2010, മാർച്ച് 24, ബുധനാഴ്‌ച

വിവാഹം നരകത്തില്‍

പ്രവാസി ആകുന്നതിനു മുന്പ് എനിക്കിത്തരം ബാല്യ
വിവാഹങ്ങളെ കുറിച്ച് വലിയ അറിവുണ്ടായിരുന്നില്ല .
കൂടെ ജോലി ചെയ്തിരുന്ന ഒരു മലപ്പുറത്ത്‌കാരന്‍
മൂന്നു പെണ്‍മക്കളുടെ കാര്യം കൂടെ കൂടെ പറയുന്നത് കേട്ടപ്പോള്‍ ആകാംഷ തോന്നി .
മൂത്ത കുട്ടിയുടെ പ്രായം പത്തു വയസ് . അവളെ നിക്കാഹിനു ആലോചിച്ചു ഇപ്പോളെ ചെക്കന്മാര്‍
വരനുണ്ടത്രേ . കുട്ടിക്ക് വളര്‍ച്ച ഉള്ളതിനാല്‍
വൈകിയാല്‍ ചെക്കനെ കിട്ടാന്‍ പാടാണെന്ന് അയാള്‍ പറഞ്ഞു .
തന്നയുമല്ല താഴെ വേറെ രണ്ടു കുട്ടികള്‍ കൂടി ഉള്ളതിനാല്‍ എത്രയും പെട്ടന്ന് കെട്ടിച്ചയക്കണം എന്ന വിചാരമാണ് കുട്ടി യുടെ ഉമ്മക്കും . പത്തു വയസുള്ള എന്റെ സഹോദരിയുടെ മകളെ ഞാന്‍ മനസ്സില്‍ ഒട്ടു നേരം ആലോചിച്ചു പോയി .
ചാടി തുള്ളി കളിച്ചു നടക്കുന്ന പ്രായത്തില്‍ അവളെ ഒരുത്തന്‍ വിവാഹം ആലോചിച്ചു വന്നാല്‍ ഞാന്‍ എന്ത് ചെയ്യും . കുട്ടികളെ പീഡിപ്പിക്കാന്‍ നടക്കുന്ന കൂട്ടത്തില്‍
പെടുത്തി അവനെ ഞാന്‍ ആട്ടി പായിക്കും . കൊച്ചു കുട്ടികളെ തന്നെ കെട്ടിയാല്‍ മതി എന്നു പറഞ്ഞു വരുന്ന
ആ മനോരോഗി യായ ചെറുപ്പക്കാരനെ ചിലപ്പോള്‍ കരണത്തിന് രണ്ടു കൊടുത്തു പോലീസില്‍ ഏല്‍പ്പിക്കാനും
മതി .
എന്റെ മുഖം നിറയെ പരിഹാസം കണ്ടിട്ടാവണം കാക്ക
ഒന്ന് ഉഷാറായി .രണ്ടു ബര്‍ത്താനം പറഞ്ഞു ഓനെ
ആട്ടാന്‍ തീരുമാനിച്ച് എന്റെ നേരെ വന്നു . നിങ്ങള്‍ തെക്കന്മാര്‍ മൂത്ത് നരച്ചു നില്ല്കുന്ന പെണ്‍കുട്ടികളെ
കെട്ടിയാണ് ശീലം . അതിലൂടെയും ഇതിലൂടെയും പോയതുങ്ങളെ അവിടുള്ളവര്‍ക്ക് മതി .
ഞമ്മക്ക് അത് പോര . പെങ്കുട്ടിയോലെ നല്ല പ്രായത്തില്‍ തന്നെ കെട്ടിച്ചു ബിടണം.
കാക്ക എത്ര ബയസില്‍ ആണ് കെട്ടിയത് ? എന്റെ ചോദ്യം .
ഞാന്‍ ഇരുപത്തി മൂന്നു വയസില്‍ . ബീടര്‍ക്ക് എത്ര വയസായിരുന്നു . എന്റെ അടുത്ത ചോദ്യം .
ഞാന്‍ കെട്ടി രണ്ടാം വര്ഷം ആണ് ഓള്‍ക്ക്
ആര്‍ത്തവം (mensus) വന്നത്.
അതും പറഞ്ഞു കാക്ക വില്ലാളി വീരനായ അര്‍ജുനനെ
പോലെ ഒന്ന് ഞെളിഞ്ഞിരുന്നു .
സാജിയെ അനക്ക്‌ നേരം വെളുത്തിട്ടില്ല .
അന്റെ ഒക്കെ നാട്ടില് പെങ്ങുട്ട്യോള് മൂത്ത് നരച്ചാണ്
നിക്കാഹു കഴിക്കുന്നത്‌ .
ഞങ്ങള്‍ പതിമൂന്നു പതിനാലു വയസ്സിനു മുന്പ് കെട്ടിച്ചു വിടും . അല്ലെങ്കില്‍ പിന്നെ ചെക്കന്‍മാര്‍ വരില്ല .
കുട്ടിക്ക് പ്രായം ഏറി എന്നു പറയും .
ഞാന്‍ നെഞ്ചത്ത് കൈവെച്ചു .
എന്നിട്ട് ?
എന്റെ ഭാര്യ മൂന്ന് പ്രസവിച്ചു .പതിനെട്ടു വയസ്സായപ്പോള്‍
ഓള്‍ക്ക് മൂന്ന് കുട്ടികള്‍ .
സാധാരണ പ്രസവം ആയിരുന്നോ ?
ആദ്യ രണ്ടു ഓപ്പറേഷന്‍.
മൂന്നാമത് പ്രസവം . റബ്ബുല്‍ ആലമീനായ തമ്പുരാനേ ....
പതിനഞ്ചു പതിനാറു വയസില്‍ ഒരു പെണ്‍കുട്ടി ഗര്‍ഭിണി ആകുക . പ്രസവിക്കാന്‍ ശേഷി ഇല്ലാത്തതിനാല്‍
വയറ്റാട്ടി കൈയ്യോഴിയുക . പിന്നെ ആശുപത്രിയില്‍ കൊണ്ട് പോയി ഓപ്പറേഷന്‍ നടത്തുക ...
ഒരു പെണ്ണിനോട് ചെയ്യാവുന്ന ഏറ്റവ്വും വലിയ നീതി കേടു തന്നെ .
കാക്കയുടെ സമീപത്തു നിന്നും പതുക്കെ എഴുന്നേറ്റു
പുറത്തേക്കു നടന്നു . ഇലകളെല്ലാം പൊഴിഞ്ഞു
അസ്ഥിപഞ്ജരം പോലെ നില്‍കുന്ന ഒരു മരത്തിന്റെ
ചുവട്ടില്‍ പോയിരുന്നു . മനസ്സില്‍ നിറയെ
ചെറുപ്രായക്കാരായ കുട്ടികള്‍ ഓടി കളിക്കുന്നു .
ഒരു പെണ്‍കുട്ടി മാത്രം മാറി ദൂരെ നോക്കി നില്‍ക്കുന്നു .
ആകാശത്ത് കൂടി പോകുന്ന വിമാനങ്ങള്‍ അവള്‍ക്കു പ്രതീക്ഷ നല്‍കുന്നുണ്ടോ ? ഒരു കത്ത് പാട്ടിന്റെ ഈരടി
മുഴങ്ങുന്നതുപോലെ . പ്രവാസിയായ ഭര്‍ത്താവിന്റെ വരവും കാത്തിരിക്കുന്ന ഒരു പതിനാലുകാരി.
കൂട്ടുകാരികലോടൊപ്പം സ്കൂളില്‍ പോയി മടങ്ങേണ്ട സമയത്ത് ഭര്‍ത്താവും അയാളുടെ വീടും ഉത്തരവാദിത്യങ്ങളും തന്റെ ചെറു ചുമലുകളില്‍
താങ്ങേണ്ടി വരുക .

മാനസീകമായും ശാരീരികമായും പാകത എത്താത്ത
പ്രായത്തില്‍ വിവാഹവും പ്രസവങ്ങളും . ഭര്‍ത്താവിന്റെ യും വീട്ടു കാരുടെയും അപ്രീതിക്ക് പത്രമായാല്‍
ഒരു മൊഴി ചൊല്ലലും പിന്നീടു സ്വന്തം വീട്ടില്‍ വിധവയെ പോലെ ജീവിതം തളചിടലും
എനിക്കെന്തു ചെയ്യാന്‍ പറ്റും .. ഞാന്‍ നിസ്സഹായന്‍ . ഒരു നാടും അവിടുത്തെ ശീലങ്ങളും ശീലക്കേടുകളും .
പെട്ടന്ന് പിറകില്‍ ഒരു കാല്‍ പെരുമാറ്റം .
സാജിയെ ....
അനക്കെത്ര വയസ്സായി ? കാക്ക പിറകില്‍ എത്തി.
എന്നെ വിടാന്‍ ഭാവമില്ല . ഇരുപത്തി എട്ട് .
ഞാന്‍ പറഞ്ഞു .
അന്റെ പ്രായത്തില്‍ എനിക്ക് കുട്ടികള്‍ മൂന്നായി . നീ ഒക്കെ
കല്യാണം കഴിച്ചു കുട്ടികള്‍ ആയി അവറ്റകള്‍ ഒരു
പ്രായം ആകുമ്പോള്‍ നിനക്ക് വയസ്സാകും . ഞങ്ങളുടെ നാട്ടില്‍
മുപ്പതു വയസ്സായ ഒരു പെണ്ണ് മുത്തശ്ശി ആയിരിക്കും
അനക്ക് ബയസ്സയാല്‍ തുള്ളി വെള്ളം തരാന്‍, സമ്പാദിച്ചു വീട് നോക്കാന്‍ പ്രായമായ മക്കള്‍ പോലും ഉണ്ടായിരിക്കില്ല .
ഞാന്‍ ഒന്ന് ഞെട്ടി .
മുത്തശ്ശി എന്ന സങ്കല്പം എന്റെ മനസ്സില്‍ തകര്‍ന്നു വീണു എന്റെ വലിയമ്മ എന്നെ ഓമനിച്ചു കഥകള്‍ പറഞ്ഞു തന്നിരുന്ന അവരുടെ പ്രായം അറുപതിനും മുകളില്‍ ആയിരുന്നു . മുപ്പതു വയസുള്ള ഇവരുടെ ഭാര്യ ആയ മുത്തശ്ശി എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു .
എന്റെ തളര്‍ച്ച കണ്ടിട്ടാവണം . കാക്കയ്ക്ക് ഉത്സാഹം കൂടി . സ്വന്തം സഹോദരി പ്രസവിച്ചു കിടന്നപ്പോള്‍ ഉമ്മ അപ്പുറത്തെ മുറിയില്‍ പ്രസവിച്ചു കിടന്ന കാര്യം അയാള്‍
സന്ദേഹം ഇല്ലാതെ പറഞ്ഞപ്പോള്‍
എന്റെ സകല നിയന്ത്രണവും പോയി . എന്ത് വികാരം
ആണ് ഞാന്‍ ഇപ്പോള്‍ ഇയാളുടെ മുന്നില്‍ പ്രകടിപ്പിക്കുന്നത്
ചിരിക്കുക തന്നെ .
ആര്‍ത്തു ചിരിച്ചു . കാക്കക്ക് ഒരു കൂസലും ഇല്ല .
മകളുടെ വിവാഹം , അതിന്റെ ചിലവുകള്‍ അയാളുടെ
കണക്കു കൂടലുകള്‍ മുറുകുന്നു

ചിരിച്ചു തള്ളി എങ്കിലും എന്റെ
ഉള്ളില്‍ അപ്പോളും കുറെ ചെറു ബാല്യക്കാരികള്‍
പ്രതീക്ഷ നഷ്ട്ടപ്പെടാത്ത മനസുമായി ദൂരേക്ക് നോക്കി നില്‍ക്കുന്നുണ്ടായിരുന്നു .
അവരുടെ പ്രകാശം നഷ്ട്ടപ്പെട്ട കണ്ണുകളില്‍ ചിലപ്പോള്‍
കണ്ണുനീരിന്റെ ചാലുകള്‍ ഉരുകി ഒലിച്ചു വരാന്‍
നിമിഷങ്ങള്‍ മതിയാകും .
നാടും നഗരവും മാറി മറിയുന്നുന്ടെങ്കിലും
ചില സാമൂഹിക സാഹജര്യങ്ങള്‍ മാറാന്‍
കാലതാമസം ഉണ്ടായെകാം.

3 അഭിപ്രായങ്ങൾ:

യവനിക പറഞ്ഞു...

ഇപ്പോഴും ഉണ്ടടോ എത്ര നീച്ചമായരീതി .............................തടയാന്‍ ഇവിടെ നിയമങള്‍ ഇല്ലെ .................എന്താ ഈ നാട്ടുകാരിങ്ങനെ........... കാക്കക് ഒരു ഇടി കൊടുക്കാന്‍ തോന്നുന്നു .................

തൃക്കൈയ്യന്‍ പറഞ്ഞു...

കാക്കയെ ഇടിക്കരുത് കേട്ടോ .
അയാള്‍ ഇന്നും ഇവിടെ തന്നെ ഉണ്ട്.
ഇടക്ക് വിളിച്ചു ഞങ്ങള്‍ സ്നേഹം പങ്കിടാരുണ്ട്

Unknown പറഞ്ഞു...

എന്നാലും എങ്ങനെ കഴിയുന്നു ഇവര്‍ക്ക് സ്വന്തം മക്കളോട് ഈ ക്രൂരത ചെയ്യാന്‍?

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...