്യൂ പോലെ ഒന്ന് രൂപം കൊടുക്കും .. കുറെ നിമിഷങ്ങള്‍ ....... ആരോ വെറുതെ പറഞ്ഞതാണ് ...എന്നെങ്ങാനും മറ്റൊരാള്‍ പിറുപിരുതാല്‍ എല്ലാവരും തിരിഞ്ഞു നടക്കും ...... നിരാശയും ദുഖവും സങ്കടവും ... ആരോടൊക്കെയോ ഉള്ള ദേഷ്യവും ....... പാക്കിസ്ഥാനികളും ഇന്ത്യക്കാരും ബര്‍മക്കാരും ഇന്‍ഡോനേഷ്യക്കാരും എല്ലാം തിക്കി തിരക്കി തലങ്ങും വിലങ്ങും കിടക്കുന്ന വലിയ ഓടിട്ടൊറിയം പോലെയുള്ള ജൈയിലുകള്‍ തര്‍ഹീലില്‍ നിരവധിയാണ് .. വലിയ കടവാവലുകള്‍ പോലെ അങ്ങിങ്ങ് രണ്ടു മൂന്നു exhoust ഫാനുകള്‍ കറങ്ങിയും കറങ്ങാതെയും ... പ്രാഥമീക കൃത്യ ങ്ങള്‍ക്കായി കക്കൂസുകള്‍ പോലെ എന്തോ ചില കുടുസ്സു മുറികള്‍ .. അഞ്ചു വീതം പരസ്പ്പരം എതിര്‍വശങ്ങളില്‍ .. കീറിപ്പറിഞ്ഞ തുണികള്‍ വാതിലുകളില്‍ തൂക്കിയിട്ടിരിക്കുന്നു ... മലിന ജലം കെട്ടി കിടക്കുന്ന ദുര്‍ഗന്ധം വമിക്കുന്ന അത്തരം ഇടങ്ങളിലേക്ക് പോകാതിരിക്കാന്‍ ആഹാരം നന്നേ കുറച്ചു ... ദുര്‍മേദസ്സ് എല്ലാം പോകട്ടെ .. പരിഹാസ്യമായ ആത്മ നിയന്ത്രണം ... ഏതു പരിതസ്ഥിതിയിലും എനിക്ക് ജീവിക്കാന്‍ പറ്റും എന്ന് സ്വയം തെളിയിക്കാനുള്ള ബദ്ധപ്പാട് .. പക്ഷെ ഒരുതവണ പോലും കണ്ണ് നനയാതിരിക്കാന്‍ കഠിനമായി പരിശ്രമിച്ചു ... എനിക്ക് കരയാന്‍ പറ്റില്ല .. അഹോരാത്രം പണിപ്പെട്ടു പടുത്തുയര്‍ത്തിയ കുറച്ചു സ്ഥാപങ്ങള്‍ ... കഠിനമായി ജോലി ചെയ്തു തകര്‍ച്ചയില്‍ നിന്നും കരകയറ്റിയവ വേറെയും എല്ലാവര്ക്കും വേണ്ടി എന്തെല്ലാം ത്യാഗങ്ങള്‍. ഇത് എന്റെ മാത്രമല്ല നിങ്ങളുടെയും ചോറാണ് എന്നുപദേശിച്ചു നന്നാകാന്‍ ശ്രമിച്ച കുറച്ചു തൊഴിലാളികള്‍ ... വരുമാനം വര്‍ധിക്കുന്നതിനനുസരിച്ചു മുതലാളിക്ക് കൂടുതല്‍ തോനുന്ന സ്നേഹം ഒട്ടും കുറയാതെ സംരക്ഷിക്കാന്‍ എന്തെല്ലാം പങ്കപ്പാടുകള്‍ ... ഉറക്കം പോലും ഉപേക്ഷിച്ച രാത്രികള്‍ .. എല്ലാം ഒരു നിമിഷം കൊണ്ട് വലിച്ചെറിഞ്ഞ് നേരെ ഷറഫിയ പാലത്തിന്റെ അടിയിലേക്ക് ... ഇടനിലക്കാരനായ ഒരു ബംഗാളിക്ക് ഇരുനൂറു രൂപ കൈക്കൂലി കൊടുത്തപ്പോള്‍ നേരെ കിലോ രണ്ടിലെ ഷുര്‍ത്തയുടെ ജെയ് ലിലേക്ക് പോകുന്നതിനു മുന്പ് സ്വന്തം മുതലാളിമാരെ വിളിച്ചു പറഞ്ഞു ... "ഞാന്‍ പോകുന്നു ,, എനിക്കിനി എവിടെ തുടരാന്‍ പറ്റില്ല ..." "നീ അല്‍പ്പം കൂടി ക്ഷമിക്കു ,, നമുക്ക് പരിഹാരമുണ്ടാക്കാം ..." "ഈ പ്രശ്നത്തിന് നിങ്ങള്ക്ക് പരിഹാരമുണ്ടാക്കാന്‍ പറ്റില്ല ... ഈമാനേജര്‍ നിങ്ങളുടെ സഹോദരിയുടെ മകനാണ് ,,, നല്ലതും എളുപ്പവും വെറും ഒരു വിദേശിയായ ഞാന്‍ പോകുന്നതാണ് ." മറുവശത്ത്‌ നിശ്ശബ്ദത.. എനിക്ക് മനസ്സിലായി എന്റെ വഴിയാണ് നല്ലത് ... ഇടറുന്ന പാദങ്ങളോടെ ആ സ്ഥാപനം വിട്ട്‌ പുറത്തു വരുമ്പോള്‍ നിശബ്ദമായി പ്രാര്‍ഥിച്ചു ... എന്റെ ആഹാരം ഇവിടെയാണെങ്കില്‍ എനിക്ക് ഇങ്ങോട്ട് തന്നെ മടങ്ങി വരാന്‍ സാധിക്കണേ ... തീര്‍ത്തും അനിശ്ചിതമായ് അവസ്ഥയില്‍ ഭാവിയെ കുറിച്ച് ഒന്നും അറിയാതെ ഒരു നിമിഷത്തില്‍ ഞാന്‍ എന്തുകൊണ്ട് അങ്ങനെ പ്രാര്‍ഥിച്ചു എന്ന് ഇന്നും ഞാന്‍ അത്ഭുതപ്പെടുന്നു .. കിലോ രണ്ടിലെ ജയിലില്‍ നിന്നും നേരെ തര്‍ഹീലിലേക്ക് എന്നാണ് ഞാന്‍ കരുതിയിരുന്നത് .. കൈവശം ഉണ്ടായിരുന്ന ഒരു അല്‍ക്കാ ടെല്‍ മൊബൈല്‍ മുന്നൂറ്റി അമ്പതു റിയാലിന് ഷരഫിയയിലെ ഒരു ഷോപ്പില്‍ വിറ്റു. ഒരു കീസ്സില്‍ രണ്ടു ഷര്‍ട്ടും രണ്ടു പാന്റ്സും .. ,, തീര്‍ന്നു ഈ പ്രവാസിയുടെ പക്കല്‍ മറ്റൊന്നുമില്ല ... പാന്റ്സിന്റെ അരഭാഗത്ത്‌ ബ്ലേഡ് കൊണ്ട് കീറി മുന്നൂറു റിയാല്‍ അതിനുള്ളില്‍ ചുരുട്ടി കയറ്റി വെച്ചു .. പുറമേ ബെല്‍ട്ടും ..ധരിച്ചു .. പണം ഇപ്പോള്‍ ഭദ്രം.. ഭദ്രമല്ലാത്തത് ഞാനും എന്റെ ഭാവിയും മാത്രം ... കയ്യില്‍ ഒരു പ്രവാസി എന്ന് തെളിയിക്കുന്ന ഒരുരേഖയുമില്ല. ഇഖാമയും പാസ്പോര്‍ട്ടും മാനേജേരുടെ മേശമേല്‍ വെച്ചു തിരിഞ്ഞു നോക്കാതെ ഇറങ്ങിയതാണ് .. ആ ക്രൂരന്‍ ഒരക്ഷരം പോലും മിണ്ടിയില്ല ... ക്രൂരമായ്‌ സംതൃപ്തിയോടെ അയാള്‍ എന്നെ നോക്കി കണ്ണുരുട്ടിയതല്ലാതെ ... ഇടനിലക്കാരന്‍ ബംഗാളി പറഞ്ഞതനുസരിച്ച് അറബി തീരെ അറിയില്ലാ എന്ന് ഭാവിച്ച്‌ കിലോ രണ്ടിലെ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ പുറത്തു രണ്ടു പോലീസുകാര്‍.. " വെന്‍ റോ" ? "റോ ഹിന്ധ്യ" .... ഞാന്‍ ഒരു പൊട്ടനെ പോലെ കയ്യും കാലും മുഖവും കൊണ്ട് സംസാരിച്ചു എന്നു വരുത്തി .. ഉമ്രക്കു വന്നു പാസ്പോര്‍ട്ട് നഷ്ടദമായ ഒരു ഉമ്രക്കാരന്‍ ഒട്ടും കൂസാതെ പോലീസ് സ്റ്റേനിലേക്ക് അധിക്രമിച്ചു കയറി .. എനിക്ക് പോയെ പറ്റു .. മുന്നില്‍ കണ്ട വഴിയിലൂടെ ഞാന്‍ കുതിക്കുകയാണ് .. എനിക്ക് ജയിലില്‍ കയറണം .. എല്ലാം ഉപേക്ഷിച്ചു പോകുകയാണ് .. ഒരു നിമിഷം കൊണ്ട് ഞാന്‍ ഒരു വലിയ ഇരുമ്പു ഗ്രില്ലിന് മുന്നിലെത്തി . കുറച്ചു ആളുകള്‍ പുറത്തേക്കു തുറിച്ച് നോക്കി നിക്കുന്നു .. ഒരു പോലീസുകാരന്‍ വന്ന് ആ ഇരുമ്പ് ഗ്രില്‍ അകത്തി മാറ്റി എന്നെയും ആ ചെറിയ ആള്കൂട്ടത്തിലെക്ക് തള്ളി കയറ്റി ... ശ്വാസം മുട്ടുന്ന തിരക്ക് .. ഒരു ചെറിയ മുറിയില്‍ അതില്‍ കൊള്ളാവുന്നതിനേക്കാള്‍ ആളുകള്‍ . കുറച്ചു പേര്‍ ഭിത്തിയില്‍ ചാരി നില്‍ക്കുന്നു . കുറച്ചു പേര്‍ കൂനി കൂടി ഇരിക്കുന്നു .. പക്ഷെ എനിക്കാശ്വാസമാണ് തോന്നുന്നത് ... ഇനി ഈ ജയിലും കടന്ന് നേരെ ഇന്ത്യയിലേക്ക്‌ ... പിന്നെ എന്റെ വീടിലേക്ക്‌ എന്നെ കാത്തിരിക്കുന്ന എന്റെ പ്രിയ ബന്ധുക്കളുടെ ഇടയിലേക്ക് ... പിന്നെ .. പിന്നെ ... ഒരാള്‍ കൂടി ഉണ്ടവിടെ ... എന്റെ പ്രിയതമ .. രണ്ടു മാസത്തെ ദാമ്പത്യം കൊണ്ട് ഞങ്ങള്‍ കെട്ടിപ്പടുത്ത സ്വപ്നങ്ങളുടെ വലിയ ഭൂമികയിലേക്ക് .... ഹാ .... തര്‍ഹീലില്‍ ഭ്രാന്തിനും സ്വബോധത്തിനും ഇടയില്‍ എന്റെ ഒപ്പം കഴിച്ചു കൂട്ടിയ റാഫി എന്ന ചെറുപ്പക്കാരനെ കുറിച്ച് ഓര്‍ക്കാത്ത ദിവസങ്ങളില്ല .. ഇടക്ക് മലയാളത്തിലെ വലിയ സാഹിത്യകാര്‍ന്മാരായി കൂട് വിട്ട്‌ കൂടുമാറുന്ന ഒരു തരം മാനസീക രോഗത്തോളം അയാള്‍ എത്തി .. രാത്രിമുഴുവനും അയാള്‍ പരകായ പ്രവേശം നടത്തും .. ഇടക്ക് എം ടി ആകും ചിലപ്പോള്‍ വൈക്കം മുഹമ്മദു ബഷീറും .. മറ്റു ചിലപ്പോള്‍ അയാളുടെ നാട്ടിലെ ഒരു ഇടത്തരം പൊതു പ്രവര്‍ത്തകനായ റാഫി മൂന്നുരും ആകും .. .. (സമയം തികയാത്തത് കൊണ്ട് അത് പിന്നീട് എഴുതാം ...) ************************************* ഇടുങ്ങിയ ആ സെല്ലിന്‍ കടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു ....അനധികൃത താമസക്കാരെ എപ്പോഴാണ് നാട് കടത്തുന്നത് .. ആരോടാണ് ചോദിക്കുന്നത് ... പിന്നെയും പിന്നെയും ഒറ്റയ്ക്കും കൂട്ടമായും ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു . നിന്നും ഇരുന്നും മടുത്തപ്പോള്‍ പതുക്കെ പരിസരം ഒന്ന് വീക്ഷിക്കാനുള്ള മാനസീകവാസ്ഥ കൈ വന്നു .... ചുറ്റുമുള്ളവരില്‍ ചിലര്‍ മലയാളികളാണ് .. ചിലരുടെ ഒക്കെ മുഖത്ത് ഒരു തരം നിര്‍ജീവാവസ്ഥ . എല്ലാവരും നിശ്ശബ്ദരായി നില്‍ക്കുന്നു . പാക്കിസ്ഥാനികളും മസിറികളും ബംഗാളികളും എണ്ണത്തില്‍ കുറവാണ് . എങ്കിലും അവരുണ്ടാക്കുന്ന ബഹളത്തിനു തീരെ കുറവില്ല .. "റോഹ് ജുവ" .. പെട്ടന്നാണ് ഒരു പോലിസുകാരന്‍ ചീറിപ്പാഞ്ഞു വന്നത് .. സെല്ലിന്റെ ഗ്രില്ലില്‍ പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുന്നവരെ അയാള്‍ ആട്ടി തെളിക്കുകയാണ് "റോഹ് യാ ഹയവാന്‍..." അനുസരിക്കുന്നില്ലന്നു കണ്ടപ്പോള്‍ അയാള്‍ പെട്ടന്ന് അരിയിലെ ബെല്റ്റ് ഊരിയെടുത്തു ... ഗ്രില്‍ വലിച്ചകറ്റി ...അടി തുടങ്ങി .. കണ്ണില്‍ കണ്ടവരെ എല്ലാം അടിക്കുകയാണ് .. അതോടെ ആളുകള്‍ പിന്നോട്ട് വലിഞ്ഞു .. ..(അടി കിട്ടിയത് കൂടുതലും ബംഗാളികള്‍ക്കാണ്..അവര്‍ പറയുന്ന തെറികള്‍ എനിക്ക് മനസിലാകുന്നില്ല ) ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി ... ഓഹോ അപ്പോ ഇങ്ങേര്‍ക്ക് വേണ്ടിയായിരുന്നോ മുന്പ് കണ്ട "ബെല്‍റ്റ്‌ ചാര്‍ജ് " ... അയാള്‍ മൊത്തത്തില്‍ ഒരു നിരീക്ഷണം നടത്തി .. എന്നിട്ട് മടങ്ങി പോയി .. അയാള്‍ക്ക്‌ പിന്നാലെ ആ അടിയന്‍ പോലീസുകാരനും അല്‍പ്പ നേരത്തെ നിശബ്ദത ..കയ്യില്‍ ഒരു പേനയും രണ്ടു മൂന്ന് വെള്ള കടലാസുകളുമായി അയാള്‍ മടങ്ങി വന്നു .. ഗ്രില്ലില്‍ കൂടി അയാള്‍ അത് ഒരു മസിറിയെ ഏല്‍പ്പിച്ചു അറബിയില്‍ എന്തൊക്കെയോ പറഞ്ഞു .. മസിരി പെട്ടന്ന് ഭാവം പകര്‍ന്നു .. മുദീറായി .. മസിരിയ്യീന്‍ .... അയാള്‍ വിളിച്ചു കൂവി .. അവിടുന്നും ഇവിടുന്നും ചില മസിരികള്‍ ഉന്തി തള്ളി മുന്നോട്ടു വന്നു .. അല്‍പ്പ നേരത്തെ കശ പിശക്ക് ശേഷം ഓരോരുത്തരായി പേര് പറഞ്ഞു കൊടുത്തു .. .. ഒപ്പം പിതാവിന്റെ പേരും ... മസിരികള്‍ കഴിഞ്ഞു . ഹിന്ദി ,,,, വീണ്ടും അയാള്‍ അമറി .. ഇന്ത്യക്കാര്‍ അയാളുടെ അടുത്തേക്കെത്താന്‍ തള്ളി തുടങ്ങി .. ഒപ്പം ഞാനും .. കുറെ ആളുകള്‍ വേഗം ജോലി തീര്‍ത്തിട്ടു പിന്മാറി .. മറ്റു ചിലര്‍ അരക്കെട്ടില്‍ നിന്നും പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും പൊതിഞ്ഞു ഭദ്രമായി സൂക്ഷിച്ച പാസ്പോര്‍ട്ടുകള്‍ എടുത്ത്‌ , അതില്‍ നോക്കി കൃത്യമായി പേരും മറ്റും പറഞ്ഞു കൊടുത്തു . മലയാളികളുടെ കടിച്ചാല്‍ പൊട്ടാത്ത വീട്ടുപേരും മറ്റും അയാള്‍ അയള്‍ക്കു വഴങ്ങുന്ന രീതിയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട് .. .. അല്‍പ്പം പരിഹാസം കലര്‍ന്ന അയാളുടെ ആവര്‍ത്തനം പക്ഷെ ആരിലും ചിരി ഉയര്‍ത്തിയില്ല .. എന്റെ ഊഴമെത്തി .. ഞാന്‍ പറഞ്ഞു "അന്‍വര്‍ ഷാജി ഉമ്മര്‍ കുട്ടി " മസറി ആവര്‍ത്തിച്ചു " അഷറഫ് മുഹമ്മദ്‌ ഉമര്‍ .." ങേ ,, എനിക്ക് ഞെട്ടാന്‍ പോലും സമയം കിട്ടുന്നതിനു മുന്പ് അടുത്തയാള്‍ പേരും പിതാവിന്റെ പേരും പറഞ്ഞു കഴിഞ്ഞു .... ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു .. എല്ലാം ഉപേക്ഷിച്ചു പോകുന്നവന് സ്വന്തം പേരും പാടില്ലെന്നുണ്ടോ .. അയാളെ തിരുത്താന്‍ ഒന്നല്ല പലതവണ ശ്രമിച്ചു . പക്ഷെ അവസാനത്തെ ഹിന്ദിയും പേര് പറഞ്ഞു കഴിഞ്ഞതോടെ അടുത്ത ഊഴം ബംഗാളികളുടേതായി . ഉന്തിലും തള്ളിലും പെട്ട് ഞാന്‍ ആ മസ്രിയുടെ മുന്നില്‍ നിന്നും പുറംതള്ളപ്പെട്ടു. ഒരു തരം മരവിപ്പും അമ്പരപ്പുമായി അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ചോദ്യം ചെവിയില്‍ വന്നു വീണു "പേരും പോയി അല്ലെ ... ". ഒരു ചെറിയ ശബ്ദം .. തല ചരിച്ചു നോക്കിയപ്പോള്‍ ഒരു പൊടി മീശക്കാരന്‍ അങ്ങിഗ് താടി രോമങ്ങള്‍ ഏറിയും കുറഞ്ഞും .. വെളുത്ത വട്ട മുഖം .. കണ്പോളകള്‍ രണ്ടും വീങ്ങി എപ്പോഴൊക്കെയോ കരഞ്ഞതിന്റെ അടയാളം ബാക്കി നില്‍ക്കുന്നു .. ഞാന്‍ സൂക്ഷിച്ചു നോക്കി പ്രായം ഇരുപത്തി രണ്ടിലധികമില്ല ... ഞാന്‍ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ പറഞ്ഞു "ആ അതും പോയി .." "എന്താ പേര് .. " "റാഫി .." "എവിടാ സ്ഥലം .." "മലപ്പുറം .." "ഇങ്ങളോ ..?" "ഞാന്‍ ആലപ്പുഴ .." "എത്ര വര്‍ഷമായി വന്നിട്ട് " "ഒരു വര്‍ഷം .." "ഇങ്ങളോ ..?" " നാല് വര്‍ഷം .." "ഉമ്രയാണോ ?" "അല്ല വിസ .." "ഇങ്ങളോ ." "വിസ .. "എന്തുപറ്റി ...?" "പോണന്നു പറഞ്ഞു .. ഓന്‍ വിട്ടില്ല .. ഞാബോന്നു .". "ഇങ്ങളോ .." "പൊക്കോ എന്ന് പറയാതെ പറഞ്ഞു അതുകൊണ്ട് ഞാനും പോന്നു ." "എന്റെ പേരിന് ഇനി ഞാന്‍ എന്ത് ചെയ്യും ..?" "എയര്‍ പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ പേര് തിരുത്തി പറഞ്ഞാല്‍ പുതിയ പേരില്‍ സ്ലിപ് കിട്ടും ..? "സ്ലിപ്പോ ??" "ങാ .. അങ്ങനെ എന്തൊക്കെയോ ഉണ്ട് " പിന്നെ ഒന്നും ചോദിച്ചില്ല ഞങ്ങള്‍ പരസ്പ്പരം മനസ്സിലാക്കിയവരെ പോലെ നിശബ്ദരായി നിന്നു. അയാള്‍ ഇടയ്ക്ക് നെടുവെര്‍പ്പിടുകയും .. മുകളിലേക്ക് നോക്കി പ്രസന്നഭാവത്തില്‍ നില്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .. ഞാന്‍ മരവിച്ച ശരീരവും എങ്ങോട്ടെന്നില്ലാതെ അലയുന്ന മനസുമായി ഓരോ നിമിഷങ്ങളും കടന്നു പോകുന്നത് എന്നെ ചവിട്ടി മെതിച്ചാണെന്ന തോന്നലുമായി അങ്ങനെ നിന്നു . എന്റെ പുതിയ പേര് ഞാന്‍ പലവുരു പറഞ്ഞു നോക്കി ... അഷറഫ് മുഹമ്മദ്‌ ഉമര്‍ ..... പേര് തെളിയിക്കുന്ന ഒരു രേഖയും കയ്യിലില്ലാത്തവന് ഏതു പേരായാല്‍ എന്താ .. എനിക്ക് വേഗം വീട്ടിലെത്തണം .. ... വൈകിട്ട് അഞ്ചു മണിയോടടുത്തു ഇതിനകത്ത് കയറിയതാണ് .. ഞാന്‍ വാച്ചില്‍ നോക്കി .. സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..ഇനി എപ്പോഴാണോ ഇതിനകത്ത് നിന്നും പുറത്തു കടക്കുക ... ഞാന്‍ അറിയാതെ ആലോചിച്ചു പോയി .. പുറത്തു കടക്കുകയോ ? സ്വയം വരിച്ച തടവറയില്‍ നിന്നും പുറത്തു കടക്കാനോ ? എന്റെ സ്വാതന്ത്ര്യവാന്ജ ഈ ഈ കുടുസ്സുമുറിയിലെ ദുഷിച്ച പ്രാണവായുവിനും ചതഞ്ഞരഞ്ഞ മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കും മേലെ പറന്നുയരാന്‍ തുടങ്ങുന്നു ... *************************************************************** ഒരു ബഹളം കേട്ടാണ് കണ്ണ് തുറന്നത് .. ഇടക്കെപ്പോഴോ ഒരു മൂലയില്‍ കൂനിക്കൂടിയിരുന്ന് ഉറങ്ങിപോയി . റാഫി എന്നെ തട്ടി വിളിച്ചു . ഭക്ഷണം വന്നു .. "വേഗം എണീറ്റോ ഇല്ലെങ്കില്‍ കിട്ടില്ല .. ." ശെരിയാണ് നല്ല വിശപ്പുണ്ട് .. ഇന്നലെ ഉച്ചക്ക് ആഹാരം കഴിച്ചതാണ് ഇടക്ക് കുറച്ചു വെള്ളം മാത്രം .. സമയം .... വാച്ചില്‍ നോക്കി .... ഒരു മണി . ഒന്ന് രണ്ടു വലിയ പ്ലേറ്റുകള്‍ തലക്കു മുകളില്‍ കൂടി കൈ മാറി കൈ മാറി വരുന്നുണ്ട് ... എന്റെ അടുത്തുണ്ടായിരുന്നവര്‍ അപ്പോഴേക്കും ഒരു വൃത്തം ഉണ്ടാക്കിയിരുന്നു .. ഞങ്ങള്‍ ജൈയിലിന്റെ ഒരു കോണില്‍ ആയിരുന്നതിനാല്‍ ആദ്യം വന്ന പ്ലേറ്റിന്റെ യാത്ര ഞങ്ങളുടെ അടുക്കല്‍ തന്നെ അവസാനിച്ചു .. എല്ലാവരും ആര്‍ത്തിയോടെ പാത്രത്തിന് മുന്നില്‍ ഇരുന്നു .. ഒരു പാത്രം നിറയെ സൌദികള്‍ കഴിക്കുന്ന കഫ്സ ... അങ്ങിങ്ങായി കുറച്ചു കോഴിയുടെ മാംസവും ..നന്നായി വെന്ത ചോറ് .. എല്ലാവരും വാരി വയര്‍ നിറക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു .. ഇത്രയും രുചിയും ആസ്വാദ്യതയും ഇതിനു മുന്പ് ...... ആരും മറ്റൊന്നും ആലോചിക്കുന്നില്ല എന്ന് തോന്നി ... വിശപ്പ്‌ .. വിശപ്പ്‌ .. വിശപാണ് മനുഷ്യന്റെ ആദ്യത്തെയും അവസാനത്തെയും പ്രശ്നം .. സൂറാ....... എന്തോ അമര്‍ത്തി വലിച്ചെറിയുന്നത് പോലെ ഒരു പോലീസുകാരന്‍ അകത്തേക്ക് നോക്കി മുരണ്ടു ... ഒന്ന് രണ്ടു ചുരുള്‍ toilet റോളുകള്‍ കൂടി അയാള്‍ അകത്തേക് വലിച്ചെറിഞ്ഞു .. എന്തിനായിരിക്കും എന്ന് ആലോചിക്കുന്നതിനു മുന്പ് ചിലര്‍ അത് വലിച്ചു കീര്‍ കൈയ്യും മുഖവും തുടക്കാന്‍ തുടങ്ങി .... പ്ലേറ്റുകള്‍ മിനിട്ടുകള്‍ക്കകം കാലിയായി ..ടിഷ്യു പേപ്പര്‍ കിട്ടാത്തവര്‍ അവിടെയും ഇവിടെയും തുടച്ച് വേഗത്തില്‍ എഴുന്നേറ്റു .. ജൈലിന്റെ ഗ്രില്ലുകള്‍ വലിച്ചു മാറ്റി .... സൂറാ .. പോലീസുകാര്‍ ധ്രിതി പിടിക്കുന്നു ... എല്ലാവരും അവരവരുടെ കീസുകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു .. ഇനി എന്തായിരിക്കും ..... അല്‍പ്പം ഭയം ശരീരത്തിലൂടെ അരിച്ചു കടന്നു വന്ന് മനസ്സിന്റെ ഭിത്തികളില്‍ തട്ടി നിന്നു ... മസിറി എഴുതികൊടുത്ത കടലാസുകള്‍ കൈയ്യില്‍ പിടിച്ച് ഒരു പോലീസുകാരന്‍ നില്‍ക്കുന്നു .... ദൈവമേ ... എന്റെ പേര് ...... ഓര്‍മ കിട്ടുന്നില്ല ... ..... പേര് വിളിച്ചിട്ടും ചെന്നില്ലെങ്കില്‍ അടി ഉറപ്പാണ് ... നിത്യ വേദനയുടെ അഴിയാ കുരുക്കില്‍ പെട്ടവനെ പോലെ ഞാന്‍ മിഴിച്ചു നിന്നു .. എവിടെ എന്റെ പുതിയ കൂടുകാരന്‍ .. റാഫിയെ നോക്കി അവന്റ് മുഖത്തും ഒരു പ്രത്യേക തരം വികാരം ... "ഡാ ...." ഞാന്‍ കരയുന്ന പോലെയായി ... "എന്റെ പേരെന്താ ......." ...... " മറന്നു പോയോ ?? അഷറഫ് മുഹമ്മദ്‌ ഉമര്‍ ....." ........... എനിക്കാശ്വാസം .. തികട്ടി വന്ന കരച്ചില്‍ പെട്ടന്ന് ഉള്‍വലിഞ്ഞു .. ശരീരത്തില്‍ വ്യാപിച്ച വിറയല്‍ വിയര്‍പ്പായി മാറി .. ഒരു ചൂട് പൊന്തുന്നു .. ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് പലരോടും പലവട്ടം ചോദിച്ചിട്ടുണ്ട് .. ഒരു പേരില്‍ എന്റെ ജീവിതം തന്നെ ഇവിടെ ചോദ്യചിഹ്നം പോലെ നില്‍ക്കുന്നു .... അപ്പോഴേക്കും പോലീസുകാരന്‍ പേര് വിളിച്ചു തുടങ്ങി .. ഓരോരുത്തരായി അഴികള്‍ക്കുള്ളില്‍ നിന്നും പുറത്തിറങ്ങി .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...