2013, ജനുവരി 25, വെള്ളിയാഴ്‌ച

വൃഥാ കാത്തിരിക്കുന്നു ഞാന്‍

ഏതു നിമിഷവും 
നിനക്കായ്‌ തുറക്കാന്‍ 
ഈ വാതിലിനു പിന്നില്‍ 
ഞാന്‍ കാത്തു നില്‍പ്പുണ്ട് .

ജനാലകള്‍ എല്ലാം നേരത്തെ അടച്ചു .
ഒരു കൊച്ചു കാറ്റ് പോലും കടന്നു  വരേണ്ട ഇനി 
നീയില്ലാത്ത ഈ വീട്ടില്‍ 

മുറികളിലെല്ലാം 
തിരശ്ശീല കൊണ്ട്  ഞാന്‍ ഇരുട്ട് നിറച്ചു.
ഒരു തരി വെട്ടം പോലും 
ഇനി മേല്‍ എനിക്കാവശ്യമില്ല .

നിന്റെ സൌന്ദര്യത്തെ അപ്പാടെ 
പുണരുവാന്‍ വെമ്പുന്ന 
ആ  നിലക്കണ്ണാടി  ഞാന്‍  പുതപ്പിട്ടു മൂടി. 
ഇനി മാറ്റാരും അതില്‍ 
മുഖം നോക്കുന്നത്  പോലും
ഞാന്‍ സഹിക്കയില്ല 

നിന്റെ ചിത്രങ്ങളെല്ലാം 
അലമാരയിലെ ഇരുട്ടില്‍ മറഞ്ഞു കഴിഞ്ഞു ..
ഒരുനോക്കില്‍ എന്റെ കണ്ണുനീരാല്‍  അവ കുതിരുന്നത് 
ഓര്‍ക്ക  വയ്യ ..

ഈ മേശമേല്‍  നിന്റെ പ്രിയപെട്ട 
ഗ്ലാസുകള്‍ നിരന്നു കഴിഞ്ഞു ,
നിന്റെ ചുണ്ടുകളുടെ  മൃദു ചുംബനമേല്‍ക്കാന്‍ 
അവ  കാത്തിരിക്കുന്നു ..

നിന്റെ പാദ പദനമേറ്റ 
ഈ ഇടനാഴിയില്‍   ഞാനശക്തനായ് 
വീണുകിടക്കുന്നു .

നീ വരുന്നേരം  നിലച്ചുപോയ എന്റെ ക്ലോക്കിലേ 
സമയ സൂചികള്‍ അതിദ്രുതം മിടിച്ചേക്കാം 
ഭ്രാന്തമായ്  തിരിഞ്ഞെന്നും വരാം ..
അത്രമേല്‍ മോഹമായിരുന്നവക്ക് 
നിന്റെ കണ്‍കളില്‍  ഒരു വേള നോക്കുവാന്‍ 


നീ ഉപേക്ഷിച്ചു വലിച്ചെറിഞ്ഞ ഒരു പഴയ ചീപ്പ് പോലെ 
ഈ തൊടിയില്‍ ഇപ്പോഴും കിടപ്പുണ്ട് ഞാന്‍ .
മുറിയിലെ ചവറ്റു കൊട്ടയില്‍ 
നെയില്‍ പോളിഷിന്റെ  ഒഴിഞ്ഞ 
കുപ്പിയായും ..

മരണം കൊതിക്കുന്ന 
രോഗിയെ പോലെ,
ജന്മം കാത്തിരിക്കുന്ന ശിശുവിനെ 
പോലെ,
കാത്തിരുപ്പിന്റെ   ഈ  നോവില്‍ ഞാന്‍ 
വേവാതെ  വെന്തുപോകുന്നു ....







അഭിപ്രായങ്ങളൊന്നുമില്ല:

എസ് . ബി . ടി യും ഞാനും പിന്നെ ചൂലും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന മലയാളിയുടെ സ്വന്തം ബാങ്ക് ഇനി ഗൃഹാതുരമായ ഒരോർമ്മയാകാൻ പോകുന്നു. ഞാൻ ആ ബാങ്കിലെ ഒരുദ്യോഗസ്ഥന്റെ മകനായിര...