എനിക്കിപ്പോള്‍ വയസ്സ് ഇരുപത്തി എട്ട് . വിവാഹിതന് . ഏര്‍ലി മാര്യേജ് ആണ് . അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് എന്താണ് തോന്നിയത് . സാധാരണ ലേറ്റ് മാര്യേജ്
എന്നാവും നിങ്ങള്‍ കേട്ടിട്ടുള്ളത്. ഞാന്‍ വളരെ നേരത്തെ വിവഹം കഴിച്ച ഒരാള്‍ ആണ്
ഇരുപതാമത്തെ വയസ്സില്‍ . അന്ന് എനിക്ക് പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ല . ബാപ്പ
പറഞ്ഞു നിക്കാഹിനു ഒരുങ്ങിക്കോ, ഇന്ന് ഒരു പെണ്‍കുട്ടിയെ കാണാന്‍ പോകണം .
തൊണക്കാരെ കൂടെ കൂട്ടിക്കോ . അങ്ങനെ തികച്ചും യാദ്രശ്ചികമായി ഞാന്‍ പെണ്ണ് കാണാന്‍ പുറപ്പെട്ടു .അടുത്ത ചങ്ങാതിമാരായ ശുക്കൂരും സലീമും ഒത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി .
നല്ല സ്വീകരണം . ബാപ്പ മുന്‍കൂര്‍ അറിയിച്ചത് കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി .അധികം ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
തന്നെ കുറിച്ച് അവര്‍ക്ക് അറിയാം എന്ന് തോന്നുന്നു .
ഒറ്റ മകന് ആണ് . ബാപ്പയുടെ തരക്കേടില്ലാത്ത സമ്പത്തിന് ഏക അവകാശി . അവര്‍ക്ക് അതിലാണ് നോട്ടം എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? താന്‍ എത്ര വരെ പഠിച്ചിട്ടുന്ടെന്നോ, എന്താണ് ജോലി എന്നോ അവര്‍ ചോദിച്ചില്ല .
അല്ല ചോദിക്കാഞ്ഞത് ഭാഗ്യം . എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്നു ചാര്‍മിനാര്‍ സിഗരെട്ടു വലിച്ചതിന് ആ തെക്കത്തി സുനിതാ കുമാരി ടീച്ചര്‍ തന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കിയതാണ്. അതില്‍ പിന്നെ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല . "ഓന് ബേണ്ടങ്കില്‍ ബേണ്ട" എന്നു ബാപ്പ പറഞ്ഞതോട് കൂടി സ്കൂളില്‍ പോക്കും നിന്നു .
പഠിക്കാത്തതില്‍ ഇന്നും ഒട്ടും വിഷമം എനിക്കില്ല . പഠിച്ചവരേക്കാള്‍ നല്ല ജോലിയും തക്ക വരുമാനവും ഇന്നെനിക്കുണ്ട്. പറഞ്ഞു വന്നത് പെണ്ണ് കാണല്‍ ചടങ്ങിനെ കുറിച്ചാണ് . ഒരു പ്ലേറ്റില്‍ നിറയെ പലഹാരങ്ങളും മറ്റൊരു പ്ലേറ്റില്‍ അലുവയും മധുരവും . അത് നേരത്തെ തയ്യാരാക്കി വെച്ചത് മേശപുറത്തുണ്ട് . പെണ്‍കുട്ടിയുടെ ബാപ്പ അകത്തേക്ക് നോക്കി "ഓളെ ഇങ്ങോട്ട് വരാന്‍ പറ" എന്നു പറഞ്ഞു . ഹൃദയത്തില്‍ ആകാംഷ പെരുമ്പറ മുഴക്കുന്നു . കൊലുസുകള്‍ കിലുങ്ങുന്നു .
അവള് വന്നെത്തി കഴിഞ്ഞു . ചുവന്ന ചുരിദാറും തലമറക്കുന്ന ഒരു തട്ടവും ഇട്ടു കൊലുന്നനെ ഒരു പെണ്‍കുട്ടി . മുഖം അടുത്ത് വന്നതിനു ശേഷം ആണ് വ്യക്തമായി കണ്ടത് . നിഷ്കളങ്കത തുടിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മുഖം. ഒരു എട്ടാം ക്ലാസ്സ്
കാരിക്ക് ചേരുന്ന ശരീര വലുപ്പം . പരിഭ്രമം കൊണ്ട് ചാടിതുള്ളുന്ന പരല്‍മീനിനെ പോലെ കണ്ണുകള്‍.വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു നില്ക്കുന്ന മുഖം .
അവളുടെ മുഖത്തെക്ക് ഞാന്‍ ഒന്ന് കൂടി നോക്കി . നാണം കൊണ്ട് അവള് മുഖം താഴ്ത്തും എന്ന എന്റെ സങ്കല്പം അപ്പാടെ പൊളിഞ്ഞു . അവള് എന്നേ തുറിച്ചു നോക്കുന്നു . വഴക്കുണ്ടാക്കാന്‍ വന്ന സഹപാഠിയെ ദേഷ്യത്തോടെ നോക്കുന്ന ഒരു കൊച്ചു കുട്ടി അവളില്‍ നിഴല്‍ പോലെ നില്ക്കുന്നു . പൊക്കോ . ബാപ്പയുടെ ഒറ്റ വാക്കില്‍ രംഗം അവസാനിച്ചു . ഇനി ഞങ്ങള്‍ കാരണവന്മാര് സംസാരിക്കും . വിഷയത്തില്‍ തീര്‍പ്പായി .
പതുക്കെ എഴുന്നേറ്റു സലാം പറഞ്ഞു കൂട്ടുകാരുമായി പുറത്തേക്കു നടക്കുന്നതിനിടയില്‍ ഭാവി അമ്മോശന്‍ ഒരു കമന്റ് കൂടി പാസ്സാകി . നാട്ടില്‍ നില്‍ക്കാതെ ദുബൈക്കോ മറ്റോ ഒന്ന് പോയ് വന്നു കൂടെ . ഓഹോ മൂപ്പിലാന് ഇപ്പോളെ തന്നെ പായ്ക്ക് ചെയ്യാനുള്ള പുറപ്പാടാണോ ?
പടച്ചോനെ!! കെട്ടാന്‍ പോകുന്ന കുട്ടിയുടെ പേര് പോലും ചോദിച്ചില്ല .ധൈര്യമില്ലാത്തത് കൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ടോ എന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.
പ്രായം എത്ര എന്നു പോലും ഉറപ്പില്ല . എന്തായാലും സ്കൂള്‍ കഴിഞ്ഞിട്ടില്ല എന്നുറപ്പാണ് .ബാപ്പയുടെ മുന്പില് നിന്നാല്‍ മുട്ട് വിറക്കും അല്ലെങ്കില്‍ തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നു പറയാമായിരുന്നു . ആ കുട്ടിക്കും വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല . പക്ഷെ നാട്ടുനടപ്പനുസരിച്ച് പെണ്ണ് കണ്ടു. ഇനി കാര്ന്നോന്മാര് തീരുമാനിക്കും .
അങ്ങനെ ഒരുദിവസം താന്‍ പുയ്യാപ്ല ആയി . അമ്മോശന്‍ കൈയില്‍ പിടിച്ചു വച്ച് രണ്ടുമൂന്നു കൂട്ടം അറബിയും പിന്നെ മലയാളവും പറഞ്ഞു . രണ്ടുമൂന്നാവര്‍ത്തി പറഞ്ഞപ്പോള്‍ എല്ലാം തെറ്റാതെ പറയാന്‍ പറ്റി ഇല്ലെങ്കില്‍ നാണക്കേടായേനെ .
ഒരു വിധത്തില്‍ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി . മണിയറയില്‍ പിടക്കുന്ന ഹൃദയത്തോടെ ഞാന്‍ കാത്തിരുന്നു . നമ്രമുഖി ആയി അവള് കടന്നു വരുമ്പോള്‍ സിനിമയിലെ ശ്രീനിവാസനെ പോലെ വെപ്രാളപ്പെടരുതെന്നു ഉള്ളില്‍ കടുത്ത തീരുമാനം എടുത്തു
എന്നിട്ട് മനസിനെ കരിങ്കല്ലാക്കി നാവിനെ ബന്ധിച്ചു നിര്‍ത്തി . ഒന്നും പറയരുത് . ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് പറഞ്ഞാലും ചിലപ്പോള്‍ അബദ്ധമാവും . അങ്ങനെ കുറെ നേരം കാത്തിരുന്നു . കനവുകള്‍ മാറിമറിയുന്നു . തന്റെ ചെറിയ മനസിനുള്ളില്‍ ഇത്ര വലിയ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നോ . പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ അയല്പക്കത്തുള്ള സമപ്രായക്കാരി ഖദീജയുടെ കൂടെ ഭാര്യവും ഭര്‍ത്താവും കളിച്ചത് അയാളുടെ മനസ്സില്‍ ഓടി എത്തി . ഖദീജ ഭാര്യ ആയാല്‍ ഉടനെ ശകാരം തുടങ്ങും . അവള് പറയുന്നത് തന്റെ വീട്ടില്‍ ഇങ്ങനെ ആണെന്നാണ്. താന്‍ ഭര്‍ത്താവായി അഭിനയിച്ചാല്‍ ഉടനെ ഗൌരവക്കാരന്‍ ആകും . ഇരുത്തി മൂളാന്‍ തുടങ്ങും . കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . ചില പോലീസു ഏമാന്മാരെ പോലെ അമര്‍ത്തി മൂളി കൊണ്ടായിരിക്കും എപ്പോളും ചോദ്യങ്ങള്‍ . ഉം....? എന്തെ .....? . ശകാരം കഴിഞ്ഞാല്‍. ഖദീജ കരയാന്‍ തുടങ്ങും . മൂക്കൊലിപ്പിച്ചുള്ള അവളുടെ അഭിനയം ഉഷാറായി മുന്നേറുമ്പോള്‍ താന്‍ അഭിനയത്തിന്റെ അടുത്ത ഭാഗത്തേക്ക് കയറും . അപ്പോള്‍ ഖദീജ ചീറും. ഉമ്മാന്റെ കിടക്കയില്‍ കയറി ആഗ്യഭാഷയില്‍ ഇവിടെ ബാ
എന്നു വിളിക്കും. ചിണുങ്ങി കൊണ്ട് അവള് തന്റെ അടുത്ത് വന്നു നില്ക്കും . അവളെ വലിച്ചു പുതപ്പിനടിയില്‍ കയറ്റി കുറെ നേരം കിടക്കും .
കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . അയാള്‍ക്ക് ചിരിപൊട്ടി . ബാല്യകാല കുസൃതികള്‍ അവിടം കൊണ്ട് നിന്നിരുന്നു.
സമയം വീണ്ടു കടന്നു പോകുന്നു . അവള് വന്നിട്ടില്ല .മണിയറയില്‍ ഏകാന്തനായി എത്ര നേരം .വരേണ്ട ആള് മാത്രം വന്നില്ല . അയാള്‍ പഴയ ഒരു സിനിമാപ്പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു . പുറത്തു ആരുടേയും സംസാരം കേള്‍ക്കുന്നുമില്ല . പടച്ച തമ്പുരാനെ എല്ലാവരും കിടന്നോ .
മണിയറയും അലങ്കാരങ്ങളും എല്ലാം ഒരു നിമിഷം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ.
ഇല്ല . ആരോ വരുന്നുണ്ട്. അത് അവള് ആയിരിക്കണേ റബ്ബേ ...
കാലടി ശബ്ദങ്ങള്‍ അടുത്ത് വരുന്നു .
കതികില്‍ മുട്ടുന്നു . അതു അവള് തന്നെ. പുറത്തു
അടക്കി പിടിച്ച വര്‍ത്തമാനവും ചിരിയും. കതകു തുറന്നു കിടക്കുക അല്ലെ . തനിക്കു സംശയം.
കയറി വരാമെല്ലോ . പിന്നെയും മുട്ടുന്നു . കട്ടിലില്‍ നിന്നും എഴുന്നേറ്റു . കതകു തുറന്നു നോക്കി . രണ്ടു സ്ത്രീകള്‍ . തന്റെ ബന്ധുക്കള്‍ ആണ് .
അവള്‍ക്കു പേടിയാത്രെ.
ഉമ്മാന്റെ കൂടെ കിടന്നു .
അത് പറഞ്ഞതും അവര്‍ തിരിച്ച് ഒറ്റ നടത്തം ..
വീട്ടിനുള്ളില്‍ അടക്കി പിടിച്ച സംസാരവും ചിരികളും .
വേഗം മുറിക്കുള്ളില്‍ കയറി ലൈറ്റ് അണച്ചു.
വിളറി വെളുത്തു പോയ തന്റെ മുഖം തനിക്ക് തന്നെ തല്ലി ഉടക്കണം എന്ന് തോന്നി . മുഷ്ട്ടി ചുരുട്ടി മുല്ലപ്പു വിരിച്ച മെത്തയില്‍ രണ്ടു ഇടി
പാസ്സാക്കി . മാലാഖമാര്‍ ആയിരുന്നു തനിക്ക് ചുറ്റും ഇതുവരെ . ഇപ്പോള്‍ കറുത്ത വേഷത്തില്‍ ആരാചാരന്മാര്‍ അവസരം കാത്തു നില്ക്കുന്നു .
സ്വയം പരിഹസിക്കാന്‍ പോലും ആകാതെ അയാള്‍
തിരിഞ്ഞു കിടന്നു . ഉറക്കം കെട്ടു പോയ ഒരു
ഉറക്കത്തിലേക്കു അയാള്‍ വീണു പോയി .
Memories will be very crazy at sometimes. They leave us alone when we are in the crowd. But when we are alone they come to us as a crowd.
2010, മാർച്ച് 27, ശനിയാഴ്ച
2010, മാർച്ച് 24, ബുധനാഴ്ച
വിവാഹം നരകത്തില്‍
പ്രവാസി ആകുന്നതിനു മുന്‍പ് എനിക്കിത്തരം ബാല്യ
വിവാഹങ്ങളെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല .
കൂടെ ജോലി ചെയ്തിരുന്ന ഒരു മലപ്പുറത്ത്കാരന്
മൂന്നു പെണ്മക്കളുടെ കാര്യം കൂടെ കൂടെ പറയുന്നത് കേട്ടപ്പോള്‍ ആകാംഷ തോന്നി .
മൂത്ത കുട്ടിയുടെ പ്രായം പത്തു വയസ് . അവളെ നിക്കാഹിനു ആലോചിച്ചു ഇപ്പോളെ ചെക്കന്മാര്
വരനുണ്ടത്രേ . കുട്ടിക്ക് വളര്‍ച്ച ഉള്ളതിനാല്‍
വൈകിയാല്‍ ചെക്കനെ കിട്ടാന്‍ പാടാണെന്ന് അയാള്‍ പറഞ്ഞു .
തന്നയുമല്ല താഴെ വേറെ രണ്ടു കുട്ടികള്‍ കൂടി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് കെട്ടിച്ചയക്കണം എന്ന വിചാരമാണ് കുട്ടി യുടെ ഉമ്മക്കും . പത്തു വയസുള്ള എന്റെ സഹോദരിയുടെ മകളെ ഞാന്‍ മനസ്സില്‍ ഒട്ടു നേരം ആലോചിച്ചു പോയി .
ചാടി തുള്ളി കളിച്ചു നടക്കുന്ന പ്രായത്തില്‍ അവളെ ഒരുത്തന് വിവാഹം ആലോചിച്ചു വന്നാല്‍ ഞാന്‍ എന്ത് ചെയ്യും . കുട്ടികളെ പീഡിപ്പിക്കാന്‍ നടക്കുന്ന കൂട്ടത്തില്‍
പെടുത്തി അവനെ ഞാന്‍ ആട്ടി പായിക്കും . കൊച്ചു കുട്ടികളെ തന്നെ കെട്ടിയാല്‍ മതി എന്നു പറഞ്ഞു വരുന്ന
ആ മനോരോഗി യായ ചെറുപ്പക്കാരനെ ചിലപ്പോള്‍ കരണത്തിന് രണ്ടു കൊടുത്തു പോലീസില്‍ ഏല്‍പ്പിക്കാനും
മതി .
എന്റെ മുഖം നിറയെ പരിഹാസം കണ്ടിട്ടാവണം കാക്ക
ഒന്ന് ഉഷാറായി .രണ്ടു ബര്‍ത്താനം പറഞ്ഞു ഓനെ
ആട്ടാന്‍ തീരുമാനിച്ച് എന്റെ നേരെ വന്നു . നിങ്ങള്‍ തെക്കന്മാര് മൂത്ത് നരച്ചു നില്ല്കുന്ന പെണ്‍കുട്ടികളെ
കെട്ടിയാണ് ശീലം . അതിലൂടെയും ഇതിലൂടെയും പോയതുങ്ങളെ അവിടുള്ളവര്‍ക്ക് മതി .
ഞമ്മക്ക് അത് പോര . പെങ്കുട്ടിയോലെ നല്ല പ്രായത്തില്‍ തന്നെ കെട്ടിച്ചു ബിടണം.
കാക്ക എത്ര ബയസില്‍ ആണ് കെട്ടിയത് ? എന്റെ ചോദ്യം .
ഞാന്‍ ഇരുപത്തി മൂന്നു വയസില്‍ . ബീടര്‍ക്ക് എത്ര വയസായിരുന്നു . എന്റെ അടുത്ത ചോദ്യം .
ഞാന്‍ കെട്ടി രണ്ടാം വര്‍ഷം ആണ് ഓള്ക്ക്
ആര്‍ത്തവം (mensus) വന്നത്.
അതും പറഞ്ഞു കാക്ക വില്ലാളി വീരനായ അര്‍ജുനനെ
പോലെ ഒന്ന് ഞെളിഞ്ഞിരുന്നു .
സാജിയെ അനക്ക് നേരം വെളുത്തിട്ടില്ല .
അന്റെ ഒക്കെ നാട്ടില്‍ പെങ്ങുട്ട്യോള് മൂത്ത് നരച്ചാണ്
നിക്കാഹു കഴിക്കുന്നത് .
ഞങ്ങള്‍ പതിമൂന്നു പതിനാലു വയസ്സിനു മുന്‍പ് കെട്ടിച്ചു വിടും . അല്ലെങ്കില്‍ പിന്നെ ചെക്കന്മാര് വരില്ല .
കുട്ടിക്ക് പ്രായം ഏറി എന്നു പറയും .
ഞാന്‍ നെഞ്ചത്ത് കൈവെച്ചു .
എന്നിട്ട് ?
എന്റെ ഭാര്യ മൂന്ന് പ്രസവിച്ചു .പതിനെട്ടു വയസ്സായപ്പോള്‍
ഓള്ക്ക് മൂന്ന് കുട്ടികള്‍ .
സാധാരണ പ്രസവം ആയിരുന്നോ ?
ആദ്യ രണ്ടു ഓപ്പറേഷന്.
മൂന്നാമത് പ്രസവം . റബ്ബുല്‍ ആലമീനായ തമ്പുരാനേ ....
പതിനഞ്ചു പതിനാറു വയസില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുക . പ്രസവിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍
വയറ്റാട്ടി കൈയ്യോഴിയുക . പിന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ഓപ്പറേഷന് നടത്തുക ...
ഒരു പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവ്വും വലിയ നീതി കേടു തന്നെ .
കാക്കയുടെ സമീപത്തു നിന്നും പതുക്കെ എഴുന്നേറ്റു
പുറത്തേക്കു നടന്നു . ഇലകളെല്ലാം പൊഴിഞ്ഞു
അസ്ഥിപഞ്ജരം പോലെ നില്കുന്ന ഒരു മരത്തിന്റെ
ചുവട്ടില്‍ പോയിരുന്നു . മനസ്സില്‍ നിറയെ
ചെറുപ്രായക്കാരായ കുട്ടികള്‍ ഓടി കളിക്കുന്നു .
ഒരു പെണ്‍കുട്ടി മാത്രം മാറി ദൂരെ നോക്കി നില്ക്കുന്നു .
ആകാശത്ത് കൂടി പോകുന്ന വിമാനങ്ങള്‍ അവള്‍ക്കു പ്രതീക്ഷ നല്കുന്നുണ്ടോ ? ഒരു കത്ത് പാട്ടിന്റെ ഈരടി
മുഴങ്ങുന്നതുപോലെ . പ്രവാസിയായ ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഒരു പതിനാലുകാരി.
കൂട്ടുകാരികലോടൊപ്പം സ്കൂളില്‍ പോയി മടങ്ങേണ്ട സമയത്ത് ഭര്‍ത്താവും അയാളുടെ വീടും ഉത്തരവാദിത്യങ്ങളും തന്റെ ചെറു ചുമലുകളില്‍
താങ്ങേണ്ടി വരുക .
മാനസീകമായും ശാരീരികമായും പാകത എത്താത്ത
പ്രായത്തില്‍ വിവാഹവും പ്രസവങ്ങളും . ഭര്‍ത്താവിന്റെ യും വീട്ടു കാരുടെയും അപ്രീതിക്ക് പത്രമായാല്‍
ഒരു മൊഴി ചൊല്ലലും പിന്നീടു സ്വന്തം വീട്ടില്‍ വിധവയെ പോലെ ജീവിതം തളചിടലും
എനിക്കെന്തു ചെയ്യാന്‍ പറ്റും .. ഞാന്‍ നിസ്സഹായന് . ഒരു നാടും അവിടുത്തെ ശീലങ്ങളും ശീലക്കേടുകളും .
പെട്ടന്ന് പിറകില്‍ ഒരു കാല് പെരുമാറ്റം .
സാജിയെ ....
അനക്കെത്ര വയസ്സായി ? കാക്ക പിറകില്‍ എത്തി.
എന്നെ വിടാന്‍ ഭാവമില്ല . ഇരുപത്തി എട്ട് .
ഞാന്‍ പറഞ്ഞു .
അന്റെ പ്രായത്തില്‍ എനിക്ക് കുട്ടികള്‍ മൂന്നായി . നീ ഒക്കെ
കല്യാണം കഴിച്ചു കുട്ടികള്‍ ആയി അവറ്റകള് ഒരു
പ്രായം ആകുമ്പോള്‍ നിനക്ക് വയസ്സാകും . ഞങ്ങളുടെ നാട്ടില്‍
മുപ്പതു വയസ്സായ ഒരു പെണ്ണ് മുത്തശ്ശി ആയിരിക്കും
അനക്ക് ബയസ്സയാല്‍ തുള്ളി വെള്ളം തരാന്‍, സമ്പാദിച്ചു വീട് നോക്കാന്‍ പ്രായമായ മക്കള്‍ പോലും ഉണ്ടായിരിക്കില്ല .
ഞാന്‍ ഒന്ന് ഞെട്ടി .
മുത്തശ്ശി എന്ന സങ്കല്പം എന്റെ മനസ്സില്‍ തകര്‍ന്നു വീണു എന്റെ വലിയമ്മ എന്നെ ഓമനിച്ചു കഥകള്‍ പറഞ്ഞു തന്നിരുന്ന അവരുടെ പ്രായം അറുപതിനും മുകളില്‍ ആയിരുന്നു . മുപ്പതു വയസുള്ള ഇവരുടെ ഭാര്യ ആയ മുത്തശ്ശി എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .
എന്റെ തളര്‍ച്ച കണ്ടിട്ടാവണം . കാക്കയ്ക്ക് ഉത്സാഹം കൂടി . സ്വന്തം സഹോദരി പ്രസവിച്ചു കിടന്നപ്പോള്‍ ഉമ്മ അപ്പുറത്തെ മുറിയില്‍ പ്രസവിച്ചു കിടന്ന കാര്യം അയാള്‍
സന്ദേഹം ഇല്ലാതെ പറഞ്ഞപ്പോള്‍
എന്റെ സകല നിയന്ത്രണവും പോയി . എന്ത് വികാരം
ആണ് ഞാന്‍ ഇപ്പോള്‍ ഇയാളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നത്
ചിരിക്കുക തന്നെ .
ആര്‍ത്തു ചിരിച്ചു . കാക്കക്ക് ഒരു കൂസലും ഇല്ല .
മകളുടെ വിവാഹം , അതിന്റെ ചിലവുകള്‍ അയാളുടെ
കണക്കു കൂടലുകള്‍ മുറുകുന്നു
ചിരിച്ചു തള്ളി എങ്കിലും എന്റെ
ഉള്ളില്‍ അപ്പോളും കുറെ ചെറു ബാല്യക്കാരികള്‍
പ്രതീക്ഷ നഷ്ട്ടപ്പെടാത്ത മനസുമായി ദൂരേക്ക് നോക്കി നില്ക്കുന്നുണ്ടായിരുന്നു .
അവരുടെ പ്രകാശം നഷ്ട്ടപ്പെട്ട കണ്ണുകളില്‍ ചിലപ്പോള്‍
കണ്ണുനീരിന്റെ ചാലുകള്‍ ഉരുകി ഒലിച്ചു വരാന്‍
നിമിഷങ്ങള്‍ മതിയാകും .
നാടും നഗരവും മാറി മറിയുന്നുന്ടെങ്കിലും
ചില സാമൂഹിക സാഹജര്യങ്ങള്‍ മാറാന്‍
കാലതാമസം ഉണ്ടായെകാം.
വിവാഹങ്ങളെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല .
കൂടെ ജോലി ചെയ്തിരുന്ന ഒരു മലപ്പുറത്ത്കാരന്
മൂന്നു പെണ്മക്കളുടെ കാര്യം കൂടെ കൂടെ പറയുന്നത് കേട്ടപ്പോള്‍ ആകാംഷ തോന്നി .
മൂത്ത കുട്ടിയുടെ പ്രായം പത്തു വയസ് . അവളെ നിക്കാഹിനു ആലോചിച്ചു ഇപ്പോളെ ചെക്കന്മാര്
വരനുണ്ടത്രേ . കുട്ടിക്ക് വളര്‍ച്ച ഉള്ളതിനാല്‍
വൈകിയാല്‍ ചെക്കനെ കിട്ടാന്‍ പാടാണെന്ന് അയാള്‍ പറഞ്ഞു .
തന്നയുമല്ല താഴെ വേറെ രണ്ടു കുട്ടികള്‍ കൂടി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് കെട്ടിച്ചയക്കണം എന്ന വിചാരമാണ് കുട്ടി യുടെ ഉമ്മക്കും . പത്തു വയസുള്ള എന്റെ സഹോദരിയുടെ മകളെ ഞാന്‍ മനസ്സില്‍ ഒട്ടു നേരം ആലോചിച്ചു പോയി .
ചാടി തുള്ളി കളിച്ചു നടക്കുന്ന പ്രായത്തില്‍ അവളെ ഒരുത്തന് വിവാഹം ആലോചിച്ചു വന്നാല്‍ ഞാന്‍ എന്ത് ചെയ്യും . കുട്ടികളെ പീഡിപ്പിക്കാന്‍ നടക്കുന്ന കൂട്ടത്തില്‍
പെടുത്തി അവനെ ഞാന്‍ ആട്ടി പായിക്കും . കൊച്ചു കുട്ടികളെ തന്നെ കെട്ടിയാല്‍ മതി എന്നു പറഞ്ഞു വരുന്ന
ആ മനോരോഗി യായ ചെറുപ്പക്കാരനെ ചിലപ്പോള്‍ കരണത്തിന് രണ്ടു കൊടുത്തു പോലീസില്‍ ഏല്‍പ്പിക്കാനും
മതി .
എന്റെ മുഖം നിറയെ പരിഹാസം കണ്ടിട്ടാവണം കാക്ക
ഒന്ന് ഉഷാറായി .രണ്ടു ബര്‍ത്താനം പറഞ്ഞു ഓനെ
ആട്ടാന്‍ തീരുമാനിച്ച് എന്റെ നേരെ വന്നു . നിങ്ങള്‍ തെക്കന്മാര് മൂത്ത് നരച്ചു നില്ല്കുന്ന പെണ്‍കുട്ടികളെ
കെട്ടിയാണ് ശീലം . അതിലൂടെയും ഇതിലൂടെയും പോയതുങ്ങളെ അവിടുള്ളവര്‍ക്ക് മതി .
ഞമ്മക്ക് അത് പോര . പെങ്കുട്ടിയോലെ നല്ല പ്രായത്തില്‍ തന്നെ കെട്ടിച്ചു ബിടണം.
കാക്ക എത്ര ബയസില്‍ ആണ് കെട്ടിയത് ? എന്റെ ചോദ്യം .
ഞാന്‍ ഇരുപത്തി മൂന്നു വയസില്‍ . ബീടര്‍ക്ക് എത്ര വയസായിരുന്നു . എന്റെ അടുത്ത ചോദ്യം .
ഞാന്‍ കെട്ടി രണ്ടാം വര്‍ഷം ആണ് ഓള്ക്ക്
ആര്‍ത്തവം (mensus) വന്നത്.
അതും പറഞ്ഞു കാക്ക വില്ലാളി വീരനായ അര്‍ജുനനെ
പോലെ ഒന്ന് ഞെളിഞ്ഞിരുന്നു .
സാജിയെ അനക്ക് നേരം വെളുത്തിട്ടില്ല .
അന്റെ ഒക്കെ നാട്ടില്‍ പെങ്ങുട്ട്യോള് മൂത്ത് നരച്ചാണ്
നിക്കാഹു കഴിക്കുന്നത് .
ഞങ്ങള്‍ പതിമൂന്നു പതിനാലു വയസ്സിനു മുന്‍പ് കെട്ടിച്ചു വിടും . അല്ലെങ്കില്‍ പിന്നെ ചെക്കന്മാര് വരില്ല .
കുട്ടിക്ക് പ്രായം ഏറി എന്നു പറയും .
ഞാന്‍ നെഞ്ചത്ത് കൈവെച്ചു .
എന്നിട്ട് ?
എന്റെ ഭാര്യ മൂന്ന് പ്രസവിച്ചു .പതിനെട്ടു വയസ്സായപ്പോള്‍
ഓള്ക്ക് മൂന്ന് കുട്ടികള്‍ .
സാധാരണ പ്രസവം ആയിരുന്നോ ?
ആദ്യ രണ്ടു ഓപ്പറേഷന്.
മൂന്നാമത് പ്രസവം . റബ്ബുല്‍ ആലമീനായ തമ്പുരാനേ ....
പതിനഞ്ചു പതിനാറു വയസില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുക . പ്രസവിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍
വയറ്റാട്ടി കൈയ്യോഴിയുക . പിന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ഓപ്പറേഷന് നടത്തുക ...
ഒരു പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവ്വും വലിയ നീതി കേടു തന്നെ .
കാക്കയുടെ സമീപത്തു നിന്നും പതുക്കെ എഴുന്നേറ്റു
പുറത്തേക്കു നടന്നു . ഇലകളെല്ലാം പൊഴിഞ്ഞു
അസ്ഥിപഞ്ജരം പോലെ നില്കുന്ന ഒരു മരത്തിന്റെ
ചുവട്ടില്‍ പോയിരുന്നു . മനസ്സില്‍ നിറയെ
ചെറുപ്രായക്കാരായ കുട്ടികള്‍ ഓടി കളിക്കുന്നു .
ഒരു പെണ്‍കുട്ടി മാത്രം മാറി ദൂരെ നോക്കി നില്ക്കുന്നു .
ആകാശത്ത് കൂടി പോകുന്ന വിമാനങ്ങള്‍ അവള്‍ക്കു പ്രതീക്ഷ നല്കുന്നുണ്ടോ ? ഒരു കത്ത് പാട്ടിന്റെ ഈരടി
മുഴങ്ങുന്നതുപോലെ . പ്രവാസിയായ ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഒരു പതിനാലുകാരി.
കൂട്ടുകാരികലോടൊപ്പം സ്കൂളില്‍ പോയി മടങ്ങേണ്ട സമയത്ത് ഭര്‍ത്താവും അയാളുടെ വീടും ഉത്തരവാദിത്യങ്ങളും തന്റെ ചെറു ചുമലുകളില്‍
താങ്ങേണ്ടി വരുക .
മാനസീകമായും ശാരീരികമായും പാകത എത്താത്ത
പ്രായത്തില്‍ വിവാഹവും പ്രസവങ്ങളും . ഭര്‍ത്താവിന്റെ യും വീട്ടു കാരുടെയും അപ്രീതിക്ക് പത്രമായാല്‍
ഒരു മൊഴി ചൊല്ലലും പിന്നീടു സ്വന്തം വീട്ടില്‍ വിധവയെ പോലെ ജീവിതം തളചിടലും
എനിക്കെന്തു ചെയ്യാന്‍ പറ്റും .. ഞാന്‍ നിസ്സഹായന് . ഒരു നാടും അവിടുത്തെ ശീലങ്ങളും ശീലക്കേടുകളും .
പെട്ടന്ന് പിറകില്‍ ഒരു കാല് പെരുമാറ്റം .
സാജിയെ ....
അനക്കെത്ര വയസ്സായി ? കാക്ക പിറകില്‍ എത്തി.
എന്നെ വിടാന്‍ ഭാവമില്ല . ഇരുപത്തി എട്ട് .
ഞാന്‍ പറഞ്ഞു .
അന്റെ പ്രായത്തില്‍ എനിക്ക് കുട്ടികള്‍ മൂന്നായി . നീ ഒക്കെ
കല്യാണം കഴിച്ചു കുട്ടികള്‍ ആയി അവറ്റകള് ഒരു
പ്രായം ആകുമ്പോള്‍ നിനക്ക് വയസ്സാകും . ഞങ്ങളുടെ നാട്ടില്‍
മുപ്പതു വയസ്സായ ഒരു പെണ്ണ് മുത്തശ്ശി ആയിരിക്കും
അനക്ക് ബയസ്സയാല്‍ തുള്ളി വെള്ളം തരാന്‍, സമ്പാദിച്ചു വീട് നോക്കാന്‍ പ്രായമായ മക്കള്‍ പോലും ഉണ്ടായിരിക്കില്ല .
ഞാന്‍ ഒന്ന് ഞെട്ടി .
മുത്തശ്ശി എന്ന സങ്കല്പം എന്റെ മനസ്സില്‍ തകര്‍ന്നു വീണു എന്റെ വലിയമ്മ എന്നെ ഓമനിച്ചു കഥകള്‍ പറഞ്ഞു തന്നിരുന്ന അവരുടെ പ്രായം അറുപതിനും മുകളില്‍ ആയിരുന്നു . മുപ്പതു വയസുള്ള ഇവരുടെ ഭാര്യ ആയ മുത്തശ്ശി എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .
എന്റെ തളര്‍ച്ച കണ്ടിട്ടാവണം . കാക്കയ്ക്ക് ഉത്സാഹം കൂടി . സ്വന്തം സഹോദരി പ്രസവിച്ചു കിടന്നപ്പോള്‍ ഉമ്മ അപ്പുറത്തെ മുറിയില്‍ പ്രസവിച്ചു കിടന്ന കാര്യം അയാള്‍
സന്ദേഹം ഇല്ലാതെ പറഞ്ഞപ്പോള്‍
എന്റെ സകല നിയന്ത്രണവും പോയി . എന്ത് വികാരം
ആണ് ഞാന്‍ ഇപ്പോള്‍ ഇയാളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നത്
ചിരിക്കുക തന്നെ .
ആര്‍ത്തു ചിരിച്ചു . കാക്കക്ക് ഒരു കൂസലും ഇല്ല .
മകളുടെ വിവാഹം , അതിന്റെ ചിലവുകള്‍ അയാളുടെ
കണക്കു കൂടലുകള്‍ മുറുകുന്നു
ചിരിച്ചു തള്ളി എങ്കിലും എന്റെ
ഉള്ളില്‍ അപ്പോളും കുറെ ചെറു ബാല്യക്കാരികള്‍
പ്രതീക്ഷ നഷ്ട്ടപ്പെടാത്ത മനസുമായി ദൂരേക്ക് നോക്കി നില്ക്കുന്നുണ്ടായിരുന്നു .
അവരുടെ പ്രകാശം നഷ്ട്ടപ്പെട്ട കണ്ണുകളില്‍ ചിലപ്പോള്‍
കണ്ണുനീരിന്റെ ചാലുകള്‍ ഉരുകി ഒലിച്ചു വരാന്‍
നിമിഷങ്ങള്‍ മതിയാകും .
നാടും നഗരവും മാറി മറിയുന്നുന്ടെങ്കിലും
ചില സാമൂഹിക സാഹജര്യങ്ങള്‍ മാറാന്‍
കാലതാമസം ഉണ്ടായെകാം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
എസ് . ബി . ടി യും ഞാനും പിന്നെ ചൂലും
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...
-
പാഷാണത്തില്‍ കല്ല് കടിക്കുന്നു ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ മാമരം പൂമരം കുത്തി മറിയുന്നു ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ. പേമാരി പെയ്തവ പൊട്ടി ത്...
-
നാം തമ്മിൽ പരിചയപ്പെടുന്നത് ഫെബ്രുവരിയിൽ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചത് മാർച്ചിൽ എനിക്ക് നിന്നെ വീണ്ടം കാണണമെന്ന് തോന്നിയത് ഏപ്രിലിൽ ഞാൻ...
-
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...