2017, ജനുവരി 2, തിങ്കളാഴ്‌ച

രാത്രി

ചില രാത്രികള്‍ ഒരിക്കലും പുലരാതിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു 
കറുത്ത തുണിയില്‍ പൊതിഞ്ഞ നിന്‍റെ സൌന്ദര്യം 
 എനിക്കത്രമേല്‍ പ്രിയമാണ് .. 
 എല്ലാം വെട്ടിപ്പിടിച്ച് നെഞ്ചോടു ചേര്‍ത്ത് 
 നീ ഒഴികെയുള്ള എല്ലാത്തിനെയും ഉറക്കി 
നിന്റെ മാസ്മരിക പ്രഭയില്‍ ആഴ്ത്തി
 പേരറിയാത്ത ഒരുപാട് സ്വപങ്ങള്‍ക്ക്
മേച്ചില്‍ പുറങ്ങള്‍ ഒരുക്കി ..
ആഴമറിയാത്ത നോവുകളെ
 നിന്‍റെ മാന്ത്രിക സ്പര്‍ശത്താല്‍
താഴിട്ടു പൂട്ടി .. ...
 രാത്രീ ....
നക്ഷത്രങ്ങളുടെ പിച്ചക വെളിച്ചത്തില്‍
 നീയെത്ര സുന്ദരിയാണ് ..
 ഇലകള്‍ പൊഴിഞ്ഞു, മഞ്ഞു വീണു .
പ്രണയം ഒരു കവിള്‍ മാത്രം കുടിച്ചു ഞാന്‍ മിഴി
തുറന്നപ്പോള്‍ നീ പകലിനെ വരിച്ചു
കഴിഞ്ഞിരുന്നു ..
ഞാനോ ...
നീയെന്‍റെ മാത്രം എന്ന് വെറുതെ
നിനച്ച് ഒരു പകല്‍ കൂടി കാത്തിരിക്കുന്നു ..

ഒരു മഴ കൂടി പെയ്തു തീരട്ടെ ..

മതിയായില്ല , നിന്നെ സ്നേഹിച്ചെനിക്കു മതിയായില്ല നീ തീര്‍ത്ത മുറിവുകള്‍ മാഞ്ഞു പോകില്ലെങ്കിലും എനിക്ക് നിന്റെ മിഴികളില്‍ മൊട്ടിട്ട നീര്‍ മണികളെ ചുംബിച്ചു മായ്ച്ചു മതിയായില്ല .. നിന്‍റെ പരിഭവങ്ങളെ , പിണക്കങ്ങളെ, കുറുംബുകളെ മുട്ടിയുരുമ്മി ജീവിച്ചു മതിയായില്ല .. കടും വര്‍ണ്ണങ്ങളില്‍ കവിത നെയ്ത രാത്രികളില്‍ നീയൊത്തേഴാം കടലും നീന്തി ക്കടന്നതും മതിയായില്ല .. എല്ലാം മായ്ച്ചു നീ മറയുന്നതിനു മുന്‍പേ എനിക്ക് പോകണം മൈലാഞ്ചിക്കാടുകള്‍ തണല്‍ തീര്‍ത്ത പള്ളിക്കാട്ടിലെ ആറടി മണ്ണിലേക്ക് .. എങ്കിലും പ്രണയാര്‍ദ്രമായ ഒരു മഴ കൂടി പെയ്തു തീരട്ടെ .. ഒരുവട്ടമെങ്കിലും .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...