2010, മാർച്ച് 27, ശനിയാഴ്‌ച

ആദ്യ രാത്രി

എനിക്കിപ്പോള്‍ വയസ്സ് ഇരുപത്തി എട്ട് . വിവാഹിതന്‍ . ഏര്‍ലി മാര്യേജ് ആണ് . അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങള്ക്ക് എന്താണ് തോന്നിയത് . സാധാരണ ലേറ്റ് മാര്യേജ്
എന്നാവും നിങ്ങള്‍ കേട്ടിട്ടുള്ളത്. ഞാന്‍ വളരെ നേരത്തെ വിവഹം കഴിച്ച ഒരാള്‍ ആണ്
ഇരുപതാമത്തെ വയസ്സില്‍ . അന്ന് എനിക്ക് പ്രത്യേകിച്ച് ജോലികള്‍ ഒന്നും ഇല്ല . ബാപ്പ
പറഞ്ഞു നിക്കാഹിനു ഒരുങ്ങിക്കോ, ഇന്ന് ഒരു പെണ്കുട്ടിയെ കാണാന്‍ പോകണം .
തൊണക്കാരെ കൂടെ കൂട്ടിക്കോ . അങ്ങനെ തികച്ചും യാദ്രശ്ചികമായി ഞാന്‍ പെണ്ണ് കാണാന്‍ പുറപ്പെട്ടു .അടുത്ത ചങ്ങാതിമാരായ ശുക്കൂരും സലീമും ഒത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി .
നല്ല സ്വീകരണം . ബാപ്പ മുന്‍കൂര്‍ അറിയിച്ചത് കൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി .അധികം ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
തന്നെ കുറിച്ച് അവര്‍ക്ക് അറിയാം എന്ന് തോന്നുന്നു .
ഒറ്റ മകന്‍ ആണ് . ബാപ്പയുടെ തരക്കേടില്ലാത്ത സമ്പത്തിന് ഏക അവകാശി . അവര്‍ക്ക് അതിലാണ് നോട്ടം എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? താന്‍ എത്ര വരെ പഠിച്ചിട്ടുന്ടെന്നോ, എന്താണ് ജോലി എന്നോ അവര്‍ ചോദിച്ചില്ല .
അല്ല ചോദിക്കാഞ്ഞത് ഭാഗ്യം . എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്ലാസ്സില്‍ ഇരുന്നു ചാര്‍മിനാര്‍ സിഗരെട്ടു വലിച്ചതിന് ആ തെക്കത്തി സുനിതാ കുമാരി ടീച്ചര്‍ തന്നെ ക്ലാസ്സില്‍ നിന്നും പുറത്താക്കിയതാണ്. അതില്‍ പിന്നെ സ്കൂളിന്റെ പടി ചവിട്ടിയിട്ടില്ല . "ഓന് ബേണ്ടങ്കില്‍ ബേണ്ട" എന്നു ബാപ്പ പറഞ്ഞതോട് കൂടി സ്കൂളില്‍ പോക്കും നിന്നു .
പഠിക്കാത്തതില്‍ ഇന്നും ഒട്ടും വിഷമം എനിക്കില്ല . പഠിച്ചവരേക്കാള്‍ നല്ല ജോലിയും തക്ക വരുമാനവും ഇന്നെനിക്കുണ്ട്. പറഞ്ഞു വന്നത് പെണ്ണ് കാണല്‍ ചടങ്ങിനെ കുറിച്ചാണ് . ഒരു പ്ലേറ്റില്‍ നിറയെ പലഹാരങ്ങളും മറ്റൊരു പ്ലേറ്റില്‍ അലുവയും മധുരവും . അത് നേരത്തെ തയ്യാരാക്കി വെച്ചത് മേശപുറത്തുണ്ട് . പെണ്‍കുട്ടിയുടെ ബാപ്പ അകത്തേക്ക് നോക്കി "ഓളെ ഇങ്ങോട്ട് വരാന്‍ പറ" എന്നു പറഞ്ഞു . ഹൃദയത്തില്‍ ആകാംഷ പെരുമ്പറ മുഴക്കുന്നു . കൊലുസുകള്‍ കിലുങ്ങുന്നു .
അവള്‍ വന്നെത്തി കഴിഞ്ഞു . ചുവന്ന ചുരിദാറും തലമറക്കുന്ന ഒരു തട്ടവും ഇട്ടു കൊലുന്നനെ ഒരു പെണ്‍കുട്ടി . മുഖം അടുത്ത് വന്നതിനു ശേഷം ആണ് വ്യക്തമായി കണ്ടത് . നിഷ്കളങ്കത തുടിക്കുന്ന ഒരു സ്കൂള്‍ വിദ്യാര്‍ഥിനിയുടെ മുഖം. ഒരു എട്ടാം ക്ലാസ്സ്‌
കാരിക്ക് ചേരുന്ന ശരീര വലുപ്പം . പരിഭ്രമം കൊണ്ട് ചാടിതുള്ളുന്ന പരല്‍മീനിനെ പോലെ കണ്ണുകള്‍.വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു നില്‍ക്കുന്ന മുഖം .
അവളുടെ മുഖത്തെക്ക് ഞാന്‍ ഒന്ന് കൂടി നോക്കി . നാണം കൊണ്ട് അവള്‍ മുഖം താഴ്ത്തും എന്ന എന്റെ സങ്കല്പം അപ്പാടെ പൊളിഞ്ഞു . അവള്‍ എന്നേ തുറിച്ചു നോക്കുന്നു . വഴക്കുണ്ടാക്കാന്‍ വന്ന സഹപാഠിയെ ദേഷ്യത്തോടെ നോക്കുന്ന ഒരു കൊച്ചു കുട്ടി അവളില്‍ നിഴല്‍ പോലെ നില്‍ക്കുന്നു . പൊക്കോ . ബാപ്പയുടെ ഒറ്റ വാക്കില്‍ രംഗം അവസാനിച്ചു . ഇനി ഞങ്ങള്‍ കാരണവന്മാര്‍ സംസാരിക്കും . വിഷയത്തില്‍ തീര്‍പ്പായി .
പതുക്കെ എഴുന്നേറ്റു സലാം പറഞ്ഞു കൂട്ടുകാരുമായി പുറത്തേക്കു നടക്കുന്നതിനിടയില്‍ ഭാവി അമ്മോശന്‍ ഒരു കമന്റ്‌ കൂടി പാസ്സാകി . നാട്ടില്‍ നില്‍ക്കാതെ ദുബൈക്കോ മറ്റോ ഒന്ന് പോയ്‌ വന്നു കൂടെ . ഓഹോ മൂപ്പിലാന്‍ ഇപ്പോളെ തന്നെ പായ്ക്ക് ചെയ്യാനുള്ള പുറപ്പാടാണോ ?
പടച്ചോനെ!! കെട്ടാന്‍ പോകുന്ന കുട്ടിയുടെ പേര് പോലും ചോദിച്ചില്ല .ധൈര്യമില്ലാത്തത് കൊണ്ട് തന്നെ ഇഷ്ട്ടപ്പെട്ടോ എന്നും ചോദിക്കാന്‍ കഴിഞ്ഞില്ല.
പ്രായം എത്ര എന്നു പോലും ഉറപ്പില്ല . എന്തായാലും സ്കൂള്‍ കഴിഞ്ഞിട്ടില്ല എന്നുറപ്പാണ് .ബാപ്പയുടെ മുന്പില്‍ നിന്നാല്‍ മുട്ട് വിറക്കും അല്ലെങ്കില്‍ തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നു പറയാമായിരുന്നു . ആ കുട്ടിക്കും വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല . പക്ഷെ നാട്ടുനടപ്പനുസരിച്ച് പെണ്ണ് കണ്ടു. ഇനി കാര്‍ന്നോന്മാര്‍ തീരുമാനിക്കും .
അങ്ങനെ ഒരുദിവസം താന്‍ പുയ്യാപ്ല ആയി . അമ്മോശന്‍ കൈയില്‍ പിടിച്ചു വച്ച് രണ്ടുമൂന്നു കൂട്ടം അറബിയും പിന്നെ മലയാളവും പറഞ്ഞു . രണ്ടുമൂന്നാവര്‍ത്തി പറഞ്ഞപ്പോള്‍ എല്ലാം തെറ്റാതെ പറയാന്‍ പറ്റി ഇല്ലെങ്കില്‍ നാണക്കേടായേനെ .
ഒരു വിധത്തില്‍ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞപ്പോള്‍ രാത്രി ആയി . മണിയറയില്‍ പിടക്കുന്ന ഹൃദയത്തോടെ ഞാന്‍ കാത്തിരുന്നു . നമ്രമുഖി ആയി അവള്‍ കടന്നു വരുമ്പോള്‍ സിനിമയിലെ ശ്രീനിവാസനെ പോലെ വെപ്രാളപ്പെടരുതെന്നു ഉള്ളില്‍ കടുത്ത തീരുമാനം എടുത്തു
എന്നിട്ട് മനസിനെ കരിങ്കല്ലാക്കി നാവിനെ ബന്ധിച്ചു നിര്‍ത്തി . ഒന്നും പറയരുത് . ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്ത് പറഞ്ഞാലും ചിലപ്പോള്‍ അബദ്ധമാവും . അങ്ങനെ കുറെ നേരം കാത്തിരുന്നു . കനവുകള്‍ മാറിമറിയുന്നു . തന്റെ ചെറിയ മനസിനുള്ളില്‍ ഇത്ര വലിയ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്നോ . പണ്ട് കുട്ടി ആയിരിക്കുമ്പോള്‍ അയല്‍പക്കത്തുള്ള സമപ്രായക്കാരി ഖദീജയുടെ കൂടെ ഭാര്യവും ഭര്‍ത്താവും കളിച്ചത് അയാളുടെ മനസ്സില്‍ ഓടി എത്തി . ഖദീജ ഭാര്യ ആയാല്‍ ഉടനെ ശകാരം തുടങ്ങും . അവള്‍ പറയുന്നത് തന്റെ വീട്ടില്‍ ഇങ്ങനെ ആണെന്നാണ്. താന്‍ ഭര്‍ത്താവായി അഭിനയിച്ചാല്‍ ഉടനെ ഗൌരവക്കാരന്‍ ആകും . ഇരുത്തി മൂളാന്‍ തുടങ്ങും . കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . ചില പോലീസു ഏമാന്മാരെ പോലെ അമര്‍ത്തി മൂളി കൊണ്ടായിരിക്കും എപ്പോളും ചോദ്യങ്ങള്‍ . ഉം....? എന്തെ .....? . ശകാരം കഴിഞ്ഞാല്‍. ഖദീജ കരയാന്‍ തുടങ്ങും . മൂക്കൊലിപ്പിച്ചുള്ള അവളുടെ അഭിനയം ഉഷാറായി മുന്നേറുമ്പോള്‍ താന്‍ അഭിനയത്തിന്റെ അടുത്ത ഭാഗത്തേക്ക്‌ കയറും . അപ്പോള്‍ ഖദീജ ചീറും. ഉമ്മാന്റെ കിടക്കയില്‍ കയറി ആഗ്യഭാഷയില്‍ ഇവിടെ ബാ
എന്നു വിളിക്കും. ചിണുങ്ങി കൊണ്ട് അവള്‍ തന്റെ അടുത്ത് വന്നു നില്‍ക്കും . അവളെ വലിച്ചു പുതപ്പിനടിയില്‍ കയറ്റി കുറെ നേരം കിടക്കും .
കാരണം തന്റെ ബാപ്പ അങ്ങനെ ആണ് . അയാള്‍ക്ക്‌ ചിരിപൊട്ടി . ബാല്യകാല കുസൃതികള് അവിടം കൊണ്ട് നിന്നിരുന്നു.
സമയം വീണ്ടു കടന്നു പോകുന്നു . അവള്‍ വന്നിട്ടില്ല .മണിയറയില്‍ ഏകാന്തനായി എത്ര നേരം .വരേണ്ട ആള്‍ മാത്രം വന്നില്ല . അയാള്‍ പഴയ ഒരു സിനിമാപ്പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു . പുറത്തു ആരുടേയും സംസാരം കേള്‍ക്കുന്നുമില്ല . പടച്ച തമ്പുരാനെ എല്ലാവരും കിടന്നോ .
മണിയറയും അലങ്കാരങ്ങളും എല്ലാം ഒരു നിമിഷം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ.
ഇല്ല . ആരോ വരുന്നുണ്ട്. അത് അവള്‍ ആയിരിക്കണേ റബ്ബേ ...
കാലടി ശബ്ദങ്ങള്‍ അടുത്ത് വരുന്നു .
കതികില്‍ മുട്ടുന്നു . അതു അവള്‍ തന്നെ. പുറത്തു
അടക്കി പിടിച്ച വര്‍ത്തമാനവും ചിരിയും. കതകു തുറന്നു കിടക്കുക അല്ലെ . തനിക്കു സംശയം.
കയറി വരാമെല്ലോ . പിന്നെയും മുട്ടുന്നു . കട്ടിലില്‍ നിന്നും എഴുന്നേറ്റു . കതകു തുറന്നു നോക്കി . രണ്ടു സ്ത്രീകള്‍ . തന്റെ ബന്ധുക്കള്‍ ആണ് .
അവള്‍ക്കു പേടിയാത്രെ.
ഉമ്മാന്റെ കൂടെ കിടന്നു .
അത് പറഞ്ഞതും അവര്‍ തിരിച്ച്‌ ഒറ്റ നടത്തം ..
വീട്ടിനുള്ളില്‍ അടക്കി പിടിച്ച സംസാരവും ചിരികളും .
വേഗം മുറിക്കുള്ളില്‍ കയറി ലൈറ്റ് അണച്ചു.
വിളറി വെളുത്തു പോയ തന്റെ മുഖം തനിക്ക് തന്നെ തല്ലി ഉടക്കണം എന്ന് തോന്നി . മുഷ്ട്ടി ചുരുട്ടി മുല്ലപ്പു വിരിച്ച മെത്തയില്‍ രണ്ടു ഇടി
പാസ്സാക്കി . മാലാഖമാര്‍ ആയിരുന്നു തനിക്ക് ചുറ്റും ഇതുവരെ . ഇപ്പോള്‍ കറുത്ത വേഷത്തില്‍ ആരാചാരന്മാര്‍ അവസരം കാത്തു നില്‍ക്കുന്നു .
സ്വയം പരിഹസിക്കാന്‍ പോലും ആകാതെ അയാള്‍
തിരിഞ്ഞു കിടന്നു . ഉറക്കം കെട്ടു പോയ ഒരു
ഉറക്കത്തിലേക്കു അയാള്‍ വീണു പോയി .

6 അഭിപ്രായങ്ങൾ:

എറക്കാടൻ / Erakkadan പറഞ്ഞു...

ഇപ്പൊഴും ഉമ്മയുടെ അടുത്താണാവോ കിടക്കണത്‌

Manoraj പറഞ്ഞു...

ഏറക്കാടൻ ചോദിച്ച ചോദ്യം പ്രസക്തം.. ഞാൻ വേറെ ഒന്നും ചോദിക്കുന്നില്ല.. ഹ..ഹ..

അജ്ഞാതന്‍ പറഞ്ഞു...

എന്റെ ആദ്യ രാത്രി യും ഇങ്ങനെ ആയിരുന്നു .
ചീറ്റിപോയി
ഞാന്‍ കുറ്റക്കാരന്‍ അല്ല . പിന്നെ ആരാ കുറ്റക്കാരന്‍
ആര്‍ക്കറിയാം
ഇപ്പോള്‍ പ്രായം കൂടി വരുന്നുണ്ട്
അത് കൊണ്ട് ഉഷാര്‍ .

മൈലാഞ്ചി പറഞ്ഞു...

അല്ല, ഒരു സംശയം..തുടക്കത്തിലെ ഞാന്‍ എങ്ങനെ ഒടുക്കം അയാള്‍ ആയി?

സാധാരണ തിരിച്ചാ കാണാറ്.!!!!

മാത്തൻ..! പറഞ്ഞു...

ethayalaum kollam.....rasam pichu vannappol thante beedaru pani pattichu kalanju...ok
[pinne than parayunnathu eppol malapurathu nadakkuna kariyam ano? etha aa stalathu soorayan eppolum kadannu chennittilley??? enthu manushyar anu..evide ee eranakulathu arodenkilum 10 vayasil oru kutty kettanam ennu paranja pinne avanu jeevithathil kettendi varilla.ethu actually Shaji chetante stroy ano???? anenkil than oru koothara anello...20 vayasil poyi kettiyittu blogil vannu suvishesham parayunno???? kuttam parayan nerathu njan ennathu ayal ennakki alle....enthayalum kollam nalla basha...keep it up. thanik onnum cheyyan pattilla ennu karuthanda, u can also do some thing.u did something. ee blogum athinte oru thelivanallo ]

തൃക്കൈയ്യന്‍ പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി ഉണ്ട് കേട്ടോ ....
ആരക്കാടനും മനോരാജിനും ഉള്ള സംശയം
എനിക്കുമുണ്ട് .
മൈലാഞ്ചിയുടെ അതെ സംശയം മാത്യുവിനും ഉണ്ട് .
അജ്ഞാതക്കും സംശയം
തുടര്‍ന്നും വായിക്കണേ .

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...