2013, ഫെബ്രുവരി 7, വ്യാഴാഴ്‌ച

പെണ്‍ ചിലന്തി


ആദ്യം ചിരി ചോദിച്ചു .


പിന്നെ കുട ചോദിച്ചു .

ഇന്ന് കിടക്ക ചോദിച്ചു .

നാളെ കിടപ്പാടം ചോദിക്കും .

മറ്റന്നാള്‍ നിനക്ക് സര്‍ക്കാര്‍ ജോലിയും 

എനിക്ക് സെന്‍ട്രല്‍ ജയിലും .....


2013, ഫെബ്രുവരി 5, ചൊവ്വാഴ്ച

എന്റെ രാജ്യം വരേണമേ

എനിക്കൊരു രാജ്യം 
ആവിശ്യമുണ്ട് ..

പടക്കോപ്പുകളും,
 വെടിയൊച്ചകളും,
  ഇല്ലാത്ത രാജ്യം .
നീലാകാശവും ,
വിളഞ്ഞ പാടങ്ങളും,
  നിറഞ്ഞ ധാന്യപ്പുരകളും ,
മഴവില്ലും ,
പൂന്തോട്ടങ്ങളും,
 ഉള്ള രാജ്യം ..

ആരും കരയുകയും ,
കരയിപ്പിക്കുകയും ,
ചെയ്യാത്ത രാജ്യം .
ആരുടെഹൃദയത്തിലും 
മുറിവുകളും ,
 അടങ്ങാ പകകളും 
ഇല്ലാത്ത രാജ്യം .

നീയും ഞാനും  ഇല്ലാത്ത  
നമ്മള്‍ മാത്രമുള്ള രാജ്യം ..



2013, ഫെബ്രുവരി 4, തിങ്കളാഴ്‌ച

നിന്റെ സ്നേഹത്തിന് മുല്ലപ്പൂവിന്റെ മണമാണ് .

നീ പോകരുത്.
നിന്നെ ഞാനിപ്പോള്‍ സ്നേഹിക്കുന്നില്ലെങ്കില്‍  കൂടി .

വേണമെങ്കില്‍ ഒരുകള്ളം പറഞ്ഞ് 
നിന്നെ എനിക്കൊപ്പം 
അല്‍പ്പ കാലം കൂടി  കൂട്ടാമായിരുന്നു 

ഇപ്പൊ  നല്ല തണുപ്പും  ഈ സീസണിലെ 
മനോഹരങ്ങളായ   ദിവസങ്ങളുമാണ് 

ഈ തടാകത്തില്‍  അരയന്നത്തിന്റെ 
ആകൃതിയിലുള്ള  ഒരു ബോട്ടില്‍ 
നമുക്ക് മാത്രമായി  ഒഴുകി നടക്കാമായിരുന്നു .

പക്ഷെ  നിന്നെ  കൈവിട്ടു കളയാന്‍ 
എനിക്കാവുന്നില്ല , അത് നിന്നോടുള്ള 
സ്നേഹം കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുതേ ..

 നിന്‍റെ കണ്ണുകള്‍ ഈ തടാക തീരത്തെ 
 കാട്ടു  പൂവ് പോലെയാണ് ..
വന്യമായ പ്രണയം കൊണ്ട്  അവ 
ഈ പ്രകൃതിയെ നിശ്ചലമാക്കിയീരിക്കുന്നു .

നിന്റെ സ്നേഹത്തിന്  മുല്ലപ്പൂവിന്റെ 
മണമാണ് .
നിന്റെ മുടിയിഴകള്‍ എന്റെ മുഖത്തേക്ക് 
ചിതറി വീഴുമ്പോള്‍ 
ത്രസിപ്പിക്കുന്ന യൗവ്വനമാണെനിക്ക് .


പക്ഷെ നിന്നോടെനിക്ക് 
സ്നേഹമില്ലെങ്കില്‍ കൂടി 
നീ പോയ്‌ കഴിഞ്ഞാല്‍ 
ഞാന്‍ വീണ്ടും ആ ഇരുട്ടുമുറിയില്‍ ...
ഒരു  കുപ്പി വോഡ്കയും 
ഗ്ലാസ്സുമായ് ...
 നിന്നെ മാത്രം ആലോചിച്ച്  ...
എല്ലാ ദിവസ്സവും .................







2013, ഫെബ്രുവരി 2, ശനിയാഴ്‌ച

എനിക്കു നിന്നെ സ്നേഹിക്ക വയ്യ ....

ഒരു പനിനീര്‍പ്പൂവും 
ഒരു കുറിപ്പും  നീയെനിക്കു നല്‍കി ..
നിന്റെ ഹൃദയം 
സ്നേഹസംബന്നവും അലിവുള്ളതുമാണെന്ന്  
എനിക്കറിയാം ..

പക്ഷെ 
നിനക്കറിയുമോ , ഞാന്‍ വിവാഹിതനാണെന്ന് .
എന്റെ ഭാര്യ ,
അവള്‍ പ്രായമായ എന്റെ മാതാപിതാക്കളെ 
പരിചരിച്ചും മക്കളെ വളര്‍ത്തിയും 
എനിക്ക് വേണ്ടി ജീവിക്കുന്നു .
ഞാന്‍ അവളോട്‌ വാഗ്ദാനം  നല്‍കിയിട്ടുണ്ട് 
ഒരിക്കലും വേര്‍ പിരിയില്ലെന്ന് 

അതുകൊണ്ട് ..

നീ നല്‍കിയ പുഷ്പം ഞാന്‍ തിരികെ നല്‍കുന്നു 
വീടെത്തുന്നതിനു മുന്പ്  അത് വാടിപ്പോകും .
പക്ഷെ ഈ കുറിപ്പ് ഞാനെടുക്കുന്നു .
എന്റെ പ്രിയതമയെ കാണിക്കുവാന്‍ .
ആര്‍ക്കും സ്നേഹം തോന്നാവുന്നത്ര 
സ്നേഹം ഉള്ളയാളാണ് 
അവളുടെ പ്രിയതമന്‍  എന്ന് അവള്‍ 
പറയുന്നത്  കേള്‍ക്കാന്‍ ......

നിന്റെ കണ്ണുകള്‍ തുളുംബിയല്ലോ ....



എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...