2013, ജനുവരി 11, വെള്ളിയാഴ്‌ച

ആത്മഹത്യ


കടുത്ത  ഇരുട്ടില്‍ 
ജീവിക്കാന്‍  ഞാന്‍ പഠിച്ചു 

കൊടും തണുപ്പില്‍ 
ജീവിച്ചിരിക്കാനും .

കാലിയായ കീശയില്‍ നോക്കി വയറു നിറക്കാന്‍ 

 മഞ്ഞു മൂടിയ  നദിയിലേക്ക് നോക്കി 
തണുത്തു മരച്ച  പടിക്കെട്ടില്‍ 
ആര്‍ക്കു വേണ്ടിയുമല്ലാതെ  കാത്തിരിക്കാന്‍ 

 എന്റെ മനസ്സ്  കൈവിട്ടു പോയോ ?
 സഹ തടവുകാരന്‍ 
 ഒരു റോസാപ്പൂ വെച്ച് നീട്ടി .

ഞാന്‍ അപ്പോഴും  വിരിയാത്ത ഒരു മൊട്ടായിരുന്നു .

ഇനി ഒരിക്കല്‍ കൂടി ജനിച്ചാലും 
ഇതെന്റെ  ജീവിതത്തിന്റെ 
അവസാന അദ്ധ്യായമാണ്‌ .

രാത്രികള്‍  നിലക്കാതെ കയ്യടിക്കുമ്പോള്‍ 
നീ ഒരു കറുത്ത  ഗൌണും 
എന്നെ വഞ്ചിക്കാന്‍ ഉപയോഗിച്ച 
ആ മനസ്സുമായി 
ഒരിക്കല്‍ കൂടി വരണം 

സൂര്യന്‍ അസ്തമിക്കുന്ന ഇടത്തിന്  തൊട്ടടുത്തുള്ള 
ആ തോട്ടത്തിലെ അവസാനം വിരിയുന്ന 
പൂവ് ഞാനായിരിക്കും 

ചിറകുകളുള്ള വാതിലില്‍  കൂടി 
എന്റെ  യാത്ര അവസാനിക്കുമ്പോള്‍ 
വിശ്വസ്തതയുടെ ഒരു നിമിഷമെങ്കിലും 
നിന്റെ മനസ്സില്‍ എനിക്കായി 
കരുതണം . 


മരിച്ചു കിടക്കുമ്പോള്‍ 
എന്റെ ഉള്ളില്‍  ഉണങ്ങാത്ത 
ഒരു മുറിവ് കാണും 
എന്നെ അറിയുന്നവര്‍   പറയും 
ഞാന്‍ ആരെയോ  സ്നേഹിച്ചിരുന്നു  എന്ന് ...



അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...