2010, ജൂൺ 10, വ്യാഴാഴ്‌ച

പുരുഷന്‍

വാളന്‍പുളി പോലെ ഒരുത്തന്‍
ടി ഷര്‍ട്ടില്‍ അച്ചടിച്ച വൃത്തികെട്ട പദങ്ങള്‍.
പിന്നില്‍ ഊര്‍ന്നു കിടക്കുന്ന പാന്റ്സ്
ചെമ്പിച്ചു പിഴച്ച മുടി നാരുകള്‍
തലേന്ന് അടിച്ച പട്ടച്ചാരായം,
പുളിച്ച ഗന്ധം.
കണ്ണിലെ കപടത കാണാതിരിക്കാന്‍
കൊരക്കുന്ന കൂളിംഗ് ഗ്ലാസ്.
അവന്റെ
റാഡോ വാച്ചില്‍
ഭൂമിയുടെ സമയം തെറ്റിയ സൂചികള്‍.
ചെകുത്താന്‍ വരഞ്ഞു കീറിയ
ചെളി കയറിയ നഖങ്ങള്‍.
ഇളിച്ചപ്പോള്‍ വെന്തു കരിഞ്ഞ
മാംസം പോലെ നരകം
പിടയുന്ന വായ.
ചിലച്ചപ്പോള്‍ കാമാന്തന്റെ
പിടയുന്ന വാക്കുകള്‍ .
വെറുത്തു പിന്‍ തിരിഞ്ഞോടി
അന്ന് വീട്ടില്‍ പോയിരുന്നതാണ്
പിന്നെ വീട് തന്നെ ശരണം.

സ്ത്രീ

വീട്ടിലംഗങ്ങള്‍ അഞ്ചാറു പേര്‍
അമ്മ തളര്ന്നതും അച്ഛന്‍ മരിച്ചതും
പിന്നെ പിഞ്ചു കിടാങ്ങളും
വിടരാന്‍ മറന്ന പൂമൊട്ടു പോലവളും
കാലത്ത് പട്ടിണി കോലം
ഉച്ചക്ക് അയല്‍ക്കാരന്റെ
കഞ്ഞിവെള്ളം ദാനം
രാത്രിയില്‍ ദീന നിലവിളി
അമ്മയുടെ പ്രാക്കില്‍
വിശപ്പും വേദനിക്കും വെറുപ്പും .
ഒറ്റക്ക് പോയി തെണ്ടാന്‍ വയ്യെങ്കില്‍
കൂട്ടിനു കുരുന്നുകളുണ്ട് പോല്‍
കൊണ്ട് പോ...
നാശം പിടിച്ചവള്‍
ഇറ്റു വറ്റു തിന്നിട്ടു നാളേറെയായ്‌ .
അമ്മക്ക് വേണ്ടെങ്കില്‍ പിന്നെ
ഈ മകള്‍ക്കെന്തിനു നാണവും മാനവും
തെണ്ടി നോക്കാം
ഇനി കുടുംബം പുലരുവാന്‍
വേണ്ട കൂട്ടിനു കുരുന്നുകള്‍
പട്ടിണി കോലങ്ങള്‍.
പൊട്ടി വീണെന്ന് തെരുവില്‍
കമന്റുകള്‍ നല്ല പുത്തന്‍
ചരക്കെന്നു കാണികള്‍.
കൈ നീട്ടി നോക്കി
കരഞ്ഞു കണ്ണീരില്‍
തൊട്ടു തലോടി നോക്കി
ചിലമൂത്ത പിരാന്തുകാര്‍
അമ്മക്ക് വേണം മരുന്നുവാങ്ങാന്‍
ഒട്ടിയവയറുമായ്‌ കൂടപിറപ്പുകള്‍.
പെട്ടന്ന് വീടണയണം
ഇനി ഒട്ടു കഴിഞ്ഞാല്‍
സന്ധ്യ വരും
പൊയ്‌മുഖ മണിഞ്ഞ
രാവെന്നുമവള്‍ക്ക് പേടി സ്വപ്നം
ചില്ലറകള്‍ ചേര്‍ത്തെണ്ണി
വേഗം നടന്നവള്‍
മുഴുജന്മം നടന്നാലും തീരില്ലി ദൂരം
വിഷപ്പല്ല് രാകി മിനുക്കി
ലോകം വെറുമൊരു പെണ്ണിന്നു വേണ്ടി
അന്നന്തി നേരം.
മാനം കെടുത്തിയവളെ
മാനം കെടാത്തവര്‍
ഇരുളിന്‍ പുതപ്പില്‍
വീണു കിടന്നവള്‍
തെണ്ടിയ ചില്ലറ
ഒട്ടു ദൂരെ തെറിച്ചു പോയ്‌ .
തപ്പി പെറുക്കവേ
ആര്‍ത്തിപണ്ടാരം എന്നാര്‍ത്ത് വിളിച്ചവര്‍
വീശിയെറിഞ്ഞു പെട്ടന്നന്ജ്ജാര്നോട്ടുകള്‍
കൂലിക്ക് മാനം കെടുത്തിയ പോലവര്‍
ഒരു പെണ്ണ് കൂടി
പിഴച്ചു
ലോകം പെണ്ണിനെ
മാത്രം പഴിച്ചു .

2010, ജൂൺ 6, ഞായറാഴ്‌ച

ഒരു പുല്ലു പാട്ട്

പാഷാണത്തില്‍ കല്ല്‌ കടിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മാമരം പൂമരം കുത്തി മറിയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
പേമാരി പെയ്തവ പൊട്ടി ത്തെറിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കാലനും കൂമനും കൂകി വിളിക്കുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
കുത്തിയും വെട്ടിയും കൊല്ലാതെ കൊല്ലുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ഉത്തരം മുട്ടിയോന്‍ കൊഞ്ഞനം കുത്തുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
ചന്ത കടവിലെ അമ്മച്ചി പെറ്റത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
അന്തി കൂരാപ്പിനു പെണ്ണൊരുപ്പെട്ടത്രേ
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ
മൂരാച്ചി മൂദേവി മുറ്റം നിറയുന്നു
ദേവി ഞാന്‍ ഒന്ന് ചത്തോട്ടെ.
ചത്തവരൊക്കെ ചമഞ്ഞു കിടക്കുന്നു
ദേവി ഞാനൊന്നു ചത്തോട്ടെ .
*******************************************************************************
ഇത് വായിച്ചു കഴിഞ്ഞു ജീവിച്ചിരിക്കുന്നവര്‍ക്കൊക്കെ എന്റെ നമസ്ക്കാരം .
എങ്ങനെയും വായിക്കാം. വിമര്‍ശിക്കാം .
ഒരപേക്ഷ ...ഇതെന്താണെന്ന് മാത്രം ചോതിക്കരുത് .
എനിക്ക് വിശദീകരണം ഇല്ല .
എങ്കിലും പറയാം ....
ഞങ്ങളുടെ നാട്ടില്‍ "ദബ്ബുസുഗി" എന്ന ഇരട്ടപെരുള്ള
ഒരു വയസ്സി ഭ്രാന്തി ഉണ്ട്.
ഒരു പശു കുട്ടി ആണ് അവരുടെ എല്ലാം .
അതിനെ മേയ്ക്കുമ്പോള്‍ അവര്‍ ഒരു വടിയും വീശി നിന്ന് തുള്ളി പാടുന്ന പാട്ടാണിത് .
ആര്‍ക്കും മനസിലാകാത്ത അവരുടെ വികാരം ആകണം ഈ വരികള്‍
ഒന്ന് രണ്ടു മൂന്നു വരികളില്‍ ഞാന്‍ കൈ കടത്തിയിട്ടുണ്ട്.
കാരണം അവര്‍ പാടുന്നത് ഒരിക്കലും മനസിലാകാത്ത ഒരു മുക്ക്രയോടെ ആണ് .
ഭ്രാന്തി എന്നോട് ക്ഷമിക്കും എന്ന് കരുതുന്നു .
********************************************************************************

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...