2010, ജൂൺ 10, വ്യാഴാഴ്‌ച

സ്ത്രീ

വീട്ടിലംഗങ്ങള്‍ അഞ്ചാറു പേര്‍
അമ്മ തളര്ന്നതും അച്ഛന്‍ മരിച്ചതും
പിന്നെ പിഞ്ചു കിടാങ്ങളും
വിടരാന്‍ മറന്ന പൂമൊട്ടു പോലവളും
കാലത്ത് പട്ടിണി കോലം
ഉച്ചക്ക് അയല്‍ക്കാരന്റെ
കഞ്ഞിവെള്ളം ദാനം
രാത്രിയില്‍ ദീന നിലവിളി
അമ്മയുടെ പ്രാക്കില്‍
വിശപ്പും വേദനിക്കും വെറുപ്പും .
ഒറ്റക്ക് പോയി തെണ്ടാന്‍ വയ്യെങ്കില്‍
കൂട്ടിനു കുരുന്നുകളുണ്ട് പോല്‍
കൊണ്ട് പോ...
നാശം പിടിച്ചവള്‍
ഇറ്റു വറ്റു തിന്നിട്ടു നാളേറെയായ്‌ .
അമ്മക്ക് വേണ്ടെങ്കില്‍ പിന്നെ
ഈ മകള്‍ക്കെന്തിനു നാണവും മാനവും
തെണ്ടി നോക്കാം
ഇനി കുടുംബം പുലരുവാന്‍
വേണ്ട കൂട്ടിനു കുരുന്നുകള്‍
പട്ടിണി കോലങ്ങള്‍.
പൊട്ടി വീണെന്ന് തെരുവില്‍
കമന്റുകള്‍ നല്ല പുത്തന്‍
ചരക്കെന്നു കാണികള്‍.
കൈ നീട്ടി നോക്കി
കരഞ്ഞു കണ്ണീരില്‍
തൊട്ടു തലോടി നോക്കി
ചിലമൂത്ത പിരാന്തുകാര്‍
അമ്മക്ക് വേണം മരുന്നുവാങ്ങാന്‍
ഒട്ടിയവയറുമായ്‌ കൂടപിറപ്പുകള്‍.
പെട്ടന്ന് വീടണയണം
ഇനി ഒട്ടു കഴിഞ്ഞാല്‍
സന്ധ്യ വരും
പൊയ്‌മുഖ മണിഞ്ഞ
രാവെന്നുമവള്‍ക്ക് പേടി സ്വപ്നം
ചില്ലറകള്‍ ചേര്‍ത്തെണ്ണി
വേഗം നടന്നവള്‍
മുഴുജന്മം നടന്നാലും തീരില്ലി ദൂരം
വിഷപ്പല്ല് രാകി മിനുക്കി
ലോകം വെറുമൊരു പെണ്ണിന്നു വേണ്ടി
അന്നന്തി നേരം.
മാനം കെടുത്തിയവളെ
മാനം കെടാത്തവര്‍
ഇരുളിന്‍ പുതപ്പില്‍
വീണു കിടന്നവള്‍
തെണ്ടിയ ചില്ലറ
ഒട്ടു ദൂരെ തെറിച്ചു പോയ്‌ .
തപ്പി പെറുക്കവേ
ആര്‍ത്തിപണ്ടാരം എന്നാര്‍ത്ത് വിളിച്ചവര്‍
വീശിയെറിഞ്ഞു പെട്ടന്നന്ജ്ജാര്നോട്ടുകള്‍
കൂലിക്ക് മാനം കെടുത്തിയ പോലവര്‍
ഒരു പെണ്ണ് കൂടി
പിഴച്ചു
ലോകം പെണ്ണിനെ
മാത്രം പഴിച്ചു .

അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...